ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് അമേരിക്കയിലേക്കുള്ള മലയാളികളുടെ
കൂട്ടക്കുടിയേറ്റം നടന്നത്. യെശ്ശശരീരനായ ജോണ്‍ എഫ് കെന്നടി പ്രസിഡന്റ്
ആയിരിക്കുന്ന കാലത്താണ് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള
ഭാരതീയരെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നത്. അറുപതുകളില്‍ അമേരിക്കന്‍ ക്ഷണം
സ്വീകരിച്ച് ഇവിടെ എത്തിയവര്‍ അമേരിക്കയിലെ ആതുര സേവനരംഗത്ത് ഒരു നവചൈതന്യം
സംഭാവന ചെയ്തു. അമേരിക്കയില്‍ അന്നുവരെ ഉണ്ടായിരുന്ന ആതുര സേവികമാരേക്കാള്
ഭാരതത്തില്‍ നിന്ന് കുടിയേറിയ നൈറ്റിഗ്ഗെയില്മാര്ക്ക് ആദരണീയമായ അംഗീകാരം
ലഭിച്ചു.
അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ ആതുരസേവികമാര്
ഉത്തരഭാരതത്തിലെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കിലും അവരില്‍
പൂരിഭാഗവും മലയാളികളായിരുന്നു. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള
ആതുരസേവികമാരുടെ ശതമാനം അക്കാലത്ത് തീരെ ശുഷ്ക്കമായിരുന്നു. ഇതിന് കാരണം
പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ െ്രെകസ്തവ മഷണറിമാരുടെ സംഭാവനയാണ്.
പതിനാറാം നൂറ്റാണ്ടുവരെ കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസം ഇതര
സംസ്ഥാനങ്ങളിലേതുപോലെതന്നെ പരിമിതമായിരുന്നു. മിഷനറിമാര്‍ കേരളത്തില്‍
സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു. നാലുനൂറ്റാണ്ടുകാലത്തെ മിഷണറി
പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ സ്ത്രീവിദ്യാഭ്യാസം ഔന്നത്യത്തിലെത്തി.
ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരാകുന്ന
യുവതികളില്‍ നല്ലൊരു ശതമാനത്തിനും തുടര്‍വിദ്യാഭ്യാസം നടത്തുവാന്‍ പര്യാപ്തമായ
കലാലയാന്തരീക്ഷം അന്ന് കേരളത്തില്‍ ഉണ്ടായിരുന്നില്ല. വളരെചെറിയൊരു ശതമാനം
യുവതികള്‍ക്കേ ബിരുദ പഠനത്തിനു അവസരം ലഭിച്ചിരുന്നുള്ളു. അതുകൊണ്ടുതന്നെ
തുടര്‍വിദ്യാഭ്യാസം മറ്റ് മേഖലകളിലേക്ക് തിരിക്കാന്‍ ബഹുപൂരിപക്ഷം
നിര്‍ബന്ധിതരായി. അന്ന് ലഭ്യമായ മറ്റൊരു വിദ്യാഭ്യാസമണ്ഡലം ആതുരസേവനരംഗം
മാത്രമായിരുന്നു. അതുകൊണ്ടാണ് അറുപതുകളില്‍ അമേരിക്കയിലേക്ക് കുടിയേറിയ
ആതുരസേവികമാരില് ബഹുപൂരിപക്ഷവും മലയാളികളാകാന്‍ കാരണം.
അറുപതുകളില്‍
അമേരിക്കയിലേക്ക് കുടിയേറിയ ഈ ആതുരസേവികമാരും, അവര്‍ നാട്ടില്‍നിന്ന് വിവാഹം
കഴിച്ച് കൊണ്ടുവന്ന ജീവിത പങ്കാളികളും അടങ്ങുന്നതാണ് അമേരിക്കയിലെ മലയാളികളുടെ
ഒന്നംതലമുറ. ഈ തലമുറ അമേരിക്കയില്‍ വന്നകാലത്ത് വളരെയധികം പ്രതിസന്ധികള്‍
നേരിടേണ്ടിവന്നിട്ടുണ്ട്. വ്യത്യസ്തമായ ഭാഷയും, ഭക്ഷണവും, സംസ്കാരവും
നിലനില്‍ക്കുന്ന പുതിയ ജീവിതാന്തരീക്ഷത്തില്‍ തങ്ങളുടെ തനതായ സാംസ്കാരികാന്തരീക്ഷം
കെട്ടിപ്പടുക്കുവാന്‍ ഇവര്‍ക്ക് അക്ഷീണം പ്രയത്നിക്കേണ്ടി വന്നു. അച്ഛനും,
അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ഒക്കെയുള്ള കൂട്ടുകുടുംബ സമ്പ്രദായത്തില്‍
ജനിച്ചുവളര്‍ന്ന ഇവര്‍ക്ക് അമേരിക്ക ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമായി
അനുഭവപ്പെട്ടു. ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന കൊച്ചുകടുംബങ്ങളായി തുടങ്ങിയ ഈ
ഒന്നാംതലമുറയിലേക്ക് രണ്ടാംതലമുരയുടെ വരവോടുകൂടി പ്രതിസന്ധതികളും
വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ജീവിതയോധനത്തിനു വേണ്ടി ഭാര്യയും ഭര്‍ത്താവും ഔദ്യോഗിക
ക്രിത്യനിര്വഹണത്തില് മുഴുകിയതിനിടയില്‍ കടന്നുവന്ന രണ്ടാം തലമുറയെ
വളര്‍ത്തിയെടുക്കേണ്ട രീതികള്‍ക്ക് കൃത്യമായ നിര്‍വ്വചനങ്ങള്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ വ്യത്യസ്ത കുടുംബങ്ങളില്‍ വളര്‍ന്ന രണ്ടാംതലമുറക്ക് വേണ്ടി ഏകീകൃത
സമ്പ്രദായങ്ങള്‍ നിലവിലില്ലായിരുന്നു. ഈ രണ്ടാം തലമുറയില്‍ വളര്‍ന്നുവന്നവര്‍ക്ക്
മാതാപിതാക്കളില്‍ നിന്നുള്ളതിനേക്കാള്‍ പരിചരണവും സ്വഭാവ രൂപീകരണവും
ബേബീസിറ്റര്മാരില് നിന്നും ഏറ്റുവാങ്ങേണ്ടിവന്നു. മുത്തശ്ശിക്കഥകള്‍
കേട്ടുറങ്ങുവാനോ, മുത്ത്ച്ഛന്മാരുടെ സാരോപദേശങ്ങള്‍ കേട്ട് വളരുവാനോ ഇവര്‍ക്ക്
അവസരമില്ലായിരുന്നു. ഇതേപ്രായത്തില്‍ കേരളത്തില്‍ വളരുന്ന കുട്ടികള്‍ക്ക്
ഉണ്ടാകുന്ന ബാല്യകാലാനുഭവങ്ങള്‍ അല്ല ഇവര്‍ക്കുണ്ടായത്. ബാല്യകാലവും കൗമാരവും
കഴിഞ്ഞ് യൌവ്വനത്തില്‍ എത്തിയ അമേരിക്കയിലെ മലയാളി രണ്ടാം തലമുറ, ഒരു വ്യത്യസ്ത
ജനവിഭാഗമായിട്ടാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ വിദ്യാഭ്യാസ
സമ്പ്രദായങ്ങളുടെ ശാസ്ത്രീയ ശ്രേഷ്ടതകള്‍ക്ക് വിധേയരായി വളര്‍ന്നുവന്ന ഈ രണ്ടാം
തലമുറ ഒഴുക്കിനൊത്തൊഴുകുന്ന പോലെ ഉന്നത വിദ്യാഭ്യാസ നിലവാരത്തിലും, ശ്രേഷ്ടമായ
ജീവിതാന്തസുകളിലും എത്തിച്ചേര്‍ന്നു. ഇന്ന് ഇവരില്‍ ബഹുഭൂരിപക്ഷവും
ആറക്കവരുമാനക്കാരാണ്. പക്ഷെ ശൈശവകാലം മുതല്‍ ഇവരില്‍ അടിച്ചേല്പിക്കപ്പെട്ട
സ്വാര്‍ത്ഥത, ബാല്യവും കൗമാരവും കഴിഞ്ഞ് യൌവ്വനത്തില്‍ എത്തിയപ്പോഴും അതേപടിയോ
അതില്‍ കൂടുതല്‍ ആയോ നിലനില്ക്കുന്നു. സ്വാര്‍ത്ഥ തല്പരരായ ഈ രണ്ടാം തലമുറയുടെ
വ്യത്യസ്തമായ ജീവിതവീക്ഷണം പല പ്രതിസന്ധികള്‍ക്കും കാരണമാകുന്നുണ്ട്.
ഇവരില്‍ ഒട്ടുമിക്കവരും മാതാപിതാക്കളുടെ താല്പര്യങ്ങള്ക്ക്
വിധേയരായിക്കൊണ്ടെങ്കിലും പാരമ്പര്യാധിഷ്ടിതമായ കുടുംബജീവിതത്തിനു തയ്യാറാവുകയും,
അമേരിക്കയിലെ പാരമ്പര്യ രീതികള്ക്കനുസ്രുതമായി ജീവിതപങ്കാളിയെ സ്വയം കണ്ടെത്തുകയും
ചെയ്തു. കേരളത്തില്‍ ജനിച്ച്, ജാതിയുടേയും ഉപജാതിയുടേയും വേലിക്കെട്ടിനുള്ളില്‍
വളര്‍ന്ന ഇവിടുത്തെ ഒന്നാം തലമുറക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക
ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും, കൊച്ചുമക്കളെ താലോലിക്കാന്‍ അവസരം കിട്ടിയതോടെ
രണ്ടാം തലമുറയോടുണ്ടായിരുന്ന പ്രതിഷേധത്തിന്റെ നീരസം നിര്വീര്യപ്പെട്ട്
തുടങ്ങിയിട്ടുണ്ട്. മകള്‍ പോട്രിക്കന് യുവാവിനേയും, മകന് മെക്സിക്കന്‍
യുവതിയേയുമൊക്കെ ജീവിത പങ്കാളികളാക്കിയപ്പോള് ഒന്നാം തലമുറക്കുണ്ടായ നിരാശ
കൊച്ചുമക്കളുടെ വരവോടെ പ്രത്യാശയായി മാറിയിട്ടും, ഒന്നാം തലമുറയില്‍
നിലനില്‍ക്കുന്ന മറ്റൊരു പ്രതിസന്ധിയാണ് പരിഹരിക്കപ്പെടാവുന്നതും എന്നാല്‍
പരിഹരിക്കപ്പെടാത്തതുമായി ഇനിയും അവശേഷിക്കുന്നത്. അതായത്, ഉന്നത വിദ്യാഭ്യാസവും
ശ്രേഷ്ടമായ ഔദ്യോഗിക ജീവിതവും സ്വന്തമാക്കിയിട്ടും, ഇനിയും പാരമ്പര്യാധിഷ്ടിതമായ
ഒരു കുടുംബജീവിതത്തിനു തയ്യാറാകാതെ, മുപ്പതുകള്‍ പിന്നിട്ട് നാല്പതുകളിലേക്കുള്ള
പടവുകള്‍ കയറുന്ന രണ്ടാം തലമുറ അവരുടെ മാതാപിതാക്കള്‍ക്ക് മാത്രമല്ല, മലയാളി
സമുഹത്തിന് അപ്പാടെ ഒരു പ്രതിസന്ധി തന്നെയാണ്. പോട്രിക്കന് മരുമകനേയോ,
മക്സിക്കന് മരുമകളേയോ സ്വീകരിക്കാന്‍ സഹിക്കേണ്ടിവന്ന മന:പ്രയാസത്തിലും എത്രയോ
കഠിനമാണ് വിവാഹത്തിനീഷ്ടപ്പെടാതെ, തങ്ങളുടെ മാതാപിതാക്കള്‍ക്ക് കൊച്ചുമക്കളെ
താലോലിക്കാന്‍ അവസരമുണ്ടാക്കാതെ, സമൂഹത്തിന്റെ ദു:ശ്ശകുനമായി മാറുന്ന ഈ
നിത്യകന്യകമാര്. വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കാന്‍പോലും ഇവര്‍ക്ക്
താല്പര്യമില്ല. സാമ്പത്തിക സമ്പന്നതയില്‍ എത്തിയിട്ടും, ദാമ്പത്തിക ദാരിദ്ര്യം
ആസ്വദിക്കുന്ന ഇവരുടെ ചേതോവികാരം എന്താണ്? ഇവര്‍ ദാമ്പത്യ ജീവിതത്തെ
ഭയപ്പെടാനുണ്ടായ ബാല്യകാലാനുഭവങ്ങള്‍ എന്തൊക്കെയാണ്? ഇതിനുത്തരവാദി പിന്നിട്ട
ജീവിത പന്ഥാവിലെ ഏത് ഘടകത്തിനാണ്? ആരുണ്ട് ഈ അവശേഷിക്കുന്ന പരിഹരിക്കപ്പെടാത്ത
മലയാളി പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍!!
This is not only negative but an uneducated statement. Look at the number of divorces going on. Why an educated woman has to lead the life of a slave dominated by her husband. The first generation Malayalees: Husbands & wives are fighting like cats and dogs. The 2nd generation don't want a life of living hell. When the population increases, the nature has its own ways of controlling it. Gay, Lesbian; late marriage, less kids; these are nature's way.
Each and every individual has the right to choose whether they want to marry or not. It is not right to call them ill-Oman- ദുസ്സകുനം
Remember the young generation can say men above 60 are ദുസ്സകുനം
The issues involved here are complex, and a simple answer is not appropriate as many variables are involved. A discussion at a broader scale may be considered.
It looks like our children are scared to get in to marriage relationships. The family atmosphere they grew up or the happenings around them must be a factor in this attitude. I believe a strong faith in God can help alleviate the fear. My, parents, they didn't see each other before marriage. This was not the Biblical time when Abraham sent his servant to look for a girl for his son Issac. In Christian arranged marriages, it is the faith of parents that God will help them find the right choice for their children as it was the faith of Abraham. It is a time tested method. It is not all bed of roses. But the experiences a person goes through, whatever those experiences, can make the person a stronger person. We need to talk to the children to take the fear away from their minds. Your children are the rewards in life from God that keep your memory alive. If you do not marry you go without reward for your hard work here.