Image

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും ലേഖയ്ക്ക് നേരിട്ടത് ക്രൂര പീഡനം

കല Published on 16 May, 2019
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും ലേഖയ്ക്ക് നേരിട്ടത് ക്രൂര പീഡനം

നിനക്ക് പോയി മരിച്ചു കൂടെ.... നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയോട് ഭര്‍ത്താവിന്‍റെ അമ്മയായ കൃഷ്ണമ്മ കോപാകുലയായി തലേന്ന് പറഞ്ഞതിങ്ങനെ. വീട് ജപ്തി ഭീഷിണിയില്‍ നില്‍ക്കുമ്പോഴും മന്ത്രവാദവുമായി നടക്കുന്ന ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും ക്രൂരത സഹിക്കാന്‍ കഴിയാതെയാണ് നെയ്യാറ്റിക്കരയില്‍ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. 
സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ലേഖയും മകളും ആത്മഹത്യ ചെയ്യുന്ന ദിവസവും ഉച്ചയ്ക്ക് വീട്ടില്‍ വഴക്ക് നടന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 
ജപ്തി ഒഴിവാക്കാന്‍ വീട് വില്‍ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ കൃഷ്ണമ്മ ഇത് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടീസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും ലേഖയെ മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രധനത്തിന്‍റെ പേരിലും ലേഖയെ ഉപദ്രവിച്ചിരുന്നു. 
വസ്തുവിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ലേഖയുടെ ശ്രമങ്ങള്‍ താന്‍ തടഞ്ഞതായി ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പ്പന തടയാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തിയെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക