പത്രാധിപക്കുറിപ്പ് : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച
`ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പതിനൊന്നാഴ്‌ചകളായി
പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ
പ്രസിദ്ധീകരിക്കുന്നു.
II. മോഹാഗ്നിയിലകപ്പെട്ട
ദാവീദ്
12
നീരാടും നാരിയെ കണ്ടുടന്‍ ഭൂപാലന്‍
കോരിത്തരിച്ചു
മദാന്ധനായി.
ആ നാരി കൂടാതെ തന്‍ ജീവിതസുമം
സൗരഭ്യം വീശിടില്ലെന്നുമായി
.
രാജാവിന്നിംഗിതമെന്തെന്നറിഞ്ഞുടന്‍
രാജാവിന്‍
കിങ്കരരോമലാളെ.
പെണ്‍പ്രാവിന്‍ പോതത്തെ വായിലൊതുക്കുവാന്‍
വെമ്പിടും
ചെമ്പരുന്തെന്നവണ്ണം.
എത്രയും വേഗത്തില്‍ റാഞ്ചിയെടുത്തവ
രെത്തിച്ചു
മന്നന്‍ മണിയറയില്‍.
അന്നത്തെ രാത്രിയില്‍ ദാവീദാ നാരിയെ
ചെന്നു
പുണര്‍ന്നു തന്‍ പത്‌നിയെപ്പോല്‍.
അപ്പോഴാ കന്ദര്‍പ്പദേവന്‍തന്‍
കര്‍ണ്ണത്തി
ലപ്പുഷ്‌ക്കരാക്ഷിയാള്‍ മന്ത്രിച്ചിത്ഥം.
`ഞാനിന്നു
ഭര്‍ത്തൃസമേതയായ് ജീവിക്കും
മാനിനിയാണെന്നങ്ങോര്‍ക്കവേണം.
സന്മാര്‍ഗ്ഗ
വസ്‌ത്രമുരിഞ്ഞു നടക്കുന്ന
ദുര്‍മ്മാര്‍ഗ്ഗിയല്ല ഞാനെന്റെപ്രഭോ'
!
`പാഹിമാം ദൈവമേ' യെന്നുള്ള ചിന്തയില്‍
സ്‌നേഹസ്വരൂപനാം
കാന്തനൊത്ത്,
ജീവിതനൗകയെ തുഷ്ട്യാ നയിക്കുന്ന
ദൈവികദാസി ഞാന്‍
തമ്പുരാനെ,
ഏറിയ നാളായി പോരാളിയായ് മേവും
`ഊരിയ'യാക്കുന്നെന്‍
ജീവനാഥന്‍,
തങ്കം പോല്‍ നിര്‍മ്മലമായയെന്‍
ജീവിതം
പങ്കിലമായതിന്നാദ്യമായും'.
(തുടരും)
എല്‍സി യോഹന്നാന്‍
ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Yohannan.elcy@gmail.com