Image

പെരിയ ഇരട്ട കൊലപാതകം: എം.എല്‍.എ ഉള്‍പ്പെടെ സി.പി.എം നേതാക്കളുടെ മൊഴിയെടുത്തു

Published on 06 May, 2019
പെരിയ ഇരട്ട കൊലപാതകം: എം.എല്‍.എ ഉള്‍പ്പെടെ സി.പി.എം നേതാക്കളുടെ മൊഴിയെടുത്തു

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സി.പി.എം നേതാക്കളെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ മൊഴിയെടുത്തു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ ഉദുമ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം ജില്ലാ സെക്ര‌ട്ടേ‌റി‌യ‌‌റ്റ്‌ അംഗവും കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. വി.പി.പി. മുസ്തഫ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി രാജ്മോഹന്‍ എന്നിവരില്‍നിന്നുമാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 17ന് രാത്രി ഏഴരയോടെയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.സംഭവത്തില്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. പീതാംബരന്റെ വ്യക്തിപരമായ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം വിശദീകരിച്ചത്. പ്രാദേശിക വിഷയങ്ങളല്ലാതെ സി.പി.എമ്മിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക