ദ്വാരകയില്‍
നിന്നു
സാകേതിലേക്കുള്ള
അധികദൂരപ്രയാണത്തില്‍
സിനിമാകൊട്ടകയിലെ
ശബ്‌ദവെളിച്ചത്തില്‍
`പൈ'യുടെ
പുലിവാല്‍ജ്ജീവിതം
വെള്ളിത്തിരയിലൂറ്റി
കൈക്കോര്‍ത്തു
ദണ്‌ഡകാരണ്യത്തീവ്രതയില്‍
ധര്‍മ്മോപദേശക്കാറ്റിനായ്
ബസ്സുകാത്തുനിന്നതും
രവിയെക്കടിച്ച,
അതെ,
അതേ
ഐതിഹാസികസര്‍പ്പം,
ലൈന്‍ബസിലെ
മരയിരിപ്പിടത്തില്‍
പതിഞ്ഞിരുന്ന്
അവളെ-
ജ്യോതിസ്സിനെ,
ശരീരചികിത്സാവിദ്യാര്‍ത്ഥിയെ-
ദംശിച്ചതും!