Image

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 14 June, 2012
തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐപ്രവര്‍ത്തകര്‍ക്കും രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും അഞ്ചു പോലീസുകാര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം വിജെടി ഹാളില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട തീരദേശ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പാണ് സംഘര്‍ഷം. 

ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് തള്ളിക്കയറി കരിങ്കൊടി കാട്ടാനായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രമം. ഇതിനായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വിജെടി ഹാളിന് മുന്നിലെ റോഡില്‍ സംഘടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ എസ്എഫ്‌ഐക്കാരുടെ പ്രതിഷേധമുണ്ടാകുമെന്ന് വിവരം കിട്ടിയതിനെതുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 

സംഘര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും പോലീസിനെതിരേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്കെതിരേ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. റോഡില്‍ സംഘടിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കും കൈരളി ടിവിയുടെ കാമറാമാനുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക