Image

ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി നാന്‍ റിച്ചിനു വേണ്ടി ഇന്ത്യന്‍ സമൂഹം രംഗത്ത്

ജോയികുറ്റിയാനി Published on 30 July, 2014
ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി നാന്‍ റിച്ചിനു വേണ്ടി ഇന്ത്യന്‍ സമൂഹം രംഗത്ത്
മയാമി: ഫ്‌ളോറിഡാ സംസ്ഥാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ തവണ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവമായ സാന്നിദ്ധ്യം ഉണ്ടാകുമെന്നുറപ്പായി.

നവംബര്‍ 4 തീയതി നടക്കുന്ന സംസ്ഥാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള  പ്രൈമറി തെരഞ്ഞെടുപ്പ് ആഗസ്റ്റ് മാസം 26 തീയതി നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് അന്ന് തീരുമാനിക്കപ്പെടും.

 പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രഗല്‍ഭരായ രണ്ടുപേരാണ് മത്സരരംഗത്തുള്ളത്. മുന്‍ ഗവര്‍ണ്ണര്‍ ചാര്‍ലി ക്രിസ്റ്റും, സെനറ്റര്‍ നാന്‍ റിച്ചും. ചാര്‍ലി ക്രിസ്റ്റ് 2007ല്‍ ഫ്‌ളോറിഡായുടെ 44-മത് ഗവര്‍ണ്ണര്‍ ആയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കറ്റിലായിരുന്നു എന്നാല്‍ അതിനുശേഷം അദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേക്കേറി. സെനറ്റര്‍ നാന്‍ റിച്ച 2000 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹൗസ് ഓഫ് റെപ്രസെന്റിവായും, അതിനുശേഷം രണ്ടുതവണ ഫ്‌ളോറിഡ സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളോറിഡ സെനറ്റിന്റെ മൈനോറിറ്റി ലീഡറായും നാന്‍ സേവനം ചെയ്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി ഇപ്പോഴത്തെ ഗവര്‍ണര്‍ റിക്‌ സ്‌കോട്ട് തന്റെ രണ്ടാം ഊഴത്തിനായി മത്സരരംഗത്തു തന്നെയുണ്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ രണ്ടുപേര്‍ കൂടെ പ്രൈമറിയില്‍ മത്സരത്തിന് കച്ചകെട്ടിയിരിക്കുകയാണ് കൂടാതെ സ്വതന്ത്രന്‍ന്മാരും ചെറുപാര്‍ട്ടികളും കൂടി ഫ്‌ളോറിഡ ഗവര്‍ണര്‍ മത്സര കൊഴുപ്പിച്ചിരിക്കുകയാണ്.

പ്രൈമറി മത്സരത്തില്‍ ഡെമോക്രാറ്റിക്, പാര്‍ട്ടിയിലോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വോട്ടുചെയ്യാന്‍ അവസരം.

2000 മുതല്‍ ഫ്‌ളോറിഡ സംസ്ഥാനത്തേയ്ക്കുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ കൂടിയേറ്റം അമേരിക്കയിലേ മറ്റ് സ്റ്റേയിറ്റിനെ വച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് കാണിയ്ക്കുന്നത്.  ഇന്ന് 1,28,735 ഒ ഇന്ത്യന്‍ അമേരിക്കന്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അന്‍പതിനായിരത്തിലധികം പേര്‍ സൗത്ത് ഫ്‌ളോറിഡ എന്നു വിളിക്കുന്ന പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി സേയിസ് കൗണ്ടികളിലാണ് താമസിക്കുന്നത്.

രണ്ടായിരത്തി പന്ത്രണ്ടില്‍ ഡേവി നഗരസഭ ഫാല്‍ക്കണ്‍ ലീയപാര്‍ക്കില്‍ അനുവദിച്ച അര ഏക്കര്‍ സ്ഥലത്ത് ഫ്‌ളോറിഡയിലെ ഇന്ത്യന്‍ സമൂഹം അഭിമാനത്തോടുകൂടി പണിതുയര്‍ത്തിയ ഗാന്ധി സ്വകയര്‍ ഇന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി മാറുന്നത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗാന്ധി സ്വകയറിന്റെ സമര്‍പണ വേദിയില്‍ ഇന്ത്യയുടെ മുന്‍ പ്രസിഡന്റായ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിനോടൊപ്പം  ഫ്‌ളോറിഡാ ഗവര്‍മെന്റിനെ പ്രതിനിധീകരിച്ച് വേദി പങ്കിട്ട മൈനോരിറ്റി കമ്മറ്റി ചെയര്‍മാന്‍ കൂടിയായ സെനറ്റര്‍ നാന്റിച്ച് ഇന്ന് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിനെ ഒപ്പം കൂട്ടാനും, സഹായം അഭ്യര്‍ത്ഥിച്ച് വരുവാനും ഒട്ടും മടികാണിക്കാത്തത്.

ജൂലൈ 25 തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സേവി നഗരസഭ മേയര്‍ ജൂഡിപോളിന്‌റെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ നാന്റിച്ചിനു വേണ്ടിയുള്ള ആദ്യ ഇലക്ഷന്‍ ക്യാമ്പയിന്‍ മീറ്റിംഗ് സംഘടിപ്പിക്കപ്പെട്ടത്.

സമ്മേളനത്തില്‍ ജോയി കുറ്റിയാനി ഇന്ത്യന്‍ കമ്മ്യൂണിറ്റിയേ സ്‌നേഹിക്കുകയും, കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സെനറ്റര്‍ നാന്റിച്ചിനെ സദസിന് പരിചയപ്പെടുത്തിയപ്പോള്‍ കമ്മ്യൂണിറ്റിയ്ക്കു വേണ്ടി ജോബര്‍ നാര്‌സ് പൂചെണ്ടു നല്‍കി സ്വീകരിച്ചു.

ഫ്‌ളോറിഡായിലെ സീനിയര്‍ കമ്മ്യൂണിറ്റി ലാഡര്‍ ഡോ.ഗോപീകൃഷ് അംഗര്‍വാള്‍, ഗോപിയോ പ്രസിഡന്റ് വിക്ടര്‍ സ്വരൂപ്, പഞ്ചാബി അസ്സോസിയേഷനുവേണ്ടി മേജര്‍ പന്ന്യൂ, ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് ഡോ.മാമ്മന്‍ സി. ജയിക്കബ്, അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ.ഡോ. ജോയി പൈങ്ങോളി, കേരളാ സമാജം മുന്‍ പ്രസിഡന്റ് ജോ ബര്‍നാര്‍ഡ്, നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് റെജി പോള്‍ തോമസ്, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജി വര്‍ഗ്ഗീസ്, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് ഫ്‌ളോറിഡ സെക്രട്ടറി ബിനു ചലമ്പത്ത്, തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാവിധ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു.

സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സിന്റെ വൈസ് മേയര്‍ ഐറിഷ് സൈപിന് ഈ ഇലക്ഷന്‍ മീറ്റിംഗിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അയച്ചുതന്ന ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ള എന്‍സോഴ്‌സ്‌മെന്റ് ലെമ ഔസേപ്പ് വര്‍ക്കി സഭയില്‍ വായിച്ചു. ഐ.എന്‍.ഓ.സി. ഫ്‌ളോറിഡാ ചാപ്റ്റര്‍ പ്രസിഡന്റ് അസീസ്സി നടയില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സ്‌നേഹവും സംഘാടക മികവും, മേയര്‍ ജൂഡി പോളിന്റെ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പു വിജയങ്ങളുടെ ചരിത്രവുമാണ് തന്റെ കണ്‍മുമ്പിലുള്ളതെന്നു സെനറ്റര്‍ നാന്റിച്ച് പറഞ്ഞപ്പോള്‍ മേയര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്നും എന്റെ തിരഞ്ഞെടുപ്പിന്റെ രഹസ്യായുധമാണെന്ന്.

ഓഗസ്റ്റ് 26-നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് തനിക്ക് ചെയ്യണമെന്ന് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ഏവരോടും അഭ്യര്‍ത്ഥിച്ചു.

സാജു വടക്കേല്‍, മാത്തുക്കുട്ടി തുമ്പമണ്‍, ചാക്കോ ഫിലിപ്പ്‌, ബാബു കല്ലിടുക്കില്‍, ജോസ്മാന്‍ കരേടന്‍, ബാബു വര്‍ഗ്ഗീസ്, ജോണ്‍ ഉണ്ണൂണ്ണി, അലീഷ കുറ്റിയാനി, ജോസഫ് ജെയിംസ്, ഷീല ജോസ്, കുഞ്ഞമ്മ കോശി, അലക്‌സാണ്ടര്‍ ചൊവ്വൂര്‍, ആനി കോശി, ലിസി ജെന്നീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി നാന്‍ റിച്ചിനു വേണ്ടി ഇന്ത്യന്‍ സമൂഹം രംഗത്ത്ഫ്‌ളോറിഡ ഗവര്‍ണര്‍ സ്ഥാനാര്‍ഥി നാന്‍ റിച്ചിനു വേണ്ടി ഇന്ത്യന്‍ സമൂഹം രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക