Image

ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണല്‍ കണ്‍വന്‍ഷന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 May, 2012
ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണല്‍ കണ്‍വന്‍ഷന്‍
വാഷിംഗ്‌ടണ്‍ ഡി.സി: മെയ്‌ 5-ന്‌ ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണ്‍ സംഘടിപ്പിച്ച റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫും വന്‍ വിജയമായി.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, മുന്‍ പ്രസിഡന്റുമാരായ ഡോ. എം. അനിരുദ്ധന്‍, മന്മഥന്‍ നായര്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, കേരള അസ്സിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ പ്രസിഡന്റ്‌ ഷാജു ശിവബാലന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്‌ പ്രീതി രാമന്‍, കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍ പ്രസിഡന്റ്‌ മിനി ദാസ്‌, മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെരിലാന്റ്‌ ചെയര്‍മാന്‍ ജോസഫ്‌ പോത്തന്‍ തുടങ്ങി നിരവധി സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യവും ആശംസാ പ്രസംഗങ്ങളും കണ്‍വന്‍ഷന്‌ മാറ്റുകൂട്ടി.

പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ എന്നിവര്‍ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി. ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍ ഫൊക്കാനയുടെ ഉത്ഭവത്തെക്കുറിച്ചും വാഷിംഗ്‌ടണിലെ മലയാളികള്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രകീര്‍ത്തിച്ചു. ഫൊക്കാന നേതാക്കളായ സണ്ണി വൈക്ലിഫ്‌, തമ്പി ചാക്കോ, ഗംഗാധരന്‍ ആല?തുടങ്ങിയവര്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമേരിക്കന്‍ മലയാളികളിലും കേരളത്തിലും ഫൊക്കാന ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിച്ചു.

പ്രശസ്‌ത ജേര്‍ണലിസ്റ്റ്‌ ആസിഫ്‌ ഇസ്‌മയിലിനെ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള പൊന്നാട അണിയിച്ച്‌ ആദരിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫൊക്കാന പ്രവര്‍ത്തകരായ ജേക്കബ്ബ്‌ വര്‍ഗീസ്‌, ബെന്‍ പോള്‍, സനില്‍ ഗോപിനാഥ്‌, ബോസ്‌ വര്‍ഗീസ്‌ എന്നിവര്‍ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കി.

ഷഹി പ്രഭാകരന്‍ സ്വാഗത പ്രസംഗവും റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിപിന്‍ രാജ്‌ നന്ദിപ്രകടനവും നടത്തി. നാഷണല്‍ കമ്മിറ്റി അംഗം മനോജ്‌ ശ്രീനിലയം ആയിരുന്നു എം.സി.

കണ്‍വന്‍ഷന്‍ കിക്കോഫ്‌ വമ്പിച്ച വിജയമാക്കിത്തീര്‍ത്ത വാഷിംഗ്‌ടണ്‍ റീജിയണ്‍ പ്രവര്‍ത്തകര്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്ന്‌ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വാഷിംഗ്‌ടണിലെ യുവകലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു. തുടര്‍ന്നു നടന്ന സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.
ഫൊക്കാന വാഷിംഗ്‌ടണ്‍ റീജിയണല്‍ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക