Image

പരിഷ്‌കൃത സ്ത്രീപീഡനം- (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 13 December, 2013
പരിഷ്‌കൃത സ്ത്രീപീഡനം- (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)
മന്ത്രിസഭായോഗത്തിനു ശേഷം സ്ത്രീപീഡനത്തിനു വിമര്‍ശിക്കപ്പെട്ട മൂന്നുമന്ത്രിമാര്‍ സഭകൂടി. ഒരു മന്ത്രി പറഞ്ഞു, “നാമിപ്പോള്‍ ഒരു സ്ത്രീപിഡനക്കേസ്സില്‍ നിന്ന് എങ്ങിനെയോ രക്ഷപ്പെട്ടു. അതു ദൈവാധീനം. എന്നു കരുതി തുടര്‍ന്നങ്ങോട്ട് പെണ്ണും പെടക്കോഴിയും വേണ്ടെന്നു വച്ച് ജീവിതം തുടരാന്‍ പറ്റുമോ?”

ഒരു സഹമന്ത്രി പറഞ്ഞു, “പറ്റില്ല, അടുത്ത പദ്ധതി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ഇലക്കും മുള്ളിനുംകേട് സംഭവിക്കാത്തവിധമായിരിക്കണം പ്ലാന്‍. ഇനിയും അബദ്ധത്തില്‍ ചെന്നുചാടരുത്.”

മൂന്നാം മന്ത്രി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു “എന്റെ പൊന്നു സുഹൃത്തുക്കളേ, ഞാനൊരു സൂത്രധാരനാണെന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ. ഇനി സ്ത്രീപീഡനക്കേസ്സില്‍പ്പെടാതെ ഇവളുമാരെ ആസ്വദിക്കാനുള്ള ഒരു പദ്ധതി ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്.”

“എന്താണെന്നു വച്ചാ പറയെടോ. എന്താണ് തന്റെ പുതിയ പദ്ധതി?”

മന്ത്രിമാര്‍ മൂവരും പെണ്‍വിഷയം ചര്‍ച്ച ചെയ്തു. സൂത്രധാരന്റെ കണ്ടെത്തല്‍ ഇതായിരുന്നു.
ആണ്‍കിളിയുടെ താരാട്ട് എന്ന പഴയ സിനിമയില്‍ ഒരു സീനുണ്ട്.

ലാലു അലക്‌സ്- രേവതിയെ പെണ്ണുകെട്ടിക്കൊണ്ടുവരുന്നു- അയാളുടെ സുഹൃത്തുക്കള്‍ക്കുകൂടി അവലെ പങ്കുവച്ചു രസിക്കാന്‍. ആ സമീപനം തന്നെയാണ് സൂത്രധാരന്‍മന്ത്രിയുടെ പദ്ധതി.
അതായത്, അവരുടെ മൂന്ന് അവിവാഹിതരായ സാധാരണ സുഹൃത്തുക്കളെക്കൊണ്ട് പെണ്ണുകെട്ടിക്കുക. സാധാരാണ-സുഹൃത്തുക്കള്‍ എന്നു പറഞ്ഞാല്‍, പൊതുരംഗത്ത്  ഇടപെടാത്ത- വെറും സാധാരണക്കാര്‍. എന്നിട്ട് ആ മൂന്ന് പെണ്ണുങ്ങളേയും മാറി മാറി ആസ്വദിക്കുക.
പേടിത്തൊണ്ടന്‍ മന്ത്രിക്ക് ഉള്ളില്‍ ഭയം കയറി. അയാള്‍ പറഞ്ഞു, “അയ്യോ പേടിയാവുന്നു, ആ സിനിമയില്‍ രേവതി പ്രതികരിച്ചതുപോലെ, അവളുമാരിലൊരുത്തി കുപ്പിച്ചില്ല് നാഭിക്ക് കേറ്റി കൊല്ലുകയാണെങ്കില്‍ കഴിഞ്ഞില്ലേ?”

“ഏയ് അങ്ങിനെയൊന്നും സംഭവിക്കുകയില്ല. ഇതിന്റെ പേരാണ് പരിഷ്‌കരിച്ച വ്യത്യസ്ത സ്ത്രീപീഡനം.

അതായത്, നമ്മുടെ സാദാ സുഹൃത്തുക്കള്‍ മറ്റൊരു ടൗണില്‍ മൂന്നു ഫ്‌ളാറ്റുകള്‍ വാങ്ങുന്നു. ചിലവ് നമ്മള്‍ വഹിക്കുന്നു. ആ ടൗണില്‍ ആര്‍ക്കും അവരെ തിരിച്ചറിയില്ല.”
മൂന്നുപേരും എന്‍ഞ്ചിനീയര്‍മാര്‍ - ബിസിനസ്സുകാര്‍- അവിവാഹിതര്‍ എന്ന് കാണിച്ച് വിവാഹദല്ലാളിനെ സമീപിക്കുന്നു. സ്ത്രീധനം വേണ്ട, ഉദ്യോഗസ്ഥകളെ വേണ്ട, പഠിത്തമുള്ളവരേയും വേണ്ട. ദരിദ്രകുടുംബത്തിലെ, പക്ഷെ, കാണാന്‍ സുന്ദരിയും ചെറുചെറുപ്പവുമായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു എന്ന് വിവാഹ ദല്ലാളിനെ അറിയിക്കുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് സുന്ദരീമണികള്‍ മൂന്ന് ഫ്‌ളാറ്റുകളിലായി അവരവരുടെ ഭര്‍ത്താക്കന്മാരൊടൊപ്പം കഴിയുന്നു.

രാത്രി, മയക്കിക്കിടത്തിയതിനുശേഷം സുഹൃത്തുക്കള്‍- മന്ത്രിമാര്‍ക്കുവേണ്ടി അവിടെനിന്ന് സ്ഥലം കാലിയാക്കുന്നു. മയങ്ങിക്കിടക്കുന്ന പുതുപ്പെണ്ണുങ്ങളെ മൂന്നു മന്ത്രിമാര്‍ കൂടി പങ്കുവയ്ക്കുന്നു.
രാവിലെ പുതുമണവാട്ടികളുണരും മുമ്പേ മന്ത്രിമാര്‍ സ്ഥലം വിടുന്നു.

സാദാസുഹൃത്തുക്കള്‍ ഉച്ചകഴിയുമ്പോഴേക്കും വീണ്ടും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന കണക്കേ, അവരവരുടെ പുതുമണവാട്ടികളെ സമീപിക്കുന്നു. കിന്നാരം പറയുന്നു. രാത്രി അവളെ ആസ്വദിച്ചതിനേക്കുറിച്ചും മറ്റും. പിന്നെ, രാവിലെ ജോലിക്കു പോകാന്‍ നേരം ഭാര്യ ഉറക്കത്തിന്റെ ആലസ്യത്തിലായതിനാല്‍, വിളിച്ചുണര്‍ത്താന്‍ കൂട്ടാക്കാതെ ജോലിക്കു പോയതാണെന്നും പറയുന്നു.
ഈ കപടഭര്‍ത്താക്കന്മാര്‍ ഉച്ചക്കോ- വൈകീട്ടോ മടങ്ങിയെത്തുമ്പോള്‍, ബിരിയാണി, മസാലദോക, ആപ്പില്‍ തുടങ്ങിയ പാഴ്‌സലുമായിട്ടാണ് വരുന്നത്.  കാരണം തന്റെ പെണ്ണുങ്ങളെക്കൊണ്ട് അടുക്കളപ്പണിയൊന്നും എടുപ്പിക്കാന്‍ പറ്റില്ലല്ലോ. അവര്‍ നല്ല ഭക്ഷണം കഴിച്ചും. പശുവിന്‍ പാല് കുടിച്ചും ആരോഗ്യം സുക്ഷിക്കണമല്ലോ.

രാത്രി മുഴുവനും അവര്‍ അറിയാതെ മൂന്നുംനാലും പുരുഷന്മാരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവരറിയുന്നില്ലല്ലോ.

രാവിലെ ആലസ്യത്തില്‍ എണീക്കുമ്പോള്‍- അത് സ്വന്തം ഭര്‍ത്താവ് കൂടെ ശയിച്ചിതിനുശേഷം അദ്ദേഹം ജോലിക്കു പോയതാണെന്നല്ലേ പാവം ഭാര്യമാര്‍ ധരിക്കുന്നത്.

പ്ലാനും പദ്ധതിയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. “തന്നെ സമ്മതിച്ചുതന്നിരിക്കുന്നു. താനൊരു ഉഗ്രന്‍ സൂത്രധാരന്‍ തന്നെ. തെന്നെയുമല്ല, ആ സിനിമയില്‍ സ്വന്തം ഭര്‍ത്താവാണഅ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ പങ്കുവയ്ക്കുന്നത്. ഇവിടെ, അവരുടെ സ്വന്തം ഭര്‍ത്താക്കന്മാരല്ല- ആണെന്ന നാട്യം മാത്രം. നമ്മുടെ കള്ളക്കച്ചവടത്തിന്റെ കൂട്ടുപങ്കാളികള്‍.”

എല്ലാ മന്ത്രി സുഹൃത്തുക്കളും കളിക്കളമൊരുക്കി  ജീവിതം ആസ്വദിച്ചു. ഇലയ്ക്കും മുള്ളിനും കേടുകൂടാതെ- സ്ത്രീപീഡനക്കേസ്സില്‍ പ്രതികളാകാതെ.

മന്ത്രിക്കസേരലിരുന്ന് പണം വാരിക്കൂട്ടി- പല സ്ഥലങ്ങളിലായി പുത്തന്‍ ഫ്‌ളാറ്റുകള്‍ സ്ഥാപിച്ചു. കപടഭര്‍ത്താക്കന്മാരായി അഭിനയിക്കാനുള്ള സുഹൃത്തുക്കളുടെ എണ്ണം പെരുകി. ചോരയും നീരുമുള്ള തരുണീമണികളുടെ എണ്ണവും.

'പരിഷ്‌ക്കരിച്ച നവീന സ്ത്രീപീഡനം'. പെണ്ണറിയാതെ പെണ്ണ് പീഡിപ്പിക്കപ്പെടുന്നു.
സ്ത്രീകളേ, ജാഗ്രത. ഭാവി വരനാരാണെന്ന് ശരിക്കും ബോദ്ധ്യപ്പെടാതെ വിവാഹിതരാകരുതേ. പരിഷ്‌കരിച്ച നവീനപീഡനത്തിന്റെ കാലമാണിത്.


പരിഷ്‌കൃത സ്ത്രീപീഡനം- (ചെറുകഥ: കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
Antahappan 2013-12-13 11:50:52
And then the fight started..... A man and woman were asleep like innocent babies. Suddenly, at 3 o'clok in the morning, a loud noise came from outside. The woman, bewildered, jumped up from the bed and yelled at the man, " Holy crap that must be my husband!" So the man jumped out of the bed; scared and naked jumped out the window. He smashed himself on the ground, ran through a thorn bush and to his car as fast as he could go. A few minutes later he returned and went up to the bedroom and screamed at the woman, "I AM your husband!" The woman yelled back, "Yeah,then why were you running?" And then the fight started
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക