Image

വെട്ടേറ്റ ലേഡി ഡോക്‌ടര്‍ അപകടനില തരണം ചെയ്‌തു

Published on 02 June, 2012
വെട്ടേറ്റ ലേഡി ഡോക്‌ടര്‍ അപകടനില തരണം ചെയ്‌തു
തൃശൂര്‍: മരുന്ന്‌ നല്‍കാന്‍ താമസിച്ചെന്ന്‌ ആരോപിച്ച്‌ രോഗി വെട്ടിപ്പരിക്കേല്‍പ്പിച്ച ജൂബിലി മിഷന്‍ ആശുപത്രിയിലെ ലേഡി ഡോക്‌ടര്‍ ടിങ്കു ആര്‍. എഡ്വീന(24) അപകടനില തരണംചെയ്‌തതായി ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടിയന്തര ശസ്‌ത്രക്രിയയ്‌ക്കുശേഷം ഡോ.ടിങ്കുവിനെ വെന്റിലേറ്ററില്‍നിന്നും എംസിസിയു യൂണിറ്റിലേക്ക്‌ മാറ്റിയിട്ടുണ്‌ട്‌. ഓര്‍മ തിരികെ ലഭിച്ചിട്ടുണെ്‌ടങ്കിലും സംസാരിച്ചുതുടങ്ങിയിട്ടില്ല. കവിളില്‍ വെട്ടേറ്റ്‌ നീരുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്‌ട്‌. നീരുവറ്റാന്‍ അഞ്ചോ, ആറോ ദിവസമെങ്കിലും എടുക്കുമെന്ന്‌ അധികൃതര്‍ പറഞ്ഞു. സര്‍ജറി, പ്ലാസ്റ്റിക്‌ സര്‍ജറി, ഓര്‍ത്തോ-ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ സംയുക്തമായാണ്‌ ചികിത്സ നടത്തുന്നത്‌. ഡോ. ടിങ്കു മൂന്നുമാസം ഗര്‍ഭിണി കൂടിയാണ്‌.

കഴുത്തിലും മുഖത്തും തലയിലും താടിയെല്ലിലുമായി പത്തു വെട്ടുകള്‍ ഏറ്റിട്ടുണ്‌ട്‌. ഡോ. പ്രതാപ്‌ വര്‍ക്കിയുടെ നേതൃത്വത്തില്‍ വിദഗ്‌ധരായ ഡോക്‌്‌ടര്‍മാര്‍ മൂന്നുമണിക്കൂറോളം നീണ്‌ടുനിന്ന ശസ്‌ത്രക്രിയയിലൂടെയാണ്‌ മുറിവുകള്‍ തുന്നിച്ചേര്‍ത്തത്‌.

ഡോക്‌്‌ടറെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്‌ അറസ്റ്റിലായ അരണാട്ടുകര മുട്ടത്ത്‌ വീട്ടില്‍ റാഫി(38)യെ പോലീസ്‌ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക