തിരുവനന്തപുരം: ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലുകൾ.അപകടത്തിന്റെ ആഘാതം കൂട്ടിയത് അമിത വേഗതയും, റോഡിന്റെ വലതുവശത്തേക്കുള്ള ചരുവുമാണ്. അധികം വൈകാതെ തന്നെ കേസന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം അപകടം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്ത് വച്ചും, ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽവച്ച് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും രക്ഷപ്പെട്ടു.