പത്രാധിപക്കുറിപ്പ് : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന് ശങ്കരത്തില്‍ രചിച്ച
`ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്ചകളായി
പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ
പ്രസിദ്ധീകരിക്കുന്നു.
II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്
14
ഭക്തിയായ് ജീവിപ്പാനാഹ്വാനമേകും സം-
കീര്ത്തനമങ്ങു
രചിച്ചതല്ലേ!
അല്ലല്ലബലഭയ്ക്കയമേകേണ്ടയാള്
അല്ലയവളെ
കയ്യേറിയെന്നോ?
പാതകമാകുമീ കൃത്യത്തില്‍, ഭൂപേന്ദ്രന്
ആതങ്കത്തോടു
ദിനങ്ങള്‍ തള്ളി.
തെറ്റുകള്‍ കാട്ടിയാല്‍, കുറ്റമായ് മാറിടും,
അറ്റുപോം
നമ്മുടെ സ്വസ്ഥതയും.
പിന്നീടു ദാവീദു കേട്ടുടന് ശ്രോതയില്,
തന്വംഗി
ഗര്‍ഭം ധരിച്ച വാര്‍ത്ത.
മന്നനാകട്ടതില് പങ്കില്ലെന്നായിടാന്
നന്നായ്
തിരിച്ചവന് ബുദ്ധിയന്ത്രം.
ഹിത്യനാ`മൂരിയാ'തന് ചാരത്തെത്തുവാന്,
കത്തൊന്നയച്ചവന് തല്ഫലമായ്.
മന്നന്റെ
കല്പനയാദരിച്ചാഭടന്
സന്നതഗാത്രനായെത്തി, ജവം.
പത്നിയാം
ബത്ശേബയോടൊത്താ രാപാര്‍പ്പാന്‍
പിന്നവന് കല്പിച്ചാ
യോദ്ധാവോടായ്.
എന്നാലാ ശാസന പോലെ വര്ത്തിക്കുവാ-
നന്നവന്‍
കൂസിയില്ലൊട്ടുപോലും.
``കൂട്ടുകാര്‍ ധീരമായ് പോര്‍ക്കളത്തില്‍ പട
-
വെട്ടുമ്പോള്‍ പ്രേയസീ മാറണഞ്ഞ്,
കേളിയിലാടുവാന് തക്കപോലെന്
മനം,
പാളിപ്പോയില്ലെന്റെ തമ്പുരാനെ''.
ഈവിധം ചൊല്ലിത്തന്‍
സ്നേഹിതരൊത്തവന്
മേവീ കൊട്ടാര
വളപ്പില്‍ത്തന്നെ.
(തുടരും)
എല്‍സി യോഹന്നാന് ശങ്കരത്തില്‍,
ന്യൂയോര്‍ക്ക്, Yohannan.elcy@gmail.com