Image

ചീട്ടുകൊട്ടാരം

ജേക്കബ്‌ തോമസ്‌ Published on 11 August, 2012
ചീട്ടുകൊട്ടാരം
കവി
തന്റെമുന്നില്‍
മാന്ത്രികച്ചീട്ടുകള്‍
നിരത്തിവച്ചു.

പതുക്കെ
സൂഷ്‌മതയോടെ
ഒന്നിനുമുകളിലൊന്നായി
ചരിച്ചുകിടത്തി
നിവര്‍ത്തിയിരുത്തി
തമ്മില്‍ തമ്മില്‍ താങ്ങി
ഒരു ചീട്ടുകൊട്ടാരം
കെട്ടിപ്പൊക്കി.

രാജാവും റാണിയും
ആഡുതനും ക്‌ളാവരും
അക്ഷരങ്ങളും അക്കങ്ങളും
നിറങ്ങളും ചിത്രങ്ങളും
ഒരു പുത്തന്‍ക്രമത്തില്‍
ചേര്‍ത്തുചേര്‍ത്തിണക്കി.

ആഹ്‌ളാദത്തോടെ
അനുവാചകനെ കാണിച്ചു.
പക്ഷെ,
മുഖവുര
വിട്ടുപോയി.

ശ്വാസംവിടരുതെന്ന്‌.
ചീട്ടുകൊട്ടാരം
Join WhatsApp News
Tom abraham 2014-04-07 14:36:04
Can constitution be amended, articles repealed, without two third majority from both houses, without a referendum in India ?
Someone please answer. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക