Image

ബംഗാളിലെ സ്‌ത്രീകള്‍ മാനഭംഗപ്പെട്ടപ്പോള്‍ മഹാശ്വേതാദേവി എവിടെയായിരുന്നു: പിണറായി

Published on 02 June, 2012
ബംഗാളിലെ സ്‌ത്രീകള്‍ മാനഭംഗപ്പെട്ടപ്പോള്‍ മഹാശ്വേതാദേവി എവിടെയായിരുന്നു: പിണറായി
പാനൂര്‍: ബംഗാളിലെ സിപിഎം അനുഭാവികളായ സ്‌ത്രീകള്‍ മാനഭംഗപ്പെട്ടപ്പോള്‍ മഹാശ്വേതാദേവി എവിടെയായിരുന്നുവെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. അപ്പോള്‍ പ്രതികരിക്കാത്ത മഹാശ്വേതാദേവിയാണ്‌ ഒഞ്ചിയത്തെത്തി സി.പി.എമ്മിനെതിരെ സംസാരിക്കുന്നത്‌. സി.പി.എമ്മിനെതിരെയുള്ള വേട്ടയാടല്‍ ആരംഭിച്ചത്‌ ബംഗാളില്‍നിന്നാണ്‌. ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുകയാണ്‌. മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ മണി അബദ്ധം പറഞ്ഞതിനെക്കുറിച്ച്‌ പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍, സി.പി.എമ്മിനെ വേട്ടയാടാന്‍ മണിക്കെതിരെയുള്ള അന്വേഷണം ഉപയോഗിക്കുന്നതിനെ നേരിടുമെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക