Image

റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നിഷേധിച്ചു

Published on 20 June, 2012
റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നിഷേധിച്ചു
താന്‍ വരച്ച ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വാങ്ങിയത് 28 കോടി രൂപയ്ക്കാണെന്ന മാധ്യമ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് നിഷേധിച്ചു.

മാത്രമല്ല ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പെയിന്റിംഗ് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കല്ല വിറ്റതെന്നും എലിസബത്ത് വ്യക്തമാക്കി. ഒരു സ്വകാര്യ ഏജന്റാണ് ഈ ചിത്രം 95000 രൂപയ്ക്കു വാങ്ങിയത്. എന്നാല്‍ തന്റെ മറ്റു നാലു പെയിന്റിംഗുകള്‍ രണ്ടര ലക്ഷം രൂപയ്ക്ക് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയിട്ടുണെ്ടന്നും എലിസബത്ത് ഫേസ്ബുക്കില്‍ വ്യക്തമാക്കി. ആര്‍ട്ട് എക്‌സിബിഷനില്‍ തന്റെതുള്‍പ്പെടെ 24 പെയിന്റിംഗുകള്‍ 16 ലക്ഷം രൂപയ്ക്കു വിറ്റുപോയിരുന്നതായും എലിസബത്ത് വ്യക്തമാക്കി.

തന്റെ പെയിന്റിംഗുകള്‍ 28 കോടി രൂപയ്ക്കു വിറ്റുപോയതായുളള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതെന്നും എലിസബത്ത് അറിയിച്ചു. താന്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്ത കാലത്തു തന്റെ നിര്‍ദേശ പ്രകാരമാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ചിത്രങ്ങള്‍ വാങ്ങിയതെന്നും അതിനു രണ്ടര ലക്ഷം രൂപയോളം മാത്രമാണു നല്‍കിയതെന്നും വയലാര്‍ രവി നേരത്തേ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക