Image

എല്ലാം കോടിയേരി അറഞ്ഞിരുന്നുവെന്ന് ബാര്‍ ഡാന്‍സറുടെ അഭിഭാഷകന്‍; വിനോദിനി കോടിയേരിക്ക് ബാര്‍ ഡാന്‍സറുമായി സംസാരിക്കാന്‍ കഴിയാതിരുന്നത് ഹിന്ദി അറിയാത്തതിനാല്‍

കല Published on 24 June, 2019
എല്ലാം കോടിയേരി അറഞ്ഞിരുന്നുവെന്ന് ബാര്‍ ഡാന്‍സറുടെ അഭിഭാഷകന്‍; വിനോദിനി കോടിയേരിക്ക് ബാര്‍ ഡാന്‍സറുമായി സംസാരിക്കാന്‍ കഴിയാതിരുന്നത് ഹിന്ദി അറിയാത്തതിനാല്‍

ലൈംഗീക പീഡനക്കേസില്‍ ബിനോയ് കോടേയിരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍ പേര് ബിനോയ് എന്നാണ്. 2010 മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷിണിപ്പെടുത്തിയതായി ആരോപിച്ച് യുവതി ബിനോയ്ക്ക് അയച്ച കത്തും പുറത്തു വന്നു. 
2015ല്‍ പുതുക്കിയ യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതും ഒരു നിര്‍ണായകമായ തെളിവാണ്. 
അതേ സമയം കേസിനെ സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്‍റെ വാദം തെറ്റാണെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുവതിയും കോടിയേരിയും ഭാര്യ വിനോദിനിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച കെ.പി ശ്രീജിത്ത് എന്ന അഭിഭാഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മകന്‍ പറയുന്നതാണ് കോടിയേരി വിശ്വസിച്ചത്. ഇത് ബ്ലാക്ക്മെയില്‍ കേസാണെന്ന് കോടിയേരി അന്ന് പറഞ്ഞിരുന്നു. 
കഴിഞ്ഞ ഏപ്രിലില്‍ വിനോദിനി ബാലകൃഷ്ണന്‍ ഒത്തുതീര്‍പ്പിനായി മുംബൈയില്‍ എത്തി. എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക