Image

പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു

Published on 16 September, 2011
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു. ഒരാഴ്ചയ്ക്കകം ബില്ലിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന നിയമ വകുപ്പിന് ബില്‍ തിരിച്ചയച്ചിരിക്കുന്നത്. ഇത്തരത്തിലൊരു നിയമം പാസാക്കാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്ന പരാതിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

പ്ലാച്ചിമടയിലെ പാരിസ്ഥിതിക നാശത്തിന് കൊക്കകോളയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയുള്ള ബില്ലായിരുന്നു പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍. കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമമാണ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയ്ക്കുകയും ചെയ്തു.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബില്ല് രാഷ്ട്രപതിയ്ക്ക് അയച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ബില്ല് തന്റെ മുന്നിലെത്തിയാല്‍ എത്രയും പെട്ടെന്ന് അനുകൂല തീരുമാനമെടുക്കുമെന്ന് രാഷ്ട്രപതി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ബില്ലിനെ സംബന്ധിച്ച തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ രാഷ്ട്രപതിയുടെ ഓഫീസ് ശ്രമിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക