Image

പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും- ലാനാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2013
പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും- ലാനാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍
ചിക്കാഗോ: മലയാള സാഹിത്യ മേഖലയില്‍ വനിതാ എഴുത്തുകാരുടെ സ്ഥാനവും ബഹുമാന്യതയും അനിഷേധ്യമാണ്‌. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന അനവധി അമൂല്യ കൃതികളുടെ രചയിതാക്കള്‍ നമ്മുടെ സ്‌ത്രീജനങ്ങളാണെന്നുള്ളത്‌ ഏവരും അംഗീകരിക്കുന്ന വസ്‌തുതയാണെങ്കിലും അവരുടെ രചനകള്‍ക്ക്‌ `പെണ്ണെഴുത്ത്‌' എന്നൊരു വര്‍ഗ്ഗീകരണം നല്‍കേണ്ടതുണ്ടോയെന്നത്‌ അനേക വര്‍ഷങ്ങളായി സാഹിത്യ മേഖലയിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്‌.

പെണ്ണെഴുത്ത്‌ എന്നൊരു പട്ടംചാര്‍ത്തി സംവരണം ചെയ്യപ്പെടേണ്ടതല്ല അവരുടെ രചനകളെന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ അങ്ങനെയൊരു വര്‍ഗ്ഗീകരണത്തിന്‌ പ്രസക്തിയുണ്ടെന്ന്‌ വാദിക്കുന്നവരില്‍ മലയാളത്തിലെ പ്രശസ്‌തരായ പല വനിതാ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കാലങ്ങളായി ചൂടേറിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ പോരാട്ടങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വിഷയം ചിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ലാനാ ദേശീയ സമ്മേളനത്തിലും ചര്‍ച്ചയ്‌ക്കെടുക്കുകയാണ്‌. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പ്രമുഖ വനിതാ എഴുത്തുകാര്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നു.

ആലുവാ സെന്റ്‌ സേവ്യേഴ്‌സ്‌ വിമന്‍സ്‌ കോളജ്‌ റിട്ട. പ്രൊഫസറും ഗ്രന്ഥകാരിയുമായ ഡോ. എന്‍.പി. ഷീല (ന്യൂയോര്‍ക്ക്‌), റിട്ടയേര്‍ഡ്‌ പീഡിയാട്രീഷ്യനും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്‌ളോറിഡ), ഫെമിനിസ്റ്റും എഴുത്തുകാരിയുമായ അഡ്വ. രതീദേവി (ചിക്കാഗോ), പ്രശസ്‌ത കഥാകാരിയും കവയത്രിയുമായ റീനി മമ്പലം (കണക്‌ടിക്കട്ട്‌), പ്രമുഖ നോവലിസ്റ്റും കഥാകാരിയുമായ നീന പനയ്‌ക്കല്‍ (ഫിലാഡല്‍ഫിയ), പ്രശസ്‌ത കഥാകാരിയും കോളമിസ്റ്റുമായ മീനു എലിസബത്ത്‌ (ഡാളസ്‌), പ്രമുഖ എഴുത്തുകാരിയും പ്രാസംഗികയുമായ നിര്‍മ്മല തോമസ്‌ (കാനഡ) എന്നിവരാണ്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ചാണ്‌ ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌. കേരളാ സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള സാഹിത്യപ്രവര്‍ത്തകരുടെ ഈ കൂട്ടായ്‌മയില്‍ വനിതാ സെമിനാറിനു പുറമെ സാഹിത്യത്തിന്റെ സമസ്‌ത മേഖലയിലുമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്‌.
പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും- ലാനാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍
Join WhatsApp News
c.andrews 2013-07-31 11:35:24
"penne ezethu" seems to be an old fashioned term. Best wishes to the tearm and your efforts. Some one is rumbling and murmmering  and rolling in sleepless nights because you avoided her again -guess?
വിദ്യാധരൻ 2013-07-31 16:34:22
ഈ സ്ത്രീ രത്ന്ങ്ങൾ എഴുതുന്നതിനോട് എല്ലായിപ്പോഴും യോചിക്കാൻ കഴിഞ്ഞില്ലങ്കിലും സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരാണ് ഇവർ എന്നതിന് സംശയം ഇല്ല.  അഭ്യസ്തവിദ്യരായ ഇവർ തന്നെ മുൻകയ്യെടുത്ത്  'പെണ്‍ മലയാളം' 'പെണ്‍ എഴുത്ത് ' എന്നൊക്കെ കുൽസിതമായ ചിന്തയോടെ ആരോ ഇട്ട പേര് ആവർത്തിക്കണ്ട ആവശ്യം ഇല്ല. 'വനിത സാഹിത്യം സത്യമോ മിഥ്യയോ'  എന്നോ 'സ്ത്രീ സാഹിത്യം' എന്നോ ആക്കിയാൽ കേന്ദ്ര ഗവണ്മെന്റിന്റെ സഹായം ഇല്ലാതെ പേരിനു ഒരു ശ്രേഷ്ഠ പദവി ഉണ്ടാക്കിയെടുക്കാം. (ഞാൻ ഉദാഹരണം പറഞ്ഞന്നെ ഉള്ളു)  പ്രാകൃത ഭാഷയിൽ 'വരാത്തത് ' എന്നതിന് 'വരാല' എന്ന ഒരു പ്രയോഗം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ശ്രി. ആണ്ട്രൂസ് പറഞ്ഞതിനോട് ഞാൻ തികച്ചും യോചിക്കുന്നു.  


josecheripuram 2013-08-01 04:59:15
Wheather male writes or female writes really does it matter,What they write is important.I think this terminology originated by some male chovunist writers.Some of our male writers used female pen names.In our society female writers has limitations,The readers think that the charchters they bring are themselves.
sheelanp 2013-08-05 19:37:26
ANDHARIL  AANAYENNAPOLE
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക