ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നീരവ് മോദിയുടെയും സഹോദരി പുർവി മോദിയുടേതുമായി നാല് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം സ്വിറ്റ്സർലൻഡ് സർക്കാർ മരവിപ്പിച്ചത്.
തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നു എൻഫോഴ്സ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് ഇന്ത്യയിൽനിന്ന് മുങ്ങിയത്. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന മോദി ജാമ്യത്തിനായി ശ്രമിക്കുകയാണ്.