Image

ദക്ഷിണേന്ത്യന്‍ സൗന്ദര്യറാണിപ്പട്ടം ലക്ഷ്‌മി ആനന്ദിന്‌

Published on 06 November, 2011
ദക്ഷിണേന്ത്യന്‍ സൗന്ദര്യറാണിപ്പട്ടം ലക്ഷ്‌മി ആനന്ദിന്‌
കൊച്ചി: നാലു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സന്ദര്യറാണി പത്തിനുവേണ്ടി നടന്ന മത്സരത്തില്‍ ബാംഗളൂരില്‍ നിന്നെത്തിയ ലക്ഷ്‌മി ആനന്ദ്‌ കിരീടംചൂടി. കൊച്ചി സ്വദേശി എലിസബത്ത്‌ താടിക്കാരന്‍ ഫസ്‌റ്റ്‌ റണ്ണറപ്പായി. താടിക്കാരന്‍ നേരത്തെ മിസ്‌ കേരള, നേവി ക്വീന്‍ പട്ടങ്ങള്‍ നേടിയിരുന്നു. സെക്കന്‍ഡ്‌ റണ്ണര്‍അപ്പായി ചെന്നൈ സ്വദേശി യാമിനി ചന്ദറും തെരഞ്ഞെടുക്കപ്പെട്ടു.

16 സുന്ദരികളാണ്‌ നാലു റൗണ്ടുകളിലായി നാലു മണിക്കൂറിലേറെ നീണ്ട മിസ്‌ സൗത്ത്‌ ഇന്ത്യ മല്‍സരത്തില്‍ മാറ്റുരച്ചത്‌. ബധിരയും മൂകയുമായ ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരം അഭിനയ ഉള്‍പ്പെടെ ഏഴു പേര്‍ ഫൈനലിലെത്തി. 11 ഉപപട്ടങ്ങള്‍ നേടിയവര്‍: എലിസബത്ത്‌ താടിക്കാരന്‍ (മിസ്‌ ബ്യൂട്ടിഫുള്‍ ഹെയര്‍), വര്‍ഷ റെഡ്‌ഡി (മിസ്‌ കണ്‍ജീനിയാലിറ്റി), റീമ മാര്‍ഗരറ്റ്‌ സെക്യൂറ (ബ്യൂട്ടിഫുള്‍ ഫെയ്‌സ്‌), ആതിര അജിത്ത്‌ (ബ്യൂട്ടിഫുള്‍ സ്‌മൈല്‍), പാലക്‌ ദേശായ്‌ (ബ്യൂട്ടിഫുള്‍ ഐസ്‌), അഭിനയ (മിസ്‌ വ്യൂവേഴ്‌സ്‌ ചോയ്‌സ്‌, ബ്യൂട്ടിഫുള്‍ സ്‌കിന്‍), യാമിനി ചന്ദര്‍ (മിസ്‌ ക്യാറ്റ്‌ വാക്ക്‌), ഡി.പി. രഞ്‌ജിത (മിസ്‌ ഫോട്ടോജനിക്‌), അശ്വിനി മാത്യു (മിസ്‌ ടാലന്റ്‌), നേഹ സിങ്‌ (മിസ്‌ പെര്‍ഫെക്‌ട്‌ ടെന്‍) എന്നിവരാണ്‌.
മുന്‍ മിസ്‌ ഇന്ത്യയും മോഡലും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍, തമിഴ്‌ നടന്‍ ശ്രീകാന്ത്‌, നടി റിച്ച പന്നായ്‌, മോഡല്‍ പൂജ ഭംറ, സജിമോന്‍ പാറയില്‍, റ്റോഷ്‌മ ബിജു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ദക്ഷിണേന്ത്യന്‍ സൗന്ദര്യറാണിപ്പട്ടം ലക്ഷ്‌മി ആനന്ദിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക