Image

മുംബൈയില്‍ അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി

Published on 25 June, 2019
മുംബൈയില്‍ അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി


മുംബൈ: അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയര്‍ ജീവനൊടുക്കി. മുംബൈയിലെ മീരാ റോഡില്‍ താമസിക്കുന്ന വെങ്കിടേശ്വര അയ്യര്‍ (42), അമ്മ മീനാക്ഷി (75) എന്നിവരാണ് മരിച്ചത്. മീനാക്ഷിക്ക് വിഷം കൊടുത്ത ശേഷം അതേ വിഷം കഴിച്ച് വെങ്കിടേശ്വര അയ്യരും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെങ്കിടേശ്വര അയ്യറുടെ ലാപ്‌ടോപ്പില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മീരാ റോഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അയ്യരും അമ്മയും 2017 ജൂലൈയിലാണ് മീരാ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഈ വര്‍ഷം ഏപ്രിലില്‍ കരാര്‍ കാലാവധി അവസാനിച്ചുവെങ്കിലും മൂന്ന് മാസം കൂടി നീട്ടി വാങ്ങിയിരുന്നു. 

പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അയ്യര്‍. അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാടക നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല. വിദേശജോലി ചൂണ്ടിക്കാട്ടിയാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടി വാങ്ങിയതെന്ന് ഉടമ പറഞ്ഞു. കേരളത്തിലുള്ള ബന്ധുക്കളെ മുംബൈ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക