Image

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല; സമ്‌ബത്തിന്‍റെ ഡ്രൈവറുടെ കുറിപ്പ്‌ വൈറലാകുന്നു

Published on 16 June, 2019
കുത്തിതിരിപ്പിന്റെ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല; സമ്‌ബത്തിന്‍റെ ഡ്രൈവറുടെ കുറിപ്പ്‌ വൈറലാകുന്നു


തിരുവനന്തപുരം: എക്‌സ്‌ എംപി എന്ന്‌ എഴുതിയ ഒരു കാറിന്‍റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കും ട്രോളിനും വഴിവച്ചിരുന്നു. KL-01, BR-65എന്ന നമ്‌ബരിലുള്ള കാറിലാണ്‌ 'Ex.MP' എന്ന്‌ പതിപ്പിച്ചിരിക്കുന്നത്‌. ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്‌ബത്തിന്‍റ പേരിലുള്ള കാറാണ്‌ ഇതെന്നാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റ്‌ പറയുന്നത്‌. 

എന്നാല്‍ ഇങ്ങനൊരു ബോര്‍ഡ്‌ താനോടിച്ച കാറിനില്ലെന്നാണ്‌ സമ്‌ബത്തിന്‍റെ ഡ്രൈവര്‍ പ്രസാദ്‌ എലം കുളം പറയുന്നത്‌. മൂന്ന്‌ ദിവസമായി ഞാനാണ്‌ സഖാവിന്‍റെ കാര്‍ ഓടിക്കുന്നത്‌. ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ്‌ എങ്ങനെ വന്നു ?കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത്‌ ഇവിടെ വിലപ്പോവില്ല, പ്രസാദ്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒന്നും മനസ്സില്‍ ആകുന്നില്ല...

എന്താ ഈ ലോകം ഇങ്ങനെ...

കഴിഞ്ഞ മൂന്ന്‌ ദിവസമായി സഖാവിന്റെ ഇന്നോവ കാറില്‍ ഞാനാണ്‌ വളയം പിടിച്ചിരുന്നത്‌.
ഞങ്ങള്‍ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങള്‍ക്ക്‌, ഡി വൈ എഫ്‌ ഐ പഠനോത്സവത്തിന്‌, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയിസ്‌ സമ്മേളനത്തിന്‌, കല്യാണങ്ങള്‍ക്ക്‌, പോത്തന്‍കോട്‌ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനും പോത്തന്‍കോട്‌ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ മെമ്‌ബറും ആയ മണലകം ദിലീപ്‌കുമാറിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ വീട്ടില്‍, ആറ്റിങ്ങല്‍ എം എല്‍ എ സഖാവ്‌. ബി. സത്യന്റെ പുലയനാര്‍ക്കോട്ടയില്‍ ഉള്ള അനുജന്റെ വസതിയില്‍, സമ്‌ബത്ത്‌ സഖാവിന്റെ അഡ്വക്കേറ്റ്‌ ആഫീസിലെ ക്ലര്‍ക്ക്‌ വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദര്‍ശനങ്ങള്‍. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോര്‍ഡ്‌.

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത്‌ ഇവിടെ വിലപ്പോവില്ല...

ഇത്‌ തിരുവനന്തപുരത്തെ ജയന്റ്‌ കില്ലര്‍ എന്നു മാധ്യമങ്ങള്‍ വാഴ്‌ത്തിയ സഖാവ്‌. കെ. അനിരുദ്ധന്റെ മകന്‍ സഖാവ്‌. സമ്‌ബത്താണ്‌ എന്ന്‌ ഓര്‍ക്കണം.

ഇന്ന്‌ സഖാവ്‌ സമ്‌ബത്തിന്‌ കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരു ബോര്‍ഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക