Image

ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍

Published on 20 December, 2013
ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍
ന്യൂയോര്‍ക്ക്: ഡോ. ദേവയാനി ഖോബ്രഗഡേയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുമായി ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റുമായ തോമസ് ടി. ഉമ്മന്‍ കോണ്‍സുലേറ്റ് ഓഫീസ് സന്ദര്‍ശിക്കുകയും കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി സ്ഥിതിഗതികളെപ്പറ്റി ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു.

ഡോ. ദേവയാനി കോണ്‍സുലേറ്റില്‍ നിന്ന് ഇന്ത്യയുടെ യു.എന്നിലെ പെര്‍മനന്റ് മിഷനിലേക്ക് മാറിയതിനാല്‍ അവരെ കാണാന്‍ കഴിഞ്ഞില്ലെന്ന് തോമസ് ടി. ഉമ്മന്‍ പറഞ്ഞു. അവര്‍ക്ക് നല്‍കാനായി കരുതിയിരുന്ന ബൊക്കെ കോണ്‍സല്‍ ജനറലിനെ ഏല്‍പിച്ചു.

ഡോ. ദേവയാനിയുടെ അറസ്റ്റ് ഇന്ത്യയ്ക്കും ഇന്ത്യന്‍ സമൂഹത്തിനും അപമാനകരമാണെന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നു തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. വിസ- പാസ്‌പോര്‍ട്ട് കാര്യങ്ങളില്‍ വിഷമതകള്‍ നേരിടുമ്പോള്‍ തങ്ങള്‍ കോണ്‍സുലേറ്റിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലുള്ള ഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുണ്ടാകും. ഡോ. ദേവയാനിയുടെ പ്രശ്‌നം വന്നപ്പോള്‍ മുതല്‍ അതിനെതിരേ ശബ്ദമുയര്‍ന്നു. വേണ്ടിവന്നാല്‍ പ്രതിക്ഷേധ പ്രകടത്തിനുപോലും ഒരുങ്ങിയതു മലയാളി സമൂഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയില്‍ കോണ്‍സല്‍ ജനറല്‍ മുലായ് സംതൃപ്തി പ്രകടിപ്പിച്ചു.

ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുകയും കേസെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ന്യൂയോര്‍ക്കില്‍ കാണുന്നുണ്ടെന്നും ഇക്കാര്യം സെനറ്റര്‍ ചക്ക് ഷൂമറുടേയും മറ്റ് അധികൃതരുടേയും ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും തോമസ് ടി. ഉമ്മന്‍ പറ­ഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അറിയിച്ച് കോണ്‍സുലേറ്റില്‍
Join WhatsApp News
philip Cherian (SAM) 2013-12-20 05:41:58
  ""In India, Political leaders, MPs, MLAs,Miinisters and even Govt officers believe that they are above the rules of the Land. But in America, every has to obey the rules. I disagree with the manner in which officers handled in this case. Being a representative of another country, they should have informed her to appear in front of the officer and Govt of India should be notified accordingly, avoiding arrest on the street and other open humiliation. Remember In USA everybody has to follow the rule"".
mathews 2013-12-20 19:03:20
അമേരിക്കയ്ക്കെതിരെ വാളെടുക്കും മുമ്പ് ............ അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കൗണ്‍സിൽ ജനറല്‍ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്യുകയും ജയിലിൽ വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും മയക്കുമരുന്ന് കേസ് പ്രതികൾക്കൊപ്പം താമസിപ്പിക്കുകയും ചെയ്ത നടപടിയോടുള്ള പ്രതിഷേധമാണ് ഫേസ് ബുക്കിൽ എങ്ങും. നമ്മുടെ സാഹചര്യങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അമേരിക്കൻ പൊലിസിന്റെ / അധികൃതരുടെ നടപടി തീർത്തും അപലപനീയമാണ്. പക്ഷെ ഓരോ രാജ്യത്തും അവരുടെതായ എഴുതപ്പെട്ട നിയമങ്ങൾ ഉണ്ട്. ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടെങ്കിലും അതാരും പാലിക്കാറില്ല എന്ന് വച്ച് എല്ലാ രാജ്യങ്ങളും അതേപോലെ ആയിരിക്കണമെന്ന് നമ്മൾക്ക് എങ്ങനെയാണ് വാശിപിടിക്കാൻ പറ്റുക. ഭോപ്പാൽ വാതക ദുരന്തത്തിന് ഉത്തരവാദികളായവരെ, ബൊഫോർസ് കേസ്സിലെ പ്രധാനപ്രതികളെ, കടൽകൊല കേസ്സിലെ പ്രതികളെ തുടങ്ങി വിദേശികളായ ഏതാണ്ട് എല്ലാ കുറ്റവാളികൾകക്കും രാജ്യം വിടാൻ നമ്മുടെ ഗവണ്മെന്റുകൾ അവസരം ഒരുക്കികൊടുത്തിരുന്നു, അത് നമ്മുടെ കഴിവുകേട്‌. ചില കേസുകളിൽ അമേരിക്കയും ഇങ്ങനെ ചെയ്തിട്ടുണ്ടാവാം. ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്തത് വിസയിൽ കൃത്രിമം കാട്ടി എന്നാരോപിച്ചാണ്. അവിടുത്തെ നിയമ പ്രകാരം മണിക്കൂറിനു 9.75 ഡോളറാണ് വീട്ടുവേലകാരിക്ക് കൊടുക്കേണ്ട മിനിമം വേതനം. ലേബർ കോണ്‍ട്രാക്റ്റിൽ മിനിമം വേതനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും വെറും 3 ഡോളറാണ് വീട്ടുവേലകാരിക്ക് ദേവയാനി നല്കിവന്നത്. അവിടുത്തെ നിയമ പ്രകാരം 10 വർഷം വരെ തടവ്‌ ലഭിക്കുന്ന കുറ്റമാണിത്. വീട്ടുവേലക്കാരി പോലീസിൽ പരാതിനല്കുകയും പരാതി ശരിയാണ് എന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലിസ് അവരെ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യുന്ന സമയത്ത് അവർ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവരെ നേരെ കോടതിയിൽ ഹാജരാക്കുകയാണ് അവിടുത്തെ രീതി, അതല്ലാ എങ്കിൽ പൊലിസ് കസ്റ്റടിയിൽ വെക്കും. ദേവയാനി കുറ്റം സമ്മതിച്ചില്ല എന്ന് മാത്രമല്ല അറസ്റ്റിനു വിസമ്മതിച്ചു എന്നാണ് കേൾക്കുന്നത്. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കയറ്റുന്നതിനു മുമ്പ് സാധാരണ നടത്താറുള്ള ദേഹപരിശോധന അവർക്കും നടത്തി, കുറ്റം തെളിയിക്കപെടാതെ തടവിൽ കഴിയുന്ന മറ്റു പ്രതികളുടെ കൂടെ അവരെയും താമസിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയക്കാർക്കും ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കും പൊലീസ് കസ്റ്റഡിയിലും ജയിലിലും മറ്റും വി ഐ പി പരിഗണന കിട്ടുന്നുണ്ട്‌, അത് അന്യ രാജ്യത്തും കിട്ടണമെന്നാണോ? പിന്നെ, ഈ അറസ്റ്റിനെതിരെ നമ്മുടെ ഗവണ്മെന്റ് എടുക്കുന്ന കടുത്ത നടപടികൾക്ക് പിന്നിൽ രണ്ടു കാര്യങ്ങളാണ്. ഒന്ന്, വരാൻ പോകുന്ന തെരെഞ്ഞെടുപ്പ്. കടുത്ത നടപടികൾ എടുത്തു എന്ന് കാണിച്ചില്ലെങ്കിൽ ബിജെപി അത് ആയുധമാക്കും(ആം ആദ്മി പാര വേറെ). രണ്ട്, മുംബൈ ആദർശ് ഫ്ലാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ, മഹാരാഷ്ട്ര IAS കേഡറിൽ നിന്നും വിരമിച്ച ഉത്തം ഖോബ്രഗഡയുടെ മകളാണ് ദേവയാനി ഖോബ്രഗഡ, അതുകൊണ്ടാണ് ദേവയാനിയുടെ അറസ്റ്റ് കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേന്ദ്രത്തിനു ഇത്ര പൊള്ളിയത്..!!! ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട് ,ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. തെറ്റ് ചെയ്തവരും നിരപരാധികളും എല്ലാം ഇതിലുല്പെടും. സൗദി ആശുപത്രിയിൽ ഗർഭിണി മരിച്ചതിനു നേഴ്സ്മാര്‍ ജയിൽവാസം അനുഭവിക്കുന്നില്ലേ, കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ എത്രയോ നാവികർ ഇനിയും രക്ഷ പെടാതെ നരകിക്കുന്നില്ലേ? ഗൾഫുനാടുകളിൽ എത്രയോ ഡ്രൈവർമാർ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പോലും ജയിലിലല്ലെ? ഇവരുടെയെല്ലാം ബന്ധുക്കൾ മുട്ടാത്ത വാതിലുകൾ ബാക്കി ഇല്ല; ഇവരെയൊന്നും ആര്‍ക്കും തന്നെ വേണ്ട. കാരണം ഇവരൊക്കെ പാവം തൊഴിലാളികൾ അല്ലെ, വെറും സാധാരണക്കാർ! അവരൊക്കെ ജയിലിൽ കിടന്നു മരിച്ചോട്ടെ .....കുഴപ്പമില്ല... ജോലിക്കാരിക്ക് നേരെ ചൊവ്വേ ശമ്പളം കൊടുക്കാത്ത ആയമ്മയെ പോലീസ് പിടിച്ചപ്പോ ചിലര്‍ക്കൊക്കെ പൊള്ളി , വലിയ വിഷമം ആയി പോയി!!! അവരെ അറസ്റ്റ് ചെയ്ത രീതി നമ്മുടെ വീക്ഷണത്തിൽ തെറ്റാണെങ്കിൽ പോലും അതിനെക്കാൾ വലിയ കുറ്റമല്ലേ ഒരു തൊഴിലാളിക്ക് നിശ്ചയിച്ച മിനിമം വേതനം പോലും നല്കാതെ വഞ്ചിക്കുന്നത്? സാമ്രാജ്യത്വ കഴുകന്മാരായ അമേരിക്കക്കെതിരായി എല്ലായ്പ്പോഴും നില കൊള്ളുമ്പോഴും ചില സത്യങ്ങള്‍ നമ്മള്‍ മറക്കരുത്... (courtesy/fb)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക