ദുബായ്: 30 വര്‍ഷം നാടകത്തിന് വേണ്ടി ചെലവഴിച്ച ശേഷമാണ് സിനിമാ ലോകത്തെത്തിയത്.
അവാര്‍ഡിന് വേണ്ടി ഒരിക്കലും അഭിനയിച്ചിട്ടില്ലെന്നും മാമുക്കോയ
അഭിപ്രായപ്പെട്ടു. എങ്കിലും ചില അംഗീകാരങ്ങള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ട്.
പലര്‍ക്കും അര്‍ഹിച്ച പരിഗണന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നില്ല.
നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ സംവിധാനം ചെയ്യുകയും
നിര്‍മിക്കുകയും ചെയ്‌ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ല. അതേസമയം, ജയറാം
പോലുള്ള നടന്മാര്‍ക്ക് കിട്ടുകയും ചെയ്‌തു.
സ്വന്തമായി സിനിമയൊരുക്കി അത്
തിയറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റിന്റെ സാഹസികത അംഗീകരിക്കണമെന്ന് മാമുക്കോയ
പറഞ്ഞു. എത്രയോ നല്ല ചിത്രങ്ങള്‍ പൂര്‍ത്തിയായി റിലീസ് ചെയ്യാനാകാതെ
പെട്ടിയിലിരിക്കുന്ന സമയത്ത്, ഇത്തരത്തിലൊരു ചിത്രം തിയറ്ററിലെത്തിച്ചത്
പണ്ഡിറ്റിന്റെ നേട്ടം തന്നെ. എന്നാല്‍, മാനസികമായി ചെറിയ തകരാറുള്ള ഇത്തരമൊരു
വ്യക്‌തിയെ കേരളം ഏറ്റെടുക്കുന്നതിന്റെ പൊരുള്‍ എന്താണെന്ന് മനസിലാകുന്നില്ല. ഒരു
ചിത്രം കൊണ്ടൊന്നും ഒരാളെ വിലയിരുത്താനാവില്ല. രണ്ട് മൂന്ന് സിനിമ അദ്ദേഹം
ഉണ്ടാക്കട്ടെ, എന്നിട്ട് നമുക്ക് അഭിപ്രായം സ്വരൂപിക്കാം-മാമുക്കോയ
പറഞ്ഞു.
സുകുമാര്‍ അഴീക്കോടിനും മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനും ഒരേ
സമയത്താണ് പത്മശ്രീ പ്രഖ്യാപിച്ചത്. അതിനാല്‍ അഴിക്കോട് അത് നിരസിച്ചു.
പത്മശ്രീ ഉണ്ടായ കാലത്ത് തന്നെ ആദ്യം കൊടുക്കേണ്ടിയിരുന്നത് അഴീക്കോടിനായിരുന്നു.
എന്നാല്‍, അവാര്‍ഡ് കിട്ടിയതുകൊണ്ട് മാത്രം ഒരു കലാകാരനെ ജനം
ഓര്‍ത്തുകൊള്ളണമെന്നില്ല. ഒരു അവാര്‍ഡ് പോലും ലഭിക്കാത്ത സംഗീതജ്‌ഞര്‍
എം.എസ്.ബാബുരാജ്, മുഹമ്മദ് റാഫി എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.
ഗുരുവായൂരപ്പന്‍ കോളജ് അലുമ്‌നൈയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍
ദുബായിലെത്തിയ മാമുക്കോയ മാധ്യമപ്രവര്‍ത്തകരോട്‌് സംസാരിക്കുകയായിരുന്നു.