Image

ദത്തെടുത്ത കുട്ടിയുടെ കാല്‍ തല്ലിയൊടിച്ച്‌ ക്രൂരമര്‍ദ്ദനത്തിനിരയാക്കി

Published on 05 July, 2012
ദത്തെടുത്ത കുട്ടിയുടെ കാല്‍ തല്ലിയൊടിച്ച്‌ ക്രൂരമര്‍ദ്ദനത്തിനിരയാക്കി
ഹൈദരാബാദ്‌: വീട്ടില്‍ പോകണമെന്ന്‌ വാശിപിടിച്ച ദത്തെടുത്ത ആറുവയസുകാരി കുട്ടിയുടെ കാല്‍ ദമ്പതികള്‍ തല്ലിയൊടിച്ചത്‌ വിവാദമായി. ആന്ധ്രാപ്രദേശിലാണ്‌ സംഭവം. 10000 രൂപ നല്‍കി ഒരു സ്‌ത്രിയില്‍ നിന്നും വാങ്ങിയ കുട്ടിയുടെ ശരീരത്തില്‍ നിരവധി ഇടങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതിനു പുറമെ വലതു തുടയെല്ല്‌ തല്ലി ഒടിച്ചിട്ടുമുണ്ട്‌. അടുത്തുള്ള സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്‌.

തന്റെ മറ്റു മൂന്നു പെണ്മക്കള്‍ക്ക്‌ നല്ല ജീവിതം നല്‍കാമെന്നതിനാലാണ്‌ മൂത്ത കുട്ടിയെ വില്‍ക്കാന്‍ തയ്യാറായതെന്ന്‌ കുട്ടിയുടെ സ്വന്തം അമ്മ പറഞ്ഞു. കുട്ടിയെ കൈമാറിയ തൊട്ടടുത്ത ദിവസം തന്റെ അമ്മയുടെ അടുത്തുപോവണമെന്ന്‌ പറഞ്ഞ്‌ കരഞ്ഞെങ്കിലും നിര്‍ബന്ധിച്ച്‌ വീട്ടിലെ ജോലികള്‍ ചെയ്യിക്കുകയായിരുന്നു. ജോലി ഭാരം താങ്ങാനാവാത്ത കുഞ്ഞിനെ ദമ്പതികള്‍ ക്രൂര പീഡനത്തിനരയാക്കി.

കൊത്തുലക്ഷമി എന്ന സ്‌ത്രീയും ഭര്‍ത്താവുമാണ്‌ രണ്ടു മാസത്തോളം കുട്ടിയെ പീഡിപ്പിച്ചത്‌. ദമ്പതികള്‍ക്കെതിരില്‍ പീഡനത്തിന്‌ കേസെടുത്തതായി ജില്ലാ പൊലീസ്‌ മേധാവി രമേശ്‌ മസ്‌തിപുരം പറഞ്ഞു.
ദത്തെടുത്ത കുട്ടിയുടെ കാല്‍ തല്ലിയൊടിച്ച്‌ ക്രൂരമര്‍ദ്ദനത്തിനിരയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക