അധ്യായം ഇരുപത്തിയാറ്
ചേട്ടത്തിയുടെ അപ്പന്‍ മരിച്ചു. കുറെ നാളായി കിടപ്പായിരുന്നു. മരണവിവരമറിഞ്ഞപ്പോള്‍ അവരെല്ലാം നാട്ടിലേക്കു തിരിച്ചു. ചേട്ടത്തിയെത്തിയിട്ടുവേണം ശവമടക്ക് നടത്താന്‍. ജോയിച്ചായനും ചിന്നമ്മച്ചേടത്തിയും അവര്‍ക്കൊപ്പം പോയി. സോമനെ കൊണ്ടുപോകുന്ന കാര്യമൊന്നും ആരും പറഞ്ഞില്ല.