Image

വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്

മനോഹര്‍ തോമസ് Published on 10 February, 2014
വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്
ഈ മണ്ണില്‍ ഈ വിമര്‍ശന സാഹിത്യശാഖ വളരാതെ പോയതിനെ വിലയിരുത്തുകയായിരുന്നു സര്‍ഗ്ഗവേദിയുടെ ലക്ഷ്യം. അതുണ്ടാക്കിയ കെടുതികളും, നാണക്കേടുകളും, വര്‍ഷങ്ങളായി വായന തുടരുന്ന സഹൃദയവൃന്ദത്തിന് അറിയാവുന്നതുമാണല്ലോ. മൂല്യമില്ലാത്ത കൃതികള്‍ പ്രസിദ്ധീകരിക്കുന്നതു സമൂഹ ദ്രോഹമായി കണക്കാക്കിയിരുന്ന ഒരു കാലം മുഖ്യധാരയില്‍ ഉണ്ടായിരുന്നു എന്നതും മറക്കാവുന്നതല്ല. ഒരാള്‍ ഒരു കൃതി വിമര്‍ശിച്ചെഴുതിയാല്‍, അത് വ്യക്തിപരമായി എടുത്ത് ചെളിവാരി എറിയുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് ചെറിയാന്‍ കെ. ചെറിയാനെ പോലുള്ള കവികള്‍ ആ ഉദ്യമത്തില്‍നിന്ന് പിന്മാറിയത്. പിന്നീട് പൂച്ചക്ക് ആരു മണി കെട്ടും എന്ന അവസ്ഥ വന്നു. ഇടക്കും തെറ്റക്കും അവിടവിടെ, പുസ്തക പരിചയം, വിലയിരുത്തല്‍ എന്നീ പേരുകളില്‍ ചില ലേഖനകള്‍ പ്രത്യക്ഷപെടാറുണ്ടെങ്കിലും, അതൊരു പുറം ചൊറിയല്‍ പരിധിയില്‍ നിന്ന് മുന്നോട്ടു പോകാറില്ല.
പ്രബന്ധം അവതരിപ്പിച്ച കെ.കെ.ജോണ്‍സണ്‍ ഒരു സാഹിത്യ നിരൂപകന്റെ ധര്‍മ്മം എന്താണെന്നു വ്യക്തമാക്കി. ലീലാവതിക്കും, കെ.പി. അപ്പനും ശേഷം മലയാള സാഹിത്യത്തില്‍ നിരൂപണം മുരടിച്ചു നില്‍ക്കുകയാണ് എന്നൊരു ചൊല്ലുണ്ടെങ്കിലും, വി. രാജകൃഷ്ണനെയും, ആഷ മേനോനെയും, പോലെയുള്ള നിരൂപകരെ വിസ്മരിക്കാവുന്നതല്ല.

ഈ മലയാളിയില്‍ ഈയിടെയായി പ്രത്യക്ഷപ്പെടുന്ന വിദ്യാധരന്‍ എന്ന അപരനാമധേയന്‍ തന്റെ വാക്കുകളുടെയും ഉദാഹരണങ്ങളുടെയും പ്രയോഗത്തില്‍ നിന്ന് തന്നെ മുപ്പതു വര്‍ഷത്തെ വായനയുടെ ദയനീയ ദാരിദ്ര്യം വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ വായന ഉപകരണങ്ങള്‍ വേണ്ടപോലെ കിട്ടാത്ത അമേരിക്കയിലോ, ഗള്‍ഫിലോ പെട്ടുപോയതു കൊണ്ടായിരിക്കാം.
പ്രപ്രൊഫ.എ.കെ.ബി. പിള്ള തന്റെ പ്രസംഗത്തില്‍ വിമര്‍ശനം വസ്തുനിഷ്ടമായിരിക്കണം എന്ന് വ്യക്തമാക്കി. കാരണം, അതിന്റെ ഗതി സാമാന്യ ജീവിതത്തിന്റെ ഒഴുക്കിന് അനുസരിച്ചായിരിക്കണം. അന്ത്രപോളജിയിലെ സിസ്ടമാടിക് തിങ്കിങ്ങ് പ്രകാരം ഒരു രാജ്യത്തെ മൊത്തത്തില്‍ കാണണം. നിരൂപകന്‍ സാഹിത്യകാരനെക്കാള്‍ പ്രഗല്‍ഭനും ആയിരിക്കണം. എ. ബാലകൃഷ്ണപിള്ളയാണ് ആധുനിക വിമര്‍ശന സാഹിത്യത്തിന്റെ പിതാവ് എന്നാല്‍ അദ്ദേഹത്തിനും ഒരു പാടു തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പ്രൊഫ. ലീലാവതിക്കും വളരെ പരിമിതികള്‍ ഉണ്ടെന്നും, കുറ്റം പറയാതെയുള്ള ആസ്വാദന രീതിയാണ് അവരുടെതെന്നു, അത് എഴുത്തുകാരന് ഗുണം ചെയ്യില്ല എന്നും പ്രൊഫ. പിള്ള പറഞ്ഞു.

മലയാള വിമര്‍ശന സാഹിത്യത്തിലെ എല്ലാ അതികായന്മാരെയും പരാമര്‍ശിച്ച്, കത്തികയറിയ പ്രൊ.എം.ടി. ആന്റണി തന്റെ ഗുരുഭൂതനായ പ്രൊഫ. മുണ്ടശ്ശേരിയെ പ്രകീര്‍ത്തിക്കാനും മറന്നില്ല. തനിക്കേറ്റവും ആരാധ്യനും ധിഷണാശാലിയുമായ അഴീക്കോടിനെ മുണ്ടശ്ശേരിയുടെ അരുമ അനുജനായി വിശേഷിപ്പിക്കുക ആയിരുന്നു.

ഇവിടെ സാഹിത്യവിമര്‍ശനം ശുഷകമല്ല എന്നാണ് പ്രൊഫ. ജോയ് കുഞ്ഞാപ്പുവിന്റെ അഭിപ്രായം. മുണ്ടശ്ശേരി രണ്ടായി തിരിച്ച സാഹിത്യ നിരൂപണത്തെപ്പറ്റി(1. പുസ്തകപരിചയം. 2. സാഹിത്യവിചിന്തനം) വിവരിക്കുമ്പോള്‍, ചരിത്രപരമായി അത് മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി പ്രൊഫ. ജോയ് പറഞ്ഞു. ഒരു പ്രസ്ഥാനം വളര്‍ന്ന് വരുമ്പോള്‍ അതിനെ വിലയിരുത്താനുള്ള ഉപാധികള്‍ ഉണ്ടാകണം. ഫിലോസഫി അവലംബിച്ച് പ്രൊഫ.കെ.എം. തരകന്‍ സാഹിത്യ നിരൂപണം നടത്തി. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രൊഫ. ലീലാവതിയും എം.എന്‍. വിജയനും നിരൂപണം നടത്തി. എന്നാല്‍ മോഡേണ്‍ ടെക്‌നോളജിയുടെ ചുവട് പിടിച്ച നിരൂപണം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ ഇന്ന് വായിക്കാന്‍ ആളില്ല. അങ്ങിനെ നിരൂപണം ശാഖ അനാഥമായി.

സര്‍ഗവേദിയില്‍ ഈയിടെ തുടര്‍ച്ചയായി പങ്കെടുക്കുന്ന റിട്ട. ഇംഗ്ലീഷ് പ്രൊഫസര്‍ ജോണ്‍ മുല്ലെന്‍ 1094 എഴുതിയ ജോര്‍ജ് ഒര്‍വെല്ലിനെയും, ഫാരന്‍ഹൈറ്റ് 451 രചിച്ച റേ ബ്രാഡ് ബെറിയെയും പരാമര്‍ശിച്ചശേഷം, പ്രസിദ്ധീകരണ മേഖലയിലെ അതികായകനായ മാര്‍ഡോകിനെ സൂക്ഷിക്കണം എന്ന് പറഞ്ഞു. തന്റെ അനേകം പത്രങ്ങളും മാസികകളും വഴി ലോകമെങ്ങും സാംസ്‌കാരിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന " Murdock is a problem for the media for  India ,for  America " എന്നാണ് പറഞ്ഞത്.

പ്രൊഫ.എന്‍.പി. ഷീലയുടെ അഭിപ്രായത്തില്‍ നിരൂപണം ആസ്വാദനവും, മൂല്യനിര്‍ണ്ണയവുമാണ്. അതിനുപുറമെ നിരൂപകന്‍ ഒരു വിദഗ്ദ്ധന്‍ ആയിരിക്കണം. ഒരു നിരൂപകനു എന്തൊക്കെ ഗുണങ്ങളാണ് വേണ്ടതെന്നു  വില്യം ഹെന്ററി ഹഡ്‌സണ്‍ എഴുതി വച്ചിട്ടുണ്ട്. തുറന്ന മനസ് മാനസികമായ ഉണര്‍ന്നിരിക്കല്‍, അടിസ്ഥാന വിശ്വാസങ്ങള്‍ തുടങ്ങിയവ മുഖ്യധാരയിലെ പഴയ കാലഘട്ടം നിരൂപണത്രയങ്ങള്‍ക്ക് കാതോര്‍ക്കുമായിരുന്നു. എം.പി.പോള്‍, മുണ്ടശ്ശേരി മാരാര്‍ സത് സന്താന ഭാഗ്യ പ്രാര്‍ത്ഥനപോലൊന്ന് കഴിച്ചിട്ടുവേണം എന്തെങ്കിലും എഴുതാന്‍. കോഴി മുട്ടയിട്ടാല്‍ പുരപുറത്ത് കയറി നിന്ന് കൂവും. ആന പ്രസവിച്ചാല്‍ ആരും അറിയില്ല. സാഹിത്യ രചന സ്വന്തസുഖായ ആയിരിക്കരുത്. ലോകസുഖായ ആയിരിക്കണം.

സാഹിത്യ നിരൂപണം ഒരു കലാരൂപമാണെന്നു സമര്‍ത്ഥിച്ചശേഷം, നിരൂപണം ലോകത്തെ ചില വേദനാജനകവും, തിക്തവുമായ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി സരോജ വറുഗീസ് തന്മയത്വത്തോടെ സംസാരിക്കുകയുണ്ടായി.

മാമന്‍ മാത്യൂ ഇങ്ങനെ പറഞ്ഞു, അഴീക്കോട് സത്യസന്ധമല്ലാത്ത വിമര്‍ശനം നടത്തിയിട്ടുണ്ട്. ശരിയാണഅ. നിരൂപകനും രുചിഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, സ്വന്തം പറ്റെനില്‍ നിന്ന് കാണാതെ, വ്യക്തിപരമാകാതെ വേണം ഒരാള്‍ നിരൂപണം നടത്തേണ്ടത്.

രാജു തോമസ് സൂസന്‍ സോണ്ടഗിനെ ഉദ്ധരിച്ചുകൊണ്ട്, ഒരു കൃതിയെ മാസ്റ്റര്‍ പിസിനോട് ഉരച്ചുനോക്കുന്നതിന് പകരം ' midiocker " ആയ രചനകളുമായി താരതമ്യപ്പെടുത്തി, അതിനെ പുകഴ്ത്തി പുകഴ്ത്തി, ഒരു നല്ല സൃഷ്ടി വരുമ്പോള്‍ അതിനെപ്പറ്റി പറയാന്‍ വാക്കില്ലാതെ വരുന്ന "illness of relativism "അതിനെയാണ് മാത്യൂ പണ്ട് Anald  'PHILISTINISAM എന്നു വിളിച്ചത്. പലരും അഭിപ്രായപ്പെടുന്നത് പോലെ, എന്നു അമേരിക്കയില്‍ അനുവാചകനുള്ളത് നിരൂപണം കയ്യാളുന്ന അക്കാദമിക പ്രൊഫഷണല്‍ ക്രിട്ടിക്കുകള്‍ക്കല്ല, ഇന്റര്‍നെറ്റ് ലോകത്തെ ബ്ലോഗ് നിരൂപകര്‍ക്കാണ്. ബ്ലോഗ് ക്രിട്ടിക്കിന് അനുവാചകന്‍ ഒരു " UN KNOWN FRIEND " ആണ്… തനിക്കാറിയാത്ത, എന്നാല്‍ താന്‍ എഴുതുന്നത് മനസ്സിലാകുന്ന സുഹൃത്ത്. ആ ബന്ധത്തില്‍ ആര്‍ജ്ജവമുണ്ട്, പ്രയോജനമുണ്ട്, ഒരു കൃതിയെപ്പറ്റി ധാരാളമായി വരുന്ന അഭിപ്രായങ്ങള്‍ വായിച്ചു വായനക്കാരന്‍ തന്നെ തീരുമാനിക്കട്ടെ. ഈ ബ്ലോഗ് നിരൂപണത്തെ KARSTON  JENSON " വിശേഷിപ്പിക്കുന്നു, “ഇതു സംസ്‌കാരത്തിന്റെ പറുദീസയാണ്”  ഇന്നിവിടെ നടമാടുന്ന ഇഷ്ടമുള്ളവരെ വാനോലം പുകഴ്ത്തുകയും, അല്ലാത്തവരെ എകഴ്ത്തുകയും ചെയ്യുന്ന മൂന്നാംകിട വിമര്‍സനത്തിനും അപ്പുറം, സര്‍ഗപ്രതിഭയുള്ള എഴുത്തുകാരന്‍ പേടിക്കേണ്ടത് ആഴമുള്ള വായനക്കാരന്റെ അര്‍ത്ഥഗര്‍ഭമായ മൗനത്തെയാണ്. അവിടെ എഴുത്തുകാരന്റെ ഉത്തരവാദിത്വം ഭാരിച്ചതാകുന്നു. എഴുത്തുകാരന്‍ തന്നെ വിമര്‍ശകന്റെ ഷൂസിനകത്തുനിന്നു തന്റെ സൃഷ്ടിയിലേക്കു നോക്കാന്‍ നിര്‍ബന്ധിതനാകുന്നു. അങ്ങിനെ ഉദാത്തമായ സൃഷ്ടികള്‍ പിറവിയെടുക്കുന്നു.


വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്വിമര്‍ശന സാഹിത്യ അഭാവത്തിന്റെ കെടുതികളും ദുര്‍ഘടങ്ങളും- മനോഹര്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക