Image

പിള്ളയ്‌ക്ക്‌ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ അനുമതി തേടിയിരുന്നു

Published on 13 October, 2011
പിള്ളയ്‌ക്ക്‌ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ അനുമതി തേടിയിരുന്നു
തിരുവനന്തപുരം: ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്‌. മുന്‍ ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്‌ ഈ ആവശ്യമുന്നയിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തെഴുതിയിരുന്നു.

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക്‌ കോയിന്‍ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ ബാലകൃഷ്‌ണപിള്ള ഇതുപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. ജയിലില്‍ തടവുകാരന്‌ ദിവസം മൂന്ന്‌ സന്ദര്‍ശകരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ബാലകൃഷ്‌ണപിള്ളയുടെ കാര്യത്തില്‍ ഇക്കാര്യത്തിലും ഇളവ്‌ നല്‌കിയിരുന്നു. പുറത്തു നിന്നുള്ള ആഹാരം കൊണ്ടുവരാനും അനുമതി നല്‍കിയിരുന്നു. ഇത്രയും സൗകര്യങ്ങളോടുകൂടി ഒരു തടവുകാരനും ജയിലില്‍ താമസിച്ചിട്ടില്ലെന്നും എ.ഡി.ജി.പി. വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക