ഇന്ദ്രിയാനുഭൂതികള്‍ ഉളവാക്കുന്നഭാഷയില്‍ ഒരു വികാരത്തേയോ ഒരു പ്രതീകത്തെയോ
പ്രതിഫലിപ്പ്‌ക്കുന്നു ഹൈക്കു കവിതകള്‍.വാക്കുകളുടെ സൂത്രപ്പണിയില്ലാതെ ഒരു സാധാരണ
സംഭവമോ, എന്തിനെയെങ്കിലും കുറിച്ചുള്ള സ്വഭാവികമായ അവലോകനമോ ഹൈക്കു എന്ന
കലാരൂപത്തിലൂടെ വായനക്കാര്‍ക്ക് കിട്ടുന്നു. ഹൈക്കുവിന്റെ സാരം അടുക്കിവച്ച രണ്ട്
പ്രതിമാനങ്ങളെ തമ്മില്‍ മുറിക്കുന്ന ഒരു വാക്കാണ്. അതൊരുതരം അലിഖിതമായ
വിരാമചിഹ്നമാണ്. അത്‌പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട പ്രതിമാനങ്ങളെ
വേര്‍തിരിക്കുന്നു. ഹൈക്കുവിന്റെ പ്രത്യേകത, ഇതിന്റെ വിജയം വായനക്കാരുടെ അറിവിനെ
ആസ്‌പദമാക്കിയെന്നാണ്.
വായനക്കാരുടെ പങ്ക് വളരെ ആവശ്യപ്പെടുന്ന ഹൈക്കു
കവിതകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മനസ്സിലാക്കേണ്ടതാണ്. കഷ്‌ടപ്പെട്ടിരുന്ന്
തിരുത്തിയാല്‍ ചില കവിതകള്‍ നന്നാകാം എന്നാല്‍ ഹൈക്കുവിന്റെ കാര്യത്തില്‍ ആ
രീതിഫലപ്രദമല്ല. ഇത് തന്നത്താന്‍ മനസ്സില്‍നിന്നും ഉതിര്‍ന്ന്‌വീഴേണ്ടതാണ്.
ഇപ്പോള്‍പലരും ക്രുത്രിമമായി ഹൈക്കു രചനയില്‍ ഏര്‍പ്പെട്ട് അതിന്റെ വിശുദ്ധി
നഷ്‌ടപ്പെടുത്തുന്നത് കാണാം. ഹൈക്കു രചന എളുപ്പമാണെന്ന രീതിയില്‍പലരും ഇതെഴുതാന്‍
ശ്രമിക്കുന്നു. പൂര്‍ണ്ണമായ ഒരു ഹൈക്കു എഴുത്വാന്‍ ഒരാള്‍ക്ക് ചിലപ്പോള്‍
അദ്ദേഹത്തിനെ മുഴുവന്‍ ആയുസ്സും ചിലവഴിക്കേണ്ടിവരുമെന്ന് 2013 ലെഹൈക്കു നോര്‍ത്ത്
അമേരിക്ക കോണ്‍ഫറന്‍സിലെ ദബോറ കോലൊഡ്‌ജി അഭിപ്രായപ്പെടുകയുണ്ടായി. ലോസ് ഏഞ്ചത്സിലെ
മാള്‍ബറൊ കോളേജില്‍ ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന വിക്‌ടര്‍
ഓര്‍ടിശ് അഭിപ്രായപ്പെട്ടത് ഹൈക്കുവിന്റെഒരോ വാക്കും ഓരോ വരിയും,
പരിഗണിക്കപ്പെടുന്നു എന്നാണു. കാരണം കവിതയിലെ പ്രതിമാനങ്ങള്‍ വായനക്കരനു
മനസ്സിലാകണമെങ്കില്‍, അനുഭവിക്കണമെങ്കില്‍ അത്‌പ്രധാനമാണ്.ചുരുങ്ങിയ
വാക്ക്‌കൊണ്ട്, ആശയ പ്രകാശന രീതികൊണ്ട് ഒരു വികാരമോ ചിന്തയോ
സ്രുഷ്‌ടിക്കപ്പെടുകയാണു ഹൈക്കുവില്‍. അത്‌കൊണ്ട് പദപ്രയോഗം വളരെ സൂക്ഷ്‌മതയോടെ
നിര്‍വ്വഹിക്കെണ്ടിയിരിക്കുന്നു.
ജപ്പാനിലെ വസന്തക്കാലത്ത് പൂമരങ്ങളുടെ
ചുവട്ടില്‍ സമൂഹത്തിലെ എല്ലാ ശ്രേണിയില്‍പ്പെട്ട ആളുകളും ഒരു ഗുരുവിന്റെ
(രങ്കമാസ്‌റ്റര്‍) കീഴില്‍ ഇരുന്ന് സംയുക്‌തമായി കവിതാ രചനയില്‍
ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഒരു പക്ഷെ ഇങ്ങനെ ആളുകള്‍ കൂടിയിരുന്ന് സൃുഷ്‌ടിച്ച
കവിതകളില്‍ ഒന്നില്‍ അവര്‍ ഒന്നിജച്ചുകൂടിയ ആ പരിസരത്തിന്റെ പ്രതിച്‌ഛായ
നിഴലിക്കുന്നു. ഈ ലേഖകന്‍ ഇംഗ്ലീഷില്‍ വായിച്ചതാണു. ഏകദേശ പരിഭാഷ ഇങ്ങനെ: ഒരു
മരത്തണലില്‍, ഹേമന്തതെന്നല്‍ അതിനെ കാണിക്കുന്നു, ഒരു ഇലയില്‍. അന്ന് ഈ
കവിതകള്‍ഹോക്കു എന്നാണറിയപ്പെട്ടത്.
ഒമ്പത് മുതല്‍പന്ത്രണ്ടാം നൂറ്റാണ്ട്
വരെയുള്ള കാലഘട്ടത്തില്‍ ജപ്പാനില്‍ ഉത്ഭവിച്ച ഈ കലാരൂപത്തിന്റെ ഇതിവ്രുത്തങ്ങള്‍
കൂടുതലും മതപരവും രാജകീയവുമായ വിഷയങ്ങളില്‍ അക്കാലത്ത് ഒതുങ്ങിനിന്നു.
മൂന്നുവരികളിലായി 17 അക്ഷരങ്ങള്‍കൊണ്ട് ( 5-7-5) ഒരു ആശയം അല്ലെങ്കില്‍ ഒരു വിഷയം
അവതരിപ്പിക്കുക എന്ന വെക്ലുവിളിയാണു ഹൈക്കു കവികള്‍ക്ക്
അഭിമുഖീകരിക്കനുള്ളത്.പതിനേഴ് അക്ഷരങ്ങള്‍ എന്നത് പാലിക്കപ്പെടുന്നില്ലെങ്കിലും
പ്രസ്‌തുതനിയമം പഴയതും പുതിയതുമായ എഴുത്തുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
വാസ്‌തവത്തില്‍ അതാണ് ഹൈക്കുവിന്റെ ആകര്‍ഷണം .പതിനേഴ് അക്ഷരങ്ങള്‍ എന്നുള്ള
നിബന്ധനയും മറ്റു ഭാഷകളില്‍ എഴുതുമ്പോള്‍ ശരിയാകണമെന്നില്ല. കാരണം ജപ്പാനിസ്
ഭാഷയില്‍ അവയെ കണക്ക് കൂട്ടുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം കൂടുന്നു. പതിനേഴാം
നൂറ്റാണ്ടില്‍ ബാഷോ (Matsuo Basho) ആദ്യത്തെ വലിയ ഹൈക്കു കവി എന്ന പേരില്‍
ആര്‍ജ്‌ജിച്ച പെരുമ ഹൈക്കു കവിതകള്‍ക്ക് പ്രചാരം നല്‍കി. പശ്‌ചാത്യ ലോകത്തേക്ക്
ഹൈക്കു പ്രവേശിച്ചത് ഹാരോള്‍ഡ് ജി ഹെന്റേഴ്‌സനും ആര്‍. എച്ച്. ക്ലിത്തും 1950ല്‍
ചെയ്‌തപരിഭാഷയിലൂടെയാണ്. ഹൈക്കുവിനെക്കുറിച്ചുള്ള ഒരു തമാശ ; ആര്‍ക്കും ഹൈക്കു
എഴുതാം 17 അക്ഷരമാകുമ്പോള്‍ നിറുത്തിയാല്‍ മതിയെന്നാണ്‌്.
ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലണു ഹൈക്കു കവിതകള്‍ ലോക വ്യാപകമായി പ്രചരിച്ചത്. ഇരുപതാം
നൂറ്റാണ്ടിന്റെ ആരംഭകാലത്ത് വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ബംഗാളിയില്‍ ഹൈക്കു
കവിതകള്‍ എഴുതിയിരുന്നു. രണ്ടായിരെത്തിയെട്ട് ഫെബ്രുവരിയില്‍ ബാംഗളൂരില്‍ വച്ച്
ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ നിന്നുള്ള ഹൈക്കു കവികളുടെ ഒരു ഹൈക്കു
ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. നൂക്ലിയര്‍ നിരായുധീകരണത്തിന്റെ വക്‌താവയ
പാക്കിസ്‌താനി കവിയും ഇതിസംബന്ധിച്ചിരുന്നു, `ഹിരോഷിമഹൈക്കു' എന്ന അദ്ദേഹത്തിന്റെ
കവിത ജപ്പാനും ഇംഗ്ലണ്ടും സംഘടിപ്പിച്ച സമാധാന സമ്മേളനങ്ങളില്‍
അവതരിക്കപ്പെട്ടിരുന്നു, ഹൈക്കു ഇന്റെര്‍നാഷണല്‍ അസ്സൊസിയേഷന്‍ എന്ന ഒരു സംഘടന
ജപ്പാനിലേയും അന്യരാജ്യങ്ങളിലേയും ഹൈക്കു കവികളുമായും ഹൈക്കു കവിതകള്‍
കൈമാറികൊണ്ട് സൗഹ്രുദബന്ധം സ്‌ഥാപിക്കാന്‍പരിശ്രമിച്ചു
കൊണ്ടിരിക്കുന്നു.യൂറൊപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ടായ ഹെര്‍മന്‍ വാന്‍ റുമ്പേയ്
അറിയപ്പെടുന്ന ഹൈക്കു കവിയാണ്. അദേഹത്തിനെ ഹൈക്കു ഹെര്‍മാന്‍ എന്ന് വിളിക്കുന്നു.
അദ്ദേഹം 2010ല്‍ ഒരു ഹൈക്കു കവിതകളുടെ ഒരു സമാഹാരം ഇറക്കിയിട്ടുണ്ട്.
കവി,
തത്വചിന്തകന്‍ എന്നീനിലകളില്‍ പ്രശസ്‌തനായ ശ്രീനാരായണന്‍ രഘുനാഥന്‍ Wonder Haiku
Wordls എന്ന ഒരു സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 1980 മുതല്‍ ഹൈക്കു എഴുതുന്ന അദ്ദേഹം
ഹൈക്കു കവിതാസമാഹാരം ഇറക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഹൈക്കു ഒരു കലയാണ്‌്,
അനുഷ്‌ഠാനമാണ്, അന്വേഷണമാണെന്നാണ്. പ്രപഞ്ചാവബോധത്തിന്റെ ഓരോ നിമിഷവും
ധ്യാനിക്കപ്പെടുന്നസ്‌ഥിതി.
വളരെലോലമായ ഒരു സാധാരണ അനുഭവത്തെ ഒരു കുട്ടി
പ്രചണ്ഡമായ വിസ്‌മയത്തോടെ ചൂണ്ടികാണിക്കുന്ന പോലെയാണു ഹൈക്കു.
ചിലസന്ദര്‍ഭങ്ങളിലെങ്കിലും പ്രായമായി എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വലിയവര്‍
എഴുതുന്ന കുട്ടികളുടെ എഴുത്താണുഹൈക്കു. വഴിയരുകിലെവിസ്‌മയ കാഴ്‌ചകള്‍
വഴിപോക്കരുമായി പങ്കുവക്കുന്നത്രത്രെ ഹൈക്കു.ലോകമെമ്പാടുമുള്ള ഹൈക്കു രചനാഭിലാഷികളെ
ഉദ്ദേശിച്ച് ആംഭിച്ചിരിക്കുന്ന ഈ സൈറ്റില്‍ ഓരൊരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍
എഴുതാം. അങ്ങനെ ഒരു ബഹുഭാഷാവേദി അദ്ദേഹം നല്‍കുന്നു.
മലയാളത്തില്‍ സെന്‍
ബുദ്ധ കഥകള്‍ എന്ന പേരില്‍ഹൈക്കു കവിതകളുടെ ഒരു സമാഹാരം സലീം പീടികക്കല്‍
എഴുതീട്ടുണ്ട്.മലയാളത്തിലും ഇംക്ലീഷിലുമുള്ള സമകാലിന ഹൈക്കു കവിതകളുടെ ഒരു സമാഹാരം
ശ്രീമതി ഒ.വി.ഉഷയുടേയും, ശ്രീ പി.കെ.രാജശേഖരന്റേയും മുഖവുരയോടെ `കൈകുടന്നയിലെ
കടല്‍'' എന്നപേരില്‍ സോയ നാരായണന്‍ സമാഹരിച്ചിട്ടുണ്ട്.
ഹൈക്കുപ്രേമികള്‍
സെന്‍ ബുദ്ധിസ്സത്തെക്കുറിച്ച് പഠിക്കണമെന്ന് ശ്രീരഘുനാഥന്‍ അഭിപ്രായപ്പെടുന്നു.
ഓരോ ഹൈക്കുവിലും സെന്‍ബുദ്ധിസ്സത്തിന്റെ ഒരു സൂക്ഷ്‌മാംശം കാണാമത്രെ. തപസ്യയുടേയും
അന്തര്‍ജ്‌ഞാനത്തിന്റേയും മൂല്യത്തിനുപ്രാധാന്യം കൊടുക്കുന്ന മഹായാന ബുദ്ധിസ്സം
എന്ന ദര്‍ശനം പഠിപ്പിക്കുന്ന ഒരു ജാപ്പാനീസ് സ്‌കൂളാണ് `സെന്‍'.എല്ലാഭാരങ്ങളും
ഇറക്കിവച്ച് നിങ്ങള്‍ക്ക് ചുറ്റുമുള്ളനിമിഷങ്ങളൊട്, ലളിതമായ് സത്യസന്ധമായി
ഇഴുകിചേരുക.കൂടുതല്‍ കാവ്യാത്മകമാകാന്‍ ശ്രമിക്കരുത്, അത് ചിലപ്പോള്‍നിങ്ങളെ
ഏകാഗ്രത കെടുത്ത്‌തിയേക്കാം.മിക്കവാറും നമ്മുടെ കാഴ്‌ക്ല്‌കളില്‍നിന്ന്‌ഹൈക്കു
കവിതകള്‍ ഉണ്ടാകുന്നു എന്നദ്ദേഹം പറയുന്നു. അതിനുദാഹരണമായി ഈ വരികള്‍
ഉദ്ധരിുക്കാം.amidst sensual glee
in bliss of the atman ~
a bodhisattva
ഹൈക്കു കവിതകളോട് വലിയപ്രതിപത്തിയില്ലായിരുന്ന സഭ്യസാചിപത്ര ജാക്കി
ഹാര്‍ഡി സംശോധനവും സമാഹാരവും നിര്‍വ്വഹിച്ച `കവിതപുരാതനവും ആധുനികവും' എന്ന
സമാഹാരത്തിലെ ഹൈക്കു കവിതകള്‍ വായിച്ചപ്പോള്‍ അദ്ദേഹം അതില്‍ ആകര്‍ഷകനായി വീണ്ടും
അത്തരം കവിതകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവത്രെ,.(Poetry Ancient and Modern, an
anthology edited and compiled by Jackie Hardy (2008, MQ Publications, 256 pages,
Rs.325/-). അദ്ദേഹത്തെ ആകര്‍ഷിച്ചതും തുടര്‍ന്ന് വായിക്കാന്‍പ്രലോഭിപ്പിച്ചതുമായ്
കവിതയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ.`കാണാന്‍ പറ്റാത്തസാധനങ്ങളുടെ
നിശ്ശബ്‌ദതശ്രദ്ധിച്ച് ഞാന്‍ തീനാളത്തിനരികെ'
മിമിക്രിക്കാര്‍
സിനിമനടന്മാരെ അനുകരിക്കുന്ന പോലെ എഴുതുന്ന ഹൈക്കു കവിതകള്‍വായിച്ച് അതേപോലെ
അനുകരിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ അത്തരം രചനയില്‍ നിന്നും പിന്മാറുന്നത്
ഉത്തമം. ഒരാള്‍ എഴുതിയ ഹൈക്കുനോക്കി അതെപോലെ അനുകരിക്കാന്‍
നോക്കാതെഹൈക്കുവിനെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്‌തതിനുശേഷം
അതിനുതുനിയുന്നത് എപ്പോഴും അഭിലഷണീയമായിരിക്കും.
(തുടരും....)
കവിതയുടെ ഘടന, സാമ്പ്രദായിക രീതികളിൽനിന്ന് പൊളിച്ചുമാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കവിതയിൽ കൂടുതൽ പരീക്ഷണത്തിന് മുതിരുന്ന ആധുനിക കവികൾ ഘടനയേക്കാളുപരി കവിതക്ക് പിന്നിൽ അടങ്ങിയിരിക്കുന്ന ദർശനങ്ങൾക്ക് മുൻതൂക്കം നൽകുന്നു.
ആൽമരത്തണലിൽ,
അയവിറക്കും പശുവിൻ കണ്ണിൽ
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.
നിൽപ്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്റമ്മ!
ഇലപൊഴിയും കാലമായി...
തല, സ്ഥാനത്ത് ഉള്ളവരല്ല....”
കീശയിലാണെൻ ആശ്വാസം”
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചാണ്ടി”
അപ്പോൾ ഹൈക്കു മലയാളത്തിൽ എങ്ങനെ എഴുതണം? ഹൈക്കുവിന്റെ നിയമങ്ങൾ തെറ്റിച്ച് മലയാളത്തിൽ എഴുതുമ്പോൾ അതിനെ ഹൈക്കു എന്നു തന്നെ വിളിക്കുന്നതിൽ ഒരു അപാകത ഇല്ലേ? ഇത്തരം ചോദ്യങ്ങൾ നമുക്ക് മുൻപിൽ ഒരു കീറാമുട്ടിയായി നിൽക്കുന്നു.
ജോർജ് മുകളേൽ
-