വി.എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി
നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി.
അപ്രതീക്ഷിതമായുള്ള വി.എസിന്‍റെ സന്ദര്‍ശനം അറിഞ്ഞ് നിമിഷ നേരം കൊണ്ട്
നൂറുകണക്കിനാളുകളാണ് ടി.പിയുടെ വീട്ടിലേക്കുള്ള വഴിയിലും വീടിനു
ചുറ്റുമായും തടിച്ചു കൂടിയത്.
ടി.പിയുടെ വീടിനു സമീപത്തെ കവലയില്‍ കാറില്‍ നിന്നിറങ്ങിയ
വി.എസിനെ മുദ്രാവാക്യം വിളികളോടെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍
ജനാവലി സ്വീകരിച്ചാനയിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ്
പാടുപെടുന്നുണ്ടായിരുന്നു.
വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ് പിന്നീട് ടി.പിയുടെ വീട് സാക്ഷ്യം
വഹിച്ചത്. വീട്ടില്‍ കയറിയ വി.എസ്, ചന്ദ്രശേഖരന്‍െറ ഭാര്യ രമയെയും
അമ്മയെയും മകനെയും കണ്ടു. രമ പൊട്ടിക്കരഞ്ഞ് വി.എസിന്‍െറ കൈ പിടിച്ച്
ഏതാനും നിമിഷങ്ങള്‍ നിന്നു. പ്രാഥമികമായ ഫോട്ടോ എടുക്കലുകള്‍ക്കു ശേഷം
മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ വി.എസ്
ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയില്‍ ആര്‍.എം.പി ഒഞ്ചിയം ഏരിയ സെക്രട്ടറി
എന്‍.വേണു, ടി.പിയുടെ ഭാര്യാപിതാവ് കെ.കെ മാധവന്‍ എന്നിവരും ഉണ്ടായിരുന്നു.
മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ
വി.എസ് ചന്ദ്രശേഖരനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി.