Image

നാസിക്കില്‍ മലയാളിയെ വെടിവച്ചുകൊന്ന സംഭവം: മുഖ്യപ്രതി പിടിയില്‍

Published on 24 June, 2019
നാസിക്കില്‍ മലയാളിയെ വെടിവച്ചുകൊന്ന സംഭവം: മുഖ്യപ്രതി പിടിയില്‍


മുംബൈ: നാസിക്കില്‍ മലയാളിയെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍. യുപി സ്വദേശി ജിതേന്ദ്ര പ്രതാപ് സിങ്ങാണ് പിടിയിലായത്. സൂറത്തില്‍നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാസിക്കില്‍, മൂത്തൂറ്റ് ഫിനാന്‍സ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ് മാവേലിക്കര സ്വദേശിയായ സാജു സാമുവല്‍ മരിച്ചത്. പുനലൂര്‍ ദേശി കൈലാഷ് ജയന്‍, ബ്രാഞ്ച് മാനേജര്‍ ദേശ്പാണ്ഡെ എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. ദക്ഷിണ മുംബൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ നാസിക് ഉണ്‍ഡ്‌വാഡി ശാഖയില്‍ ഈ മാസം 14നായിരുന്നു സംഭവം.

മുത്തൂറ്റില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്ന സാജു മുംബൈയില്‍ നിന്നാണ് നാസിക്കിലെ ശാഖയില്‍ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോള്‍ അപായസൈറന്‍ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം അക്രമികള്‍ ബൈക്കില്‍ കടക്കുകയായിരുന്നു.

ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന സാജു ഒരു വര്‍ഷം മുന്‍പാണ് മുംബൈയില്‍ എത്തിയത്. 2017ലായിരുന്നു വിവാഹം. ഭാര്യ മാവേലിക്കര വെട്ടിയാര്‍ സൗത്ത് വലിയപറമ്പില്‍ ജെയ്‌സി. 9 മാസം പ്രായമുള്ള ജെര്‍മി മകനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക