Image

വ്യാജ രേഖ കേസ് :വൈദികനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പള്ളിയില്‍ എത്തി, വിശ്വാസികള്‍ തടഞ്ഞു

Published on 18 May, 2019
വ്യാജ രേഖ കേസ് :വൈദികനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പള്ളിയില്‍ എത്തി, വിശ്വാസികള്‍ തടഞ്ഞു


കൊച്ചി :സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ച വൈദികനെ അറസ്‌ററ്  ചെയ്യാന്‍ രാത്രി പള്ളിയില്‍ എത്തി. മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെ അറസ്‌റ് ചെയ്യാനാണ് പോലീസ് പള്ളിയില്‍ എത്തിയത്. മൂന്ന് വാഹനങ്ങളില്‍ ആണ് പോലീസ് സംഘം രാത്രി 10.30 ഓടെ പള്ളിയില്‍ വന്നത്. 

സംഭവം അറിഞ്ഞ വിശ്വാസികള്‍ ഓടിക്കൂടി. കൂട്ടമണി അടിച്ചു. ഇതോടെ ഇടവക മുഴുവന്‍ പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ പോലീസ് വാഹനങ്ങള്‍ മാറ്റിയിട്ടു. ഈ സമയം ഫാ. ടോണി പള്ളിയില്‍ ഉണ്ടായിരുന്നില്ല

അതേസമയം, പോലീസ് വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുത്ത തേവര കോന്തുരുത്തി സ്വദേശി ആദിത്യ ഇപ്പോഴും കസ്റ്റഡിയില്‍ തന്നെയാണ്. ആദിത്യ എവിടെയാണെന്ന് പോലീസ് പറയുന്നില്ലെന്ന് കോന്തുരുത്തി വികാരി ഫാ. മാത്യു ഇടശ്ശേരി പ്രതികരിച്ചു

വ്യാജരേഖ കേസില്‍ വൈദികര്‍ സമരത്തിനിറങ്ങിയിട്ടില്ല: എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡില്‍ ബിഷപ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച്ബിഷപ്പിനു നല്‍കിയ രേഖകളെ സംബന്ധിച്ച കേസില്‍ മേയ് 17 ന് ആലുവ ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ ഏതാനും വൈദികര്‍ സമരത്തിനിറങ്ങി എന്നതു വാസ്തവവിരുദ്ധമായ വാര്‍ത്തയാണ്. അതിരൂപതാംഗമായ ഫാ. ടോണി കല്ലൂക്കാരനെ ഡിവൈഎസ്പി ഓഫീസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യലില്ലാതെ ഒരു ദിവസം മുഴുവന്‍ പിടിച്ചുനിര്‍ത്തിയ സാഹചര്യത്തില്‍ അദ്ദേഹം വികാരിയായ സാന്‍ജോ നഗര്‍ ഇടവകയിലെ ഏതാനും പേര്‍ അച്ചനെ അന്വേഷിച്ച് അവിടെ എത്തിയിരുന്നു. അച്ചന്റെ സുഹൃത്തുക്കളായ ഏതാനും ചില വൈദികരുമുണ്ടായിരുന്നു. അവിടെ ആരും ഒരു സമരപരിപാടികളും നടത്തിയിട്ടില്ല. അതിരൂപതയുമായി ബന്ധപ്പെട്ട ഏതു കേസിലും സത്യം പുറത്തുവരണമെന്നാണു വൈദികരുടെയും നിലപാട്. നിയമപരമായ അന്വേഷണങ്ങളോടു പൂര്‍ണമായും സഹകരിക്കും. വ്യാജരേഖ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിധേയമാക്കുന്നവരോടു മാന്യമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അതിരൂപത ആവശ്യപ്പെട്ടു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക