Image

വി.ഐ.പി ആരെന്ന്‌ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ക്ക്‌ അറിയാം: അജിത

Published on 06 November, 2011
വി.ഐ.പി ആരെന്ന്‌ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ക്ക്‌ അറിയാം: അജിത
കോഴിക്കോട്‌: ശാരി പ്രവേശിപ്പിക്കപ്പെട്ട കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ക്ക്‌ സന്ദര്‍ശിച്ച വി.ഐ.പി ആരെന്ന്‌ അറിയാമെന്ന്‌ അന്വേഷി പ്രസിഡന്റ്‌ കെ.അജിത പറഞ്ഞു. കോട്ടയത്തെ മാതാ ആശുപത്രിയിലെ ഡോക്‌ടറായ ശങ്കരന്റെ അറിവില്ലാതെ സന്ദര്‍ശനം നടന്നിട്ടില്ല. ഇയാള്‍ സി.ബി.ഐയ്‌ക്ക്‌ നല്‍കിയ മൊഴി തെറ്റാണെന്നും അജിത പറഞ്ഞു. വി.ഐ.പിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ നില മോശമായെന്നും അതിനാല്‍ ഇനി സന്ദര്‍ശകരെ അനുവദിക്കാനാവില്ലെന്നും തന്നോട്‌ ഡോ. ശങ്കരന്‍ പറഞ്ഞുവെന്ന്‌ അജിത മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ശാരിയെ അജിത കണ്ടിരുന്നുവെന്ന്‌ ഡോ. ശങ്കരന്‍ മൊഴി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ അംഗമായിരുന്ന മീനാക്ഷി തമ്പാന്‍, പി.കെ.ശ്രീമതി, അന്വേഷി പ്രസിഡന്റ്‌ അജിത എന്നിവരും ശാരിയെ സന്ദര്‍ശിച്ചിരുന്നു എന്നാണ്‌ അദ്ദേഹം കോടതിയില്‍ പറഞ്ഞത്‌. ശാരിയുടെ ആരോഗ്യനില തൃപ്‌തികരമല്ലാത്തതിനാല്‍ സന്ദര്‍ശകരെ വിലക്കണമെന്ന്‌ താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഡോ. ശങ്കരന്‍ മൊഴി സി.ബി.ഐയെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക