Image

ആരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ മോദിയെ ജയിലില്‍ അടയ്ക്കുമെന്ന് മമത

കല Published on 16 May, 2019
ആരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ മോദിയെ ജയിലില്‍ അടയ്ക്കുമെന്ന് മമത

കൊല്‍ക്കത്തയില്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തത് തൃണമുല്‍ പ്രവര്‍ത്തകരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം തെളിയിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ ജയിലില്‍ അടയ്ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി വെറും നുണയനാണ്. ആരോപണങ്ങള്‍ തെളിയിക്കണം. ഇല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും. പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണ് എന്നതിന് തെളിവുകളുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. 
പുതിയ പ്രതിമ നിര്‍മ്മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തെയും മമത പരിഹസിച്ച് തള്ളി. പ്രതിമ നിര്‍മ്മിക്കാന്‍ ബംഗാളിന് പണമുണ്ട്. പക്ഷെ 200 വര്‍ഷത്തെ ബംഗാളിന്‍റെ പാരമ്പര്യത്തെ മോദിക്ക് തിരികെ തരാന്‍ സാധിക്കുമോ എന്നും മമതി ചോദിച്ചു. 
ബിജെപിക്കെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രിയെ ജയിലില്‍ അടയ്ക്കുമെന്ന പ്രഖ്യാപനത്തോടെ മമത ചെയ്തിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക