Image

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Published on 15 June, 2019
കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ചങ്ങനാശേരി നാലുകോടി ചെറുപേഴിൽ ഗോപിയുടെ മകൻ സജീവ് (30) നാണ് പുതുഹൃദയം തുന്നിച്ചേർത്തത്. 

വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിന്പനയ്ക്കൽ നിബിയ മേരി ജോസഫിന്‍റെ (25) ഹൃദയമാണ് സജീവിൽ മിടിച്ചു തുടങ്ങിയത്. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന നിബിയയുടെ ഹൃദയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.10നാണ് മെഡിക്കൽ കോളജ് ഹൃദ്‌രോഗ വിഭാഗത്തിലേക്കു പ്രത്യേകം തയാറാക്കിയ ബോക്സിൽ കൊണ്ടുവന്നത്. തുടർന്നു ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ശസ്ത്രക്രിയ 4.30നു പൂർത്തിയായി. 

എറണാകുളം കളമശേരിയിൽ ലെയ്ത്ത് ഷോപ്പിലെ ജീവനക്കാരനാണ് സജീവ്. അഞ്ചു വർഷമായി തിരുവല്ലയിലെ പുഷ്പഗിരി, കൊച്ചിയിലെ അമൃത, തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രികളിൽ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. ഒന്നര വർഷമായി കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജയപ്രസാദിന്‍റെ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പല തവണ ഹൃദയം ലഭ്യമായെങ്കിലും ഗ്രൂപ്പ് അനുയോജ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനായില്ല. 

വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് മൃതസജ്ജീവനി കോ ഓഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു തോമസ് എന്നിവർക്കു സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലേയും വൃക്ക രോഗവിഭാഗത്തിലേയും ഉന്നത ഡോക്‌ടർമാരെ വിവരമറിയിച്ചു. അതനുസരിച്ച് സജീവിനെ രാത്രിതന്നെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി. ശസ്ത്രക്രിയയ്ക്കു തയാറകുന്നതിനു നിർദേശം നൽകിയശേഷം ഇന്നലെ രാവിലെ ഏഴിന് ഡോക്‌ടർമാരുടെ സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ‌‌‌‌‌‌‌‌‌ഉച്ചകഴിഞ്ഞ് രണ്ടോടെ ഹൃദയവുമായി പ്രത്യേക ആംബുലൻസ് മെഡിക്കൽ കോളജിലേക്കു തിരിച്ചു. 

കോട്ടയം മെഡിക്കൽ കോളജിൽ നടത്തുന്ന അഞ്ചാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. 2013ൽ ആണ് ആദ്യമായി പത്തനംതിട്ട സ്വദേശി പൊടിയന്‍റെ ഹൃദയം മാറ്റിവച്ചത്. സർക്കാർ ആശുപത്രികളിൽ ഇന്ത്യയിൽ ആദ്യമായാണ് കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. തുടർന്ന് എറണാകുളം വൈപ്പിൻ സ്വദേശി അബ്ദുൾ റാവുത്തർ, വയനാട് സ്വദേശി ബാലൻ, എറണാകുളം ഉദയംപേരൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവർക്കും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക