Image

ഷംസീറിനെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല

Published on 11 June, 2019
ഷംസീറിനെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എ.എൻ. ഷംസീർ എംഎൽഎയ്ക്കെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമ രാഷ്ട്രീയത്തിന്‍റെ വഴിയിൽനിന്ന് സിപിഎം മാറില്ല. മുഖ്യമന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് അതാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തു. നസീറിന്‍റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ചു കേൾപ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. ആക്രമിച്ച ആരുടേയും പേര് നസീർ പറഞ്ഞിരുന്നില്ല. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക