Image

തൃശൂരിലെ വീട്ടമ്മയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയിലായി

Published on 15 June, 2012
തൃശൂരിലെ വീട്ടമ്മയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയിലായി
തൃശൂര്‍: അരണാട്ടുകരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പനമരം സ്വദേശികളായ ലിജോ, ഷിന്‍ജു എന്നിവരെയാണ് പുലര്‍ച്ചെ തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് പോലീസ് പിടികൂടിയത്. ഇവര്‍ വയനാട്ടിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോഴിക്കോട് പോലീസിന് വിവരം കൈമാറുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിടികൂടിയത്. ചുങ്കം അരണാട്ടുകര റോഡില്‍ പനയ്ക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീലയെ(50)യാണ് ഇന്നലെ വൈകീട്ട് ഏഴോടെ കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്. ഇവരുടെ ഊമയായ സഹോദരി ഉഷയെ കസേരയില്‍ കൈകള്‍ ബന്ധിച്ച് മുറിയില്‍പൂട്ടിയിട്ട നിലയിലായിരുന്നു. ഷീലയുടെയും ഉഷയുടെയും കഴുത്തിലെ മാലകളും അലമാരയിലെ ആഭരണങ്ങളും പണവും, കാറും മോഷ്ടിച്ചായിരുന്നു പ്രതികള്‍ രക്ഷപെട്ടത്. ഇതില്‍ ആഭരണങ്ങള്‍ ലിജോയില്‍ നിന്നും ഷിന്‍ജുവില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം ഇവരുടെ വേലക്കാരി പാലക്കാട് സ്വദേശിനി കമല അപ്രത്യക്ഷയായിരുന്നു. ഇവരുടെ ഒപ്പം രണ്ടു പേര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. മോഷ്ടിക്കപ്പെട്ട കാര്‍ ഗുണ്ടല്‍പേട്ടിലെത്തിച്ചതായി പിടിയിലായ ലിജോയും ഷിന്‍ജുവും സമ്മതിച്ചിട്ടുണ്ട്. ഷീലയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍, മൂത്തമകള്‍ വിന്‍സി, ഭര്‍ത്താവ് ഷാജി എന്നിവര്‍ അബുദാബിയിലാണ്. രണ്ടാമത്തെ മകള്‍ അശ്വതി കോയമ്പത്തൂരില്‍ പഠിക്കുകയാണ്. ഷീലയും സഹോദരിയും വേലക്കാരിയായ കമലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക