Image

പീഡന പരാതി: ബിനോയ്‌ക്കെതിരെയുള്ള തെളിവായി യുവതിയുടെ പാസ്‌പോര്‍ട്ട്‌

Published on 23 June, 2019
പീഡന പരാതി: ബിനോയ്‌ക്കെതിരെയുള്ള തെളിവായി യുവതിയുടെ പാസ്‌പോര്‍ട്ട്‌

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ തെളിവായി യുവതിയുടെ പാസ്‌പോര്‍ട്ട്‌. പാസ്‌പോര്‍ട്ടില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത്‌ ബിനോയ്‌ വിനോദിനി ബാലകൃഷ്‌ണന്‍ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ്‌ ബിനോയിയുടെ പേരുള്ളത്‌. 2004ലെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര്‌ ഉള്‍പ്പെടുത്തിയത്‌. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്‌ ബിനോയിക്കെതിരെയുള്ള സുപ്രധാന തെളിവാകും.

അതേസമയം ഒളിവില്‍ കഴിയുന്ന ബിനോയ്‌ കോടിയേരിയെ കണ്ടെത്താനുള്ള ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇപ്പോള്‍ പുറത്തിറക്കില്ലെന്ന്‌ മുംബൈ പോലീസ്‌ പറഞ്ഞു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിലാണ്‌ ഈ തീരുമാനം. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കാന്‍ കോടതിയുടെ ഉത്തരവ്‌ വരുന്നതുവരെ കാത്തിരിക്കുമെന്ന്‌ പോലീസ്‌ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക