Image

ഈ അമ്മയെ സഹായിക്കൂ...

Published on 07 May, 2012
ഈ അമ്മയെ സഹായിക്കൂ...
അച്‌ഛന്റെയും അമ്മയുടെയും കഷ്‌ടപ്പാടുകള്‍ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അനന്തകൃഷ്‌ണന്‍ എന്ന ചെറുപ്പക്കാരന്‍ ഡല്‍ഹിയിലേക്കു വണ്ടി കയറിയത്‌. അവിടെ ഒരു സ്വകാര്യ ആശുപത്രയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിലാണു അമ്മ ഗൗരിക്കു വയ്യെന്നു നാട്ടില്‍ നിന്നറിയിക്കുന്നത്‌. അച്‌ഛന്റെയും അമ്മയുടെയും ഏകമകനായതിനാല്‍ മറ്റാരും സഹായത്തിനില്ലെന്നു മനസിലാക്കിയ അനന്തകൃഷ്‌ണന്‍ അവധിയെടുത്തു നാട്ടിലെത്തി. തൊണ്ടയിലെ മുഴയായിരുന്നു പ്രശ്‌നം. എന്‍ഡോസ്‌കോപ്പി നടത്തിയപ്പോള്‍ ക്യാന്‍സറാണെന്നു തിരിച്ചറിഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചിക്‌തസ തുടങ്ങി. ശനിയും ഞായറും ഒഴികെയുള്ള എല്ലാ ദിവസവും റേഡിയേഷന്‍ നടത്തണം. കൂടാതെ കീമോയും ചെയ്യണം. ഒരു കീമോ ചെയ്യുന്നതിന്‌ ഏകദേശം അയ്യായിരത്തോളം രൂപയാണു ചെലവ്‌.രോഗം ബാധിച്ചതോടെ ഗൗരി കൂലിപ്പണിക്കു പോകാതായി. ഭര്‍ത്താവ്‌ ശശിധരന്‍ കൂലിപ്പണി ചെയ്‌തു കിട്ടുന്ന തുക ഭക്ഷണത്തിനു പോലും തികയാതായി. അനന്തകൃഷ്‌ണന്‍ പലരോടും കടം മേടിച്ച്‌ അമ്മയെ ചികിത്സിച്ചു. ഇതിനിടയിലാണു മറ്റൊരു ദുരിതം ഈ കുടുംബത്തെ തേടിയെത്തുന്നത്‌. ശശിധരന്റെ കരളിന്‌ അണുബാധയുണ്ടെന്നു കണ്ടെത്തി. അച്‌ഛനെയുംകൊണ്ട്‌ അനന്തകൃഷ്‌ണന്‍ ആശുപത്രികളില്‍ കയറിയിറങ്ങി. അവസാനം അണുബാധയുള്ള ഭാഗം മുറിച്ചു കളഞ്ഞു.
പൂര്‍ണ വിശ്രമം വേണമെന്നാണു ഡോക്‌ടര്‍മാര്‍ ശശിധരനോടു പറഞ്ഞിരിക്കുന്നത്‌. ഇനിയൊരിക്കലും ജോലിക്കു പോകാന്‍ പറ്റില്ല. അച്‌ഛന്റെയും അമ്മയുടെയും രോഗത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്‌ അനന്തകൃഷ്‌ണന്‍.

രണ്ടു പേര്‍ക്കും ഇനി ജോലിക്കു പോകാന്‍ പറ്റില്ല. അച്‌ഛനെയും അമ്മയെയും നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ അനന്തകൃഷ്‌ണന്‍ ഡല്‍ഹിയിലെ ജോലി രാജിവെച്ചു. ഭക്ഷണത്തിനുപോലും മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടേണ്ട ഗതികേടിലാണ്‌ ഈ ചെറുപ്പക്കാരന്‍. സുമനസുകളുടെ കാരുണ്യം തേടുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?

വിലാസം
ചതുരച്ചിറ ഹൗസ്‌
പുലിക്കുട്ടിശേരി പിഒ
മണിയാപറമ്പ്‌,
കോട്ടയം 686015

ഫോണ്‍: 9048388162 ( അനന്തകൃഷ്‌ണന്‍)

സഹായങ്ങള്‍ നിക്ഷേപിക്കാന്‍-
ശശിധരന്‍ സി കെ
10670100120664
ഫെഡറല്‍ ബാങ്ക്‌, ഗാന്ധിനഗര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക