Image

കിക്കറ്റ് ടീമും കാവിയണിയുന്നു; ഓറഞ്ച് ജഴ്‌സി കാവിവത്കരണത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്, എസ്.പി എം.എല്‍.എമാര്‍

Published on 26 June, 2019
കിക്കറ്റ്  ടീമും കാവിയണിയുന്നു; ഓറഞ്ച് ജഴ്‌സി കാവിവത്കരണത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്, എസ്.പി എം.എല്‍.എമാര്‍


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎഎമാര്‍ രംഗത്തെത്തി. ജഴ്‌സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ജഴ്‌സിയുടെ നിറം ഓറഞ്ചാക്കിയതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്.

സര്‍ക്കാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും അബു അസിം അസ്മി ആരോപിച്ചു. ഇന്ത്യയുടെ ത്രിവര്‍ണ്ണത്തില്! നിന്ന് എന്ത് കൊണ്ടാണ് ഓറഞ്ച് മാത്രം തിരഞ്ഞെടുത്തതെന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നസീം ഖാന്‍ പറഞ്ഞു. 

ത്രിവര്‍ണ്ണത്തെ ബഹുമാനിക്കുകയും രാഷ്ട്ര ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ഇതിനിടെ ഓറഞ്ച് ജഴ്‌സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്റെ, വിജയത്തിന്റെ നിറമാണ്. ആരും അതില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.  ഈ മാസം മുപ്പതിന്  ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി ണിയുക. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് എല്ലാ ടീമുകള്‍ക്കും രണ്ടു ജഴ്‌സി വേണം. ഇംഗ്ലണ്ടും ഇന്ത്യയും നിലവില്‍ നീല ജഴ്‌സിയണിഞ്ഞാണ് കളിക്കുന്നത്. 

ഇരു ടീമുകളും ഒരുമിച്ച് കളിക്കുമ്പോള്‍ ഒരു ടീം രണ്ടാം ജഴ്‌സി അണിയേണ്ടതുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ട് അവരുടെ ഒന്നാം ജഴ്‌സിയില്‍ തന്നെ ഇറങ്ങും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക