Image

ചന്ദനമരത്തിലെ പെണ്‍സര്‍പ്പം........ കെ.എം.രാധ

കെ.എം.രാധ Published on 15 January, 2014
ചന്ദനമരത്തിലെ പെണ്‍സര്‍പ്പം........ കെ.എം.രാധ

“Deep Impact” ഇംഗ്ലീഷ് സിനിമയില്‍, പുരുഷകഥാപാത്രം ' “Nobody knows everything”  എല്ലാ കാര്യവും ആര്‍ക്കും അറിയില്ലെന്ന് സൂചിപ്പിക്കുന്ന സത്യ പ്രസ്താവം എത്ര ശരിയാണ്! മിസൈല്‍ വേഗത്തില്‍ ഒഴുകിപ്പോകുന്ന സമയത്തെപിടിച്ചുകെട്ടാന്‍ മനുഷ്യന്‍ പാടുപെടുന്നു. സ്വാഭാവികമായും നാം സെലക്റ്റീവ് റൈറ്റിംഗ്(തിരഞ്ഞെടുക്കുന്ന രചനകള്‍) തേടിപ്പോകുന്നു. വര്‍ഷങ്ങള്‍ക്ക്
മുന്‍പ് പത്രം, വാരിക, മാസിക ലഭിച്ചാല്‍ കഥ, കവിത, ലേഖനം, പാചകം,
സിനിമയെന്നു വേണ്ട എന്തും പത്ഥ്യം പക്ഷേ..........ഇന്നിന്റെ
മനഃശാസ്ത്രം വേറെ.

എഴുത്ത് അനന്തമായ സ്വാതന്ത്ര്യവും സംതൃപ്തിയും വേദനയും നല്‍കുന്നു.
അധ്യാപികയായതുകൊണ്ടാകണം എന്തെഴുതിയാലും പകര്‍ത്തി കഴിഞ്ഞാലുടന്‍ സ്വയം
മാര്‍ക്കിടുന്ന പതിവുണ്ട്. പ്രശസ്തരുടെ രചനകളെല്ലാം മികച്ചതാവണമെന്നില്ല.
അപ്രശസ്തരുടേത് മോശമാകണമെന്നും. 2010ല്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സാന്ദ്രാ
ബുള്ളക്ക് തലേന്ന് റാസിസ് അവാര്‍ഡില്‍ മോശം നടിയ്ക്കുള്ള പുരസ്‌കാരം
നേടിയിരുന്നു. 2009ലെ മികച്ച ഓസ്‌കാര്‍ നടി Kate Winslet അഭിനയിച്ച “The Reader", Steven Spielberg” ന്റെ “Empire of the sun” കണ്ടു. അവയിലെ ഓരോ സീനും മനുഷ്യമനസ്സിന്റെ വൈവിധ്യമാര്‍ന്ന വിചാരധാരകളെ വീര്യത്തോടെ കൂട്ടിയിണക്കുന്നത് കണ്ട് ശ്വാസമടക്കിപിടിച്ച്
അദ്ഭുതപ്പെട്ടിട്ടുണ്ട്.

“TROY" (Eng), 'Nikita', A short Film about Love", "Amelie, 'The
Priceless"(French),
സോഫിയാലോറന്‍ അഭിനയിച്ച ”A special Day"(Italian),
"Chaos" (Egypt) "In July" (German), "When the sea Rises"(Belgium,

കൊറിയന്‍ സംവിധയകന്‍ Kim-Ki-Duk ന്റെ "Crocodile"(Korean), "Your Name is
Justine" (Polish), "The Band's visit" (Arabic)
തുടങ്ങിയ വിദേശഭാഷാ
ചിത്രങ്ങള്‍ സമ്മാനിക്കുന്ന സൗഭാഗ്യം പങ്കിടുമ്പോള്‍ അനുഭവപ്പെടുന്ന
വിഷമമെന്ത്? എഴുതാം. ഏത് ചലച്ചിത്രം കാണുമ്പോഴും മികച്ച കഥാപാത്രങ്ങളെ പിന്‍തുടരുമ്പോള്‍ അവരുടെ പേരറിയണമെന്ന് നിര്‍ബന്ധമുണ്ട്. അങ്ങനെയാണ്............................,
Anthony Hopkins, Morgan Free Man (Negro Actor), Nicolas cage, Brad
pitt, pierce Brosen, Daniel Craig, Harrison Ford,
ടൈറ്റാനിക്കിലെ
സുന്ദരന്‍ നായകന്‍ Leonardo Dicaprio പ്രതിഭകളെ പരിചയപ്പെടുന്നത്.
വില്ലന്മാരുടെ നീണ്ട നിരയും  - Bruce willis, Sylvester stallen, steven
segal, Arnold Schwarzenegger, jacki Chan
  മുന്‍പിലുണ്ട്.
പക്ഷേ.... “Amelie” ലെ ആംലി, “The Priceless" ലെ Irene അസാധാരണഭാവാഭിനയത്തിന്റെ മാണിക്യകല്ല് തലയിലണിഞ്ഞ, നീണ്ടുമെലിഞ്ഞ ആ സര്‍പ്പസുന്ദരി ആരാണ്? അവരുടെ പേര്‍ ഈ പഠക്തി വായിക്കുന്ന ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ എഴുതുക. (Andre tutto.AT LAST FOUND HER NAME)......
ദീര്‍ഘ ഹൃസ്വയാത്രകള്‍ ഭ്രാന്തമായ ആവേശവും ലഹരിയും അനുഭവങ്ങളുടെ വര്‍ണകാഴ്ചകളും പകരുന്നു. ജപ്പാനിലെ ഹോട്ടല്‍മുറികള്‍, ഫ്രാന്‍സിലെ ചൂതാട്ടകേന്ദ്രങ്ങള്‍, ഡിസ്‌കോ തക്കുകള്‍, ആണ്‍പെണ്‍ ഭേദമില്ലാതെ കൊഴുപ്പിച്ച് ആറാടുന്ന ബാര്‍ഡാന്‍സുകള്‍, പൊട്ടും പൊളിയുമില്ലാത്ത നിരത്തുകള്‍ക്കിരുവശവും വെട്ടിവൃത്തിയാക്കിയ ചെടിക്കൂട്ടങ്ങള്‍, കൂറ്റന്‍ പ്രതിമകള്‍, മഞ്ഞുപാളികള്‍ക്ക് മുകളില്‍ വിളറിയ ആകാശം, ആധുനിക നാഗരിക ആര്‍ഭാടജീവിതം, നുരയ്ക്കുന്ന നൈറ്റ്ക്ലബ്ബുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, മദ്യകുപ്പികള്‍ക്കും മുന്തിരിവള്ളികള്‍ക്കും ഇടയില്‍ ഇഴപിരിയുന്ന ജീവിതം വിദേശചലച്ചിത്ര ദൃശ്യാദ്ഭുതങ്ങളിലൂടെ സ്വപ്‌നസഞ്ചാരിണിയായി ഞാന്‍ ലോകം ചുറ്റുന്നു. ഇംഗ്ലീഷില്‍ ചെറുകുറിപ്പുകള്‍ തയ്യാറാക്കുന്നു. (പിന്നീട്.സിംഗപ്പൂര്‍, മലേഷ്യ, ദുബൈ.. ലണ്ടന്‍, പാരീസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, റോം, വാത്തിക്കാന്‍, വെനീസ്,....നേരില്‍ കാണവേ, ചുറ്റും. മിന്നാമിനുങ്ങുകളാല്‍. വലയിതമായ ഇരുട്ടും, കാന്ത സൂചിയില്‍ കറങ്ങും വിവിധ വര്‍ണ്ണഗോത്ര മനുഷ്യ ജീവിതവും കണ്ടു. അവ നെഞ്ചോട് ചേര്‍ത്തു കൊണ്ട് മന്ത്രിച്ചു... പാവം...നമ്മള്‍ മരണമുള്ള,എങ്കിലും കലഹിക്കുന്ന മര്‍ത്യര്‍!)
പ്രസിദ്ധകഥ, തിരക്കഥ, സംവിധായകന്‍ രഞ്ജിത്ത് സ്വന്തമായൊരു അഭ്രകാവ്യമൊരുക്കി ഭൂമിയുടെ അറ്റം വരെ കൊണ്ടുപോകാനുള്ള ആഗ്രഹം എവിടെയോ എഴുതിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പടങ്ങള്‍ കാണുമ്പോള്‍ രഞ്ജിത്തിന്റെ കൈയൊപ്പില്‍ മനുഷ്യമനസ്സിന്റെ നിലവറയില്‍ പച്ച, കത്തി, താടി, കരിവേഷക്കാരായ കഥകളിക്കാരും, മിനുക്കുപണിയില്ലാത്ത നാട്ട്യമക്കളും ഹരിതസങ്കല്പങ്ങളും, ഗ്രാമസൗകുമാര്യവും ഇളകിയാടുന്നത് കണ്ട് മനം കുളിര്‍ത്തിട്ടുണ്ട്.
Nicol Kidman, Angelene jole, Jennifer Lopez തുടങ്ങിയ അഭിനേത്രികള്‍
ഒരുക്കുന്ന കാഴ്ചവിസ്മയ കണി കണ്ടാല്‍ ആരാണ് സന്തോഷിക്കാത്തത്?
സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്ന് സണ്ണി എസ്തപ്പാന്‍ 1 ലക്ഷം രൂപയിലധികം വില വരുന്ന ക്യാമറയുമായി കാത്തിരിക്കുന്നു  സ്വന്തമായി സിനിമ നിര്‍മിക്കാന്‍!
അബുദാബിയില്‍ നിന്ന് കവി ടി.എ. ശശി, സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് നാസ്സര്‍ കുറ്റിക്കോടന്‍ അങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് തേടിയെത്തുന്ന ശബ്ദങ്ങളിലെ സ്‌നേഹസൗഹൃദം, കൊറ്റികളും നീര്‍പക്ഷികളും പറന്നുപോയ മനസ്സില്‍ മരുപ്പച്ച നിറയ്ക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ടി അജയ്കുമാര്‍ എം.ഡി.യും,
മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ കൊച്ചിയിലെ ജീവിതത്തിന്റെ ശക്തമായ
അടിയൊഴുക്കുകള്‍ നോവലില്‍ ചിത്രീകരിച്ച എം.കെ. ചന്ദ്രശേഖരനും വാക്കുകളിലെ വിരാട് രൂപം (ശോഭ) തിരിച്ചറിയുന്നത് ആഹ്ലാദകരം തന്നെ.

നേരില്‍ കാണാത്ത ഈ സുഹൃത്തുക്കള്‍ക്കെല്ലാം നമോവാകം. ഒപ്പം വ്യത്യസ്താഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ,എന്നെ ഇഷ്ടപ്പെടുന്ന ''മുഖപുസ്തക''സൌഹൃദങ്ങള്‍ക്കും..............
ഹിന്ദിയില്‍ പണം വാരി പടങ്ങളല്ലാത്ത നല്ല സിനിമകളും ഇറങ്ങുന്നുണ്ട്.മധുര്‍ഭണ്ഡാക്കറിന്റെ  "Page3” വിക്രം ഭട്ടിന്റെ  “Fod path” കലര്‍പ്പില്ലാത്ത സത്യസന്ധതയില്‍ കൊഴുക്കുന്ന ചലച്ചിത്ര പാരുഷ്യങ്ങള്‍ '' ജീവിതം എല്ലാ ചതുരകള്ളികള്‍ക്കും അപ്പുറത്താണെന്ന് ''നമ്മെ ഓര്‍മിപ്പിക്കുന്നു.
കഥകളെഴുതാനാണ് ഏറെ ഇഷ്ടം. ലേഖനമെഴുതാന്‍ പരോക്ഷമായി പ്രേരിപ്പിച്ചത്
കലാകൗമുദിയിലെ 'അക്ഷരജാലക'ക്കാരന്‍ എം.കെ. ഹരികുമാറാണ്. എഴുത്തുകാര്‍
രചനാതന്ത്രം മറ്റ് സാഹിത്യരംഗങ്ങളിലും പ്രയോഗിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സിനിമ എന്നിലേക്ക് മോഹാവേശമായി പടരാന്‍ കാരണം? അച്ഛനും അമ്മയും തന്നെ.
മാങ്കാവില്‍ ഓലമേഞ്ഞ അശോക ടാക്കീസ്, നഗരത്തില്‍ ക്രൗണ്‍, രാധ, കോറണേഷന്‍, പുഷ്പ തിയേറ്ററുകള്‍.

അമ്മയ്ക്ക് എം.ജി.ആര്‍, ജെമിനി ഗണേശന്‍, ജയശങ്കര്‍, രങ്കറാവു, രാജ്കപൂര്‍, വൈജയന്തിമാല, ദിലീപ് കുമാര്‍, രാജേന്ദ്രകുമാര്‍, ആശാപരേഖ്, ഷീല, ശാരദ, ജയലളിത, സാവിത്രി, പ്രേംനസീര്‍, മധു എന്നിവരുമായി ചങ്ങാത്തം.
അച്ഛന്, ശിവാജിഗണേശന്‍, സത്യന്‍ കൊട്ടാരക്കര, വഹീദാറഹ്മാന്‍, അടൂര്‍ഭാസി, ബഹദൂര്‍, എസ്.പി.പിള്ള, എം.എന്‍. നമ്പ്യാര്‍ അങ്ങനെപോകുന്നു ഇഷ്ടം.
ഈ വ്യത്യസ്ത അഭിരുചിക്കാര്‍ക്കിടയില്‍പ്പെട്ട് ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ സന്തോഷത്തോടെ സിനിമകള്‍ കാണാന്‍ പോകാറുണ്ട്. കൗമാരനാളുകളില്‍ ഏറെ ചലച്ചിത്രങ്ങള്‍ കാണാനിടയാക്കിയത് രക്ഷിതാക്കളുടെ ഈ ദ്വയവ്യക്തിത്വമാണ്. രാജ്കപൂര്‍, വൈജയന്തിമാല, രാജേന്ദ്രകുമാര്‍ അഭിനയിച്ച 'സംഗം' സിനിമ പുഷ്പടാക്കീസില്‍ പോയി കണ്ടത് ഓര്‍ക്കുന്നു. പകല്‍കിനാവ് (ഒരു എം.ടി.ചിത്രം)
ചെമ്മീന്‍, നീലക്കുയില്‍, ശാന്താറാമിന്റെ 'സ്ത്രീ', ഹരേരാമ ഹരേകൃഷ്ണ', കുട്ടിക്കുപ്പായം, കണ്ടംബെച്ച കോട്ട്, മുറപ്പെണ്ണ്, നദി, ശകുന്തള എന്നിവ ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുന്ന ചില ചിത്രങ്ങള്‍ മാത്രം.

കോഴിക്കോട് ആഴ്ചവട്ടം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (ഒന്നാംക്ലാസ് തൊട്ട് ഏഴാം തരം വരെ) നേടി, തുടര്‍ന്ന് എട്ടാം ക്ലാസ് മുതല്‍ പത്ത്‌വരെ സാമൂതിരി ഹൈസ്‌കൂളിലാണ് പഠിച്ചത്. അന്ന് ആഴ്ചവട്ടത്ത് തുടര്‍പഠനത്തിന് സാധ്യതയില്ല. ശ്രീ വളയനാട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് ഗോവിന്ദപുരം ലൈബ്രറിയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ക്ക് കണക്കില്ല. അതുപോലെ സാമൂതിരി സ്‌കൂള്‍ ലൈബ്രറിയും, ഉപയോഗപ്പെടുത്തി.
അഞ്ചാംക്ലാസിലോ ആറിലോ പഠിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം വിദ്യാലത്തില്‍
നിന്ന് വന്നപ്പോള്‍ വീട്ടില്‍ കണ്ട കാഴ്ച....

ചന്ദനമരത്തിലെ പെണ്‍സര്‍പ്പം........ കെ.എം.രാധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക