Image

ശബരിമല വിഷയത്തിന്‌ പിന്നില്‍ തീവ്രഹിന്ദു വാദികളെന്ന്‌ രാഹുല്‍ ഈശ്വര്‍

Published on 09 May, 2019
ശബരിമല വിഷയത്തിന്‌ പിന്നില്‍ തീവ്രഹിന്ദു വാദികളെന്ന്‌ രാഹുല്‍ ഈശ്വര്‍

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നില്‍ തീവ്രഹിന്ദു വാദികളാണെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല വിഷയം ഉണ്ടാകാന്‍ കാരണം മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റുകാരോ അല്ല.. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ് എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ജസ്റ്റിസ് ദീപക് മിശ്രയെയും രാഹുല്‍ പഴിചാരുന്നുണ്ട്. കുറിപ്പിനൊപ്പമുള്ള വീഡിയോയില്‍ ദീപക് മിശ്രയെ റിമോട്ട് കണ്‍ട്രോള്‍ വച്ച് അടക്കി നിര്‍ത്തിയിരിക്കുകയാണെന്നാണ് രാഹുല്‍ പറയുന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചത് വഴി എന്തോ വലിയ കാര്യം ചെയ്തുവെന്നാണ് ദിപക്ക് മിശ്ര പറയുന്നത്. ഇതെല്ലാം ഒരു അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നും രാഹുല്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശബരിമല വിഷയം ഉണ്ടാകാന്‍ കാരണം മുസ്ലിംകളോ, ക്രിസ്ത്യാനികളോ, കമ്മ്യൂണിസറ്റ്കാരോ അല്ല. തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണ്. തീവ്രത ഹിന്ദു ആയാലും മുസ്ലിം ആയാലും പ്രശ്നമാണ്. തീവ്ര ഹിന്ദു വലതു പക്ഷക്കാര്‍ Uniform Civil Code നു വേണ്ടി ശബരിമലയെ ബലികൊടുക്കാന്‍ കരു നീക്കിയതാണ്.
Uniform Civil Code ഇന്ത്യയെ നശിപ്പിക്കും എന്നാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ ചൂണ്ടി കാട്ടിയത്. മുസ്ലിം വിരോധം മത ഭ്രാന്ത് ആയി മാറിയ ചിലര്‍ കപട ദേശീയതയുടെ മുഖം മൂടി അണിഞ്ഞു ജെല്ലിക്കെട്ടിനെയും, ശബരിമലയെയും ഒക്കെ ആക്രമിച്ചു. ഒരു Narrative Set ചെയ്യാന്‍ കളം ഒരുക്കാന്‍ ശ്രമിക്കുക ആയിരുന്നു. ( ശ്രീ ദീപക് മിശ്ര അടക്കം).

നമ്മള്‍ വിചാരിക്കും നമ്മള്‍ ശബരിമലയെ രക്ഷിക്കാന്‍ ഇറങ്ങിയതാണെന്ന്. തമിഴ്നാട്ടില്‍ കാള ആയി ജെല്ലിക്കെട്ടില്‍ ഓടിയത് സാക്ഷാല്‍ പരമശിവനാണ്, കേരളത്തില്‍ നമ്മളെ വച്ച് പ്രക്ഷോഭം നടത്തി ഇന്ത്യന്‍ ഭരണഘടനയെ കപട ദേശീയ ബ്രാഹ്മിണിക്കല്‍ തീവ്ര വലതു Chauvinsimത്തിനു അടിപെടാതെ രക്ഷിച്ചത് സ്വാമി അയ്യപ്പനാണ്.

ഇപ്പൊ ഹിന്ദു ആക്ടിവിസ്റ്റുകളും പ്രസ്ഥാനങ്ങളും തമ്മില്‍ നടക്കുന്ന തമ്മില്‍ തല്ല് ഗുണം ചെയ്യില്ല.. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യില്ല. അഡ്വ ശങ്കു, പദ്മ പിള്ള പോലുള്ളവര്‍ ശബരിമലക്ക് വേണ്ടി ശക്തിയുക്തം പോരാടിയതാണ്.. ശ്രീ രംഗ ഹരിയെ പോലുള്ള മുതിര്‍ന്ന ചിന്തകരെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ നിലപാടിനെ എതിര്‍ക്കുമ്ബോഴും .. അദ്ദേഹം ഒരു ആയുഷ്‌കാലം ഈ സമുദായത്തിന്, സമാജത്തിനു വേണ്ടി ഒഴിഞ്ഞു വച്ചതാണെന്നു മറക്കരുത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക