Image

പ്രൊഫ. കോശി തലയ്ക്കലിനെ സിറ്റി ഓഫ് ഫിലഡല്‍ഫിയ ആദരിച്ചു

(പി ഡി ജോര്‍ജ് നടവയല്‍) Published on 19 May, 2019
പ്രൊഫ. കോശി തലയ്ക്കലിനെ സിറ്റി ഓഫ് ഫിലഡല്‍ഫിയ ആദരിച്ചു
ഫിലഡല്‍ഫിയ: ലാനയുടെ അംഗ സംഘടനയായ ‘ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി’യുടെ സമ്മേളനത്തില്‍, പ്രൊഫസ്സര്‍ കോശി തലയ്ക്കലിനെ ‘സിറ്റിഓഫ് ഫിലഡല്‍ഫിയ’ ആദരിച്ചു. സെന്റ ്‌തോമസ് സീറോ മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ േചര്‍ന്ന സമ്മേളനത്തില്‍ ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ പ്രൊഫസ്സര്‍ കോശിതലയ്ക്കലിന് പ്രശസ്തി പത്രം സമ്മാനിച്ചു. ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ മംഗളസന്ദേശം നല്കി.  

ഭാഷാശാസ്ത്രജ്ഞ പ്രൊഫ. ഡോ എന്‍ പി ഷീല, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ്, ചെറുകഥാകൃത്ത് സിഎംസി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ എം. കെ. കുര്യാക്കോസ്, സാഹിത്യകാരന്‍  അശോകന്‍ വേങ്ങശ്ശേരി, യൂ പെന്‍ സര്‍വകലാശാലയിലെ മലയാള ഭാഷാവിഭാഗം മേധാവി ഡോ. ജെയിംസ് കുറിച്ചി, ഇന്ത്യാ പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ലാനാ ജോയിന്റ് സെക്രട്ടറി കെകെ ജോണ്‍സണ്‍, ഫൊക്കാനാ ട്രഷറാര്‍ സജിമോന്‍ ആന്റണി, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിദഗ്ദ്ധëമായ  വിന്‍സന്റ് ഇമ്മാëവേല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അലക്‌സ് തോമസ്, കോട്ടയം സിഎംഎസ് കോളജ് മുന്‍ അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫീലിപ്പോസ് ചെറിയാന്‍, ഫാ ഷിബുജോണ്‍, കവയിത്രി സോയാ നായര്‍, നേഴ്‌സ് സംഘടനയായ ‘പിയാനോ’ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, നൃത്യാദ്ധ്യാപികമാരും എഴുത്തുകാരുമായ നിമ്മീ ദാസ്, സാന്ദ്രാ തെക്കുംതല, എഴുത്തുകാരി അഷിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.  ജോര്‍ജ് നടവയല്‍ കോര്‍ഡിനേറ്ററായി.

അമേരിക്കന്‍ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രൊഫ. കോശി തലയ്ക്കലി
ലിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ മംഗളാഘോഷമാണ് സന്ദര്‍ഭം.ബഹുമുഖ പ്രതിഭയും വന്‍ ശിഷ്യസമ്പത്തു കൊണ്ട് അനുഗ്രഹീതëമായ പ്രൊഫ. കോശി തലയ്ക്കല്‍ ധന്യമായ കുടുംബജീവിതത്തിന്റെയും ഈശ്വരചൈതന്യ സ്തുതിയുടേയും നിദര്‍ശനം എന്ന നിലയില്‍ മലമേല്‍ ഉയര്‍ത്തിയ ദീപത്തിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നു എന്നതായിരുന്നു അനുമോദന സമ്മേളനത്തിന്റെ കാതല്‍.

പ്രൊഫ. കോശി തലയ്ക്കല്‍, മാവേലിക്കര ബിഷപ്മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട ്മലയാളം വിഊാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രൊഫ. കോശി തലയ്ക്കലിന്റെ ”കാലാന്തരം” എന്നകവിതാസമാഹാരം പ്രസിദ്ധമാണ്. നാടകകാരനാണ്. ബൈബിള്‍ പണ്ഡിതനാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് ക്രിസ്തു ചൈതന്യ ജോലികളിലേക്ക് ജീവിതംസമര്‍പ്പിക്കുകയായിരുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ “ക്രിസ്മസ് കരോള്‍” എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “പള്ളി,””ബഡവാഗ്നി”എന്നീ നോവലുകളും, “വെളിച്ചം ഉറങ്ങുന്ന പാതകള്‍” എന്ന ചെറുകഥാസമാഹാരവും, “ഡിങ്ങ്‌ഡോങ്ങ്”, “മൈനയും മാലാഖയും”എന്നീ ബാലസാഹിത്യരചനകളും, “ആത്മസങ്കീര്‍ത്തനം” എന്ന ഗാനസമാഹാരവും പ്രൊഫ. കോശിതലíലിന്റെസാഹിത്യകൃതികളണ്.

അമേരിക്കയിലെ ഏറ്റവുംവലിയ ക്രിസ്തീയറേഡിയോ നെറ്റ്‌വര്‍ക്കായ ‘ഫാമിലി റേഡിയോയില്‍’ മലയാള വിഭാഗത്തിന്റെചുമതലക്കാരനായിരുന്നു. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചനയ്ക്കുള്ള പ്രഥമഎം ഈ ചെറിയാന്‍ അവാര്‍ഡ്, ഗാനരചനയ്ക്കുള്ള ക്രൈസ്തവസാഹിത്യ അക്കാദമി അവാര്‍ഡ്എന്നീ പുരസ്കാരങ്ങള്‍, ആദരവായിലഭിച്ച അനവധി പുരസ്കാരങ്ങളില്‍ പ്രഥമം. ‘നാട്ടുക്കൂട്ടം’ എന്നസാഹിത്യവേദിയുടെ അധികാരിയായിരുന്നു  പ്രൊഫ. കോശി തലയ്ക്കല്‍. ലാനയുടെ മികച്ചസാഹിത്യപ്രവര്‍ത്തകനുള്ളകഴിഞ്ഞ വര്‍ഷത്തെ പുരസ്കാരജേതാവുമാണ്. കുന്നം ഗവ. ഹൈസ്കൂളിലും തിരുവല്ലാ മാര്‍ത്തോമാകോളജിലും, ചങ്ങനാശ്ശേരി എസ് ബി കോളജിലും പഠിച്ചു.

“”ദൈവമേ നിനക്ക് സ്‌തോത്രം പാടിടും’’, “നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍” എന്നിങ്ങനെ മാര്‍ത്തോമാസഭയിലും മറ്റു ക്രിസ്തീയാസഭകളിലും പാടുന്ന പരശതം ഗാനങ്ങളുടെ കര്‍ത്താവാണ് പ്രൊഫ. കോശി തലയ്ക്കല്‍. നാടകാഭിനയ രംഗത്ത് കോശി അദ്ധ്യാപക ദമ്പതികള്‍ പതക്കങ്ങള്‍ ചാര്‍ത്തിയവരാണ്. മക്കള്‍ ഗാന ശുശ്രൂഷാരംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തലയ്ക്കല്‍ ജോണ്‍, മാതാവ്: മറിയാമ്മ. ചെയ്‌സ്, റെയ്‌സ്എന്നിവര്‍മക്കള്‍. രഞ്ജിനി, മായഎന്നിവര്‍ മരുമക്കള്‍. ഹന്ന, സോക എന്നിവര്‍ ചെറുമക്കള്‍.


പ്രൊഫ. കോശി തലയ്ക്കലിനെ സിറ്റി ഓഫ് ഫിലഡല്‍ഫിയ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക