Image

യെദ്യൂരപ്പയെ ജയിലിലേയ്ക്കുമാറ്റി

Published on 19 October, 2011
യെദ്യൂരപ്പയെ ജയിലിലേയ്ക്കുമാറ്റി
ബാംഗ്ലൂര്‍ ‍: ഭൂമി അഴിമതിക്കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ ആസ്പത്രിയിലേയ്ക്കുമാറ്റിയ യെദ്യൂരപ്പയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതെതുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേയ്ക്കുമാറ്റി.

ബാംഗ്ലൂരിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ ആദ്യം പ്രവേശിപ്പിച്ച അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് വിക്ടോറിയ ആസ്പത്രിയിലേയ്ക്കുമാറ്റിയിരുന്നു. ഹൃദയസംബന്ധമായ അസുഖം ഭേദമായതിനാലും മറ്റ് ചില അസുഖങ്ങളുണ്ടായിരുന്നതിനാലുമാണ് വിവിധ സ്‌പെഷ്യാലികളുള്ള വിക്ടോറിയ ആസ്പത്രിയിലേയ്ക്കുമാറ്റിയത്.

ഭൂമി അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ബി.എസ്. യെദ്യൂരപ്പയെ ഒക്ടോബര്‍ 22 വരെ ജുഡീഷ്യല്‍കസ്റ്റഡിയില്‍ വിട്ടത്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ച യെദ്യൂരപ്പയ്ക്ക് ഞായറാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. യെദ്യൂരപ്പ മൂന്നുതവണ ഛര്‍ദിച്ചതോടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക