Image

ചന്ദ്രശേഖരന്റെ കൊലപാതകം: നിര്‍ണ്ണായക തെളിവ്‌ ലഭിച്ചതായി സൂചന

Published on 05 May, 2012
ചന്ദ്രശേഖരന്റെ കൊലപാതകം: നിര്‍ണ്ണായക തെളിവ്‌ ലഭിച്ചതായി സൂചന
കോഴിക്കോട്‌: സി.പി.എം വിമത നേതാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നിര്‍ണായക പോലീസിനു ലഭിച്ചതായി സൂചന. കൊലപാതകം നയത്തിയവര്‍ ഇന്നോവ കാറിലാണ്‌ എത്തിയത്‌. ഈ കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്നലെ ചന്ദ്രശേഖരന്‍ പങ്കെടുത്ത വിവാഹ വീട്ടില്‍ നിന്നു പതിവു വഴിക്കല്ല ചന്ദ്രശേഖരന്‍ വീട്ടിലേക്കു പോയത്‌. വിവാഹ വീട്ടില്‍ വച്ച്‌ അദ്ദേഹത്തിനു ഒരു ഫോണ്‍ കോള്‍ ലഭിച്ചെന്നും അതനുസരിച്ചാണ്‌ അദ്ദേഹം പതിവിനു വിപരീതമായി വേറെ വഴി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

സംഭവം നടന്ന സ്‌ഥലത്ത്‌ ഒരു പ്രശ്‌നമുണ്ടെന്നും ഉടനെ അങ്ങോട്ടെത്തണമെന്ന്‌ അവസാന ഫോണ്‍ കോളില്‍ ചന്ദ്രശേഖരനോടു അവശ്യപ്പെട്ടു. അതിനനുസരിച്ചാണ്‌ ചന്ദ്രശേഖരന്‍ അങ്ങോട്ടു പോയത്‌. പൊലീസ്‌ ഇതു സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഫോണും സിമ്മും തകര്‍ന്ന നിലയിലാണ്‌. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം വേണ്ടിവരും.

ഇന്നലെ രാത്രി പത്തരയോടെ ഒഞ്ചിയം വള്ളിക്കാട്‌ ലീഗ്‌ ഹൗസിനു സമീപമാണ്‌ രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ച ദാരുണ കൊലപാതകം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ കാറില്‍ പിന്തുടര്‍ന്ന സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം നടു റോഡില്‍ വെട്ടിക്കൊല്ലുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക