Image

വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 30 July, 2014
വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)
നല്ലൊരു പുസ്തകം വായിക്കാന്‍കിട്ടുക എന്നുള്ളത് ഒരനുഗ്രഹമാണ്; കുറെ മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങളും മനസിന്റെ അലട്ടലില്ലാതെ ചിലവഴിക്കാന്‍ അതുകൊണ്ട് സാധിക്കും. വായനയില്‍ മുഴുകിയിരിക്കുമ്പോളാണ് മനസിനെ നമ്മള്‍ പിടിച്ചുകെട്ടുന്നത്, അല്ലെങ്കില്‍ മനസിന്റെ പീഡനത്തില്‍നിന്ന്  വിമുക്തരാകുന്നത്. മാനസിക പീഡനം ശാരീരിക പീഡനത്തേക്കാള്‍ ഭയങ്കരമാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. മനസിന്റെ പീഡനം സഹിക്കവയ്യാതെയാണ് ചില ദുര്‍ബലര്‍ ജീവിതം സ്വയം ഒടുക്കുന്നത്. മനുഷ്യന്റെ ജീവിതത്തില്‍ മനസ് അവനെ വിഷമിപ്പിക്കാത്ത നിമിഷങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അവിടെയാണ്  പുസ്തകങ്ങളുടെ  പ്രസക്തി. മലയാളത്തിലായാലും ഇംഗ്‌ളീഷിലായാലും ഒരു നല്ല പുസ്തകം കിട്ടുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ലൈബ്രറിയില്‍നിന്ന് ഞാനെടുക്കുന്ന പത്ത് പുസ്തകങ്ങളില്‍ ഒരെണ്ണമേ വായിക്കാറുള്ളു. ബാക്കി ഒന്‍പതും ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ വായിച്ചിട്ട് തിരിച്ചേല്‍പിക്കത്തേയുള്ളു.

വായനയും എഴുത്തും രണ്ടുവിധത്തിലുള്ളതാണ്, ആയാസകരവും, ആയാസരഹിതമായതും. മഹാന്മാരായിട്ടുള്ള എഴുത്തുകാരുടെ കൃതികളെല്ലാം ആയാസരഹിതമായിട്ട് വായിച്ചുപോകാവുന്നതാണ്. വെളിയില്‍ മഞ്ഞുപെയ്യുന്ന രാത്രിയില്‍  ഹെര്‍ത്തിനുസമീപം ഇളംചൂടുംകൊണ്ടിരുന്ന് ചുരുട്ടും വലിച്ച് നല്ലൊരു പുസതകം വായിക്കുന്നതുപോലെ സന്തോഷംതരുന്ന വേറൊരു കാര്യവുമില്ലെന്ന് എവിടെയോ വായിച്ചത് ഓര്‍മവരുന്നു. നമ്മള്‍  മലയാളികള്‍ക്ക് ഹെര്‍ത്തും ചുരുട്ടുമൊന്നും ഇല്ലാത്തതിനാല്‍  ചാരുകസേരയില്‍ കിടന്ന് കട്ടന്‍കാപ്പിയും നുണഞ്ഞ് നല്ലൊരുപുസ്തകവും വായിച്ചുകൊണ്ടിരിക്കന്നത് ഏറെ സന്തോഷപ്രദമാണ്.

ആയാസരഹിതമായി വായിച്ചപോകാവുന്ന കൃതികള്‍ ഒറ്റ ഇരുപ്പിലിരുന്ന് വായിച്ചുതീര്‍ക്കുകയാണ് എന്റെ പതിവ്. അത് മനസിന് ഉന്മേഷവും, ശരീരത്തിന് വിശ്രമവും നല്‍കുന്നതാണ്. വായന എങ്ങനെ ശരീരത്തിന് പ്രയോജനപ്പെടുമെന്ന് തോന്നിയേക്കാം. പകലന്തിയോളം ജോലിചെയ്ത് ക്ഷീണിതനായി വീടുപൂകുന്ന നിങ്ങള്‍ കുളിയും ആഹാരവും കഴിഞ്ഞ് ഒരുനല്ല പുസ്തകവുമായി സുഹപ്രദമായ കൗച്ചിലിരുന്ന് ഒരുമണിക്കൂര്‍ വായിക്കുതായി സങ്കല്‍പിക്കുക.  അന്നേരമാണ് ശരീരത്തിന് വിശ്രമം കിട്ടുന്നത്. അന്നുരാത്രി സുഖകരമായ ഉറക്കവും നിങ്ങള്‍ക്ക് കിട്ടുമെന്നുള്ളതില്‍ സംശയമില്ല. വിരസമായതും മാനസികപീഡനം നല്‍കുന്നതുമായ കൃതിയാണ് വായിക്കുന്നതെങ്കില്‍ വായനതുടങ്ങുമ്പോള്‍തന്നെ നിങ്ങള്‍ ഉറങ്ങിപ്പോകും, ദുഃസ്വപ്നങ്ങള്‍ കാണുകയും ചെയ്യും.

ഞാന്‍ വായനതുടങ്ങുന്നത് ഏഴാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ മുതലാണ്. വായിച്ചിരുന്നത് മുട്ടത്തുവര്‍ക്കിയുടേയും, കാനം ഇ.ജെ. യുടേയും മറ്റും കൃതികള്‍. വായിച്ച് തുടങ്ങുന്നവര്‍ക്ക് അവരുടെ കൃതികള്‍ നല്ലതുതന്നെയാണ്. കേരളത്തിലെ എത്രയോ സ്ത്രീകളാണ് അവരുടെ കൃതികള്‍ വായിച്ച് പുളകംകൊണ്ടിട്ടുള്ളത്. പ്രശസ്ത നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന്‍നായര്‍  പ്രസംഗമദ്ധ്യേ രസകരമായ ഒരു സംഭവം വിവരിക്കുകയുണ്ടായി. അദ്ദേഹം ടൗണിലുള്ള ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ലോഡ്ജിന് പിന്‍വശം അനേകം കുടിലുകളുള്ള ഒരു ചേരിയാണ്. അവരുടെ ജീവിതം കാണാനുള്ള താല്‍പര്യംകൊണ്ട് അദ്ദേഹം ജാലകത്തില്‍കൂടി വെളിയിലേക്ക് നോക്കിക്കൊണ്ടുനിന്നു. (ഒളിഞ്ഞുനോക്കുന്നത് അമേരിക്കയില്‍ മര്യാദകേടാണെങ്കിലും കേരളീയരായ നമ്മള്‍ക്കത് നിഷിദ്ധമല്ല.) ഒരു സ്ത്രീ അവരുടെ കുടിലിന്റെ പിന്നിലുള്ള വാഴച്ചുവട്ടിലിരുന്ന് മീന്‍വെട്ടുകയായിരുന്നു. അന്നേരമാണ് പത്രക്കാരന്റെ വരവ്. അവന്‍ സൈക്കളിന്റെ ബെല്ലടിച്ചിട്ട് ഒരു ആഴ്ച്ചപ്പതിപ്പ് മറ്റൊരു കുടിലേക്ക് എറിഞ്ഞിട്ടുപോയി. പെട്ടന്നാണ് സമീപത്തുള്ള കുടിലുകളില്‍നിന്നും കടന്നല്‍കൂട്ടംപോലെ സ്ത്രീകള്‍ അങ്ങോട്ട് ഓടിയെത്തിയത്; ഒരുപെണ്‍കുട്ടി തുടര്‍ക്കഥ വായിക്കുന്നത് കേള്‍ക്കാന്‍. മീന്‍വെട്ടിക്കൊണ്ടിരുന്ന സ്ത്രീക്ക് അതിട്ടിട്ട് പോകാന്‍ വയ്യാഞ്ഞതുകൊണ്ട് അവിടെയിരുന്നുകൊണ്ട് വിളിച്ചുചോദിച്ചു, “എടീ, ജോസ് അവളെ കെട്ടിയോടി?” എന്ന്

ഇതായിരുന്നു തുടര്‍ക്കഥ വായിക്കാനുള്ള സ്ത്രീകളുടെ ആകാംക്ഷ. അതിന്റെ സ്ഥാനം ഇപ്പോള്‍ ടീവി സീരിയലുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നുമാത്രം. ആഴ്ചപ്പതിപ്പുകളില്‍ വരുന്ന തുടര്‍ക്കഥ കേഴ്ക്കാനുള്ള താല്‍പ്രര്യം എനിക്കും ഉണ്ടായിരുന്നു, ചെറുപ്പത്തില്‍. മൂത്ത സഹോദരിമാര്‍ ആഴ്ചപ്പതിപ്പിലെ കഥവായിക്കുമ്പോള്‍ കേള്‍ക്കാന്‍ ഞാനും മറ്റ് സ്ത്രീകളുടെ കൂട്ടത്തില്‍ പോയി നില്‍കുമായിരുന്നു. പിന്നീടാണ് ഞാന്‍ തനിയെ വായിച്ചുതുടങ്ങിയത്. ഒന്‍പതാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളം സാര്‍ തകഴിയുടെ ചെമ്മീനിനെപ്പറ്റി ക്‌ളാസ്സില്‍ പറഞ്ഞു. താമസിയാതെ വീടിനടുത്തുള്ള ലൈബ്രറിയില്‍നിന്നും ചെമ്മീന്‍ നോവലെടുത്ത് വായിച്ചു. അതൊരു പുതിയ അനുഭവമായിരുന്നു. ക്രിസ്സ്മസ്സ് പരീക്ഷക്ക് മലയാളം ചോദ്യപ്പേപ്പറില്‍ 'നിങ്ങള്‍ വായിച്ചിട്ടുള്ള പുസ്തകത്തെപറ്റി ഒരുപേജില്‍ കവിയാതെ ഉപന്യസിക്കുക' എന്ന് കണ്ടപ്പോള്‍ ഞാന്‍ ചെമ്മീനിനെപ്പറ്റി എഴുതി. ഒമ്പതാംക്‌ളാസ്സിലെ നാല് ഡിവിഷനുകളില്‍ ഞാനല്ലാതെ വേറെ ആരും പ്രസ്തുത ചോദ്യത്തിന് ഉത്തരം എഴുതിയില്ല എന്നാണ് മോസസ്സ് സാര്‍ ക്‌ളാസ്സില്‍ പറഞ്ഞത്. ഞാനെഴുതിയത് അദ്ദേഹം എല്ലാ ക്‌ളാസിലും വായിക്കുകയും ചെയ്തു. കുറെ നാളത്തേക്ക് ഞെളിഞ്ഞുനടക്കാന്‍ അവസരംകിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ, പ്രത്യേകിച്ചും ചില പെണ്‍കുട്ടികള്‍ എന്നെചൂണ്ടി 'ദേ ആ ചെറുക്കാനാ സാം' എന്ന് പറയുന്നത് കേട്ടപ്പോള്‍ എന്റെ വായനയുടെ ലോകം അവിടംമുതല്‍ വിശാലമായി തീരുകയായിരുന്നു. ചെമ്മീനിന് ശേഷം ബഷീറിന്റെ ബാല്ല്യകാലസഖിയും, എന്റുപ്പാക്കൊരാനണ്ടാര്‍ന്നു, ഉറൂബിന്റെ ഉമ്മാച്ചു, എം.ടി.യുടെ നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ കൃതികളെല്ലാം ഹൈസ്‌കൂള്‍ വിടുന്നതിനുമുന്‍പുതന്നെ വായിച്ചുതീര്‍ത്തു. മുട്ടത്തു വര്‍ക്കിയിലേക്കും കാനം ഇ.ജെ.യിലേക്കും ഞാന്‍ തിരികെപ്പോയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരെ താഴ്ത്തി പറയുകയല്ല ഞാനിവിടെ ചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ വായന തുടങ്ങുന്നവര്‍ക്ക് അവരുടെ കൃതികള്‍തന്നെയാണ് നല്ലത്. വായനയുടെ പരിണാമദശയില്‍ കുറെദൂരം മുന്‍പോട്ടുപോയ എനിക്ക് പിന്നീട് തിരികെപ്പോകാന്‍ സാധിച്ചില്ല, അമേരിക്കയില്‍ എത്തിച്ചേരുന്നതുവരെ.

കോളജുവിദ്യാഭ്യാസം ഇംഗ്‌ളീഷ് കൃതികളെ പരിചയപ്പെടുത്തിയപ്പോള്‍ സാഹിത്യത്തിന്റെ മഹാസാമ്രാജ്യം എന്റെ മുന്‍പില്‍ തുറക്കപ്പെടുകയായിരുന്നു. ബി.എക്കും, എം.എക്കും ഇംഗ്‌ളീഷ് സാഹിത്യം ഐശ്ചികമായെടുത്തപ്പോള്‍ ഷേക്‌സ്പിയറിന്റെയും, ബെര്‍ണാര്‍ഡ് ഷായുടേയും മറ്റും കൃതികള്‍ പഠിക്കാനും ലോകസാഹിത്യത്തിലേക്ക് വാതിലുകള്‍ തുറന്നുകിട്ടുവാനും ഇടയായി. സത്യം പറയട്ടെ, ഞാനിപ്പോള്‍ മലയാളം കൃതികള്‍ അപൂര്‍വ്വമായിട്ടേ വായിക്കാറുള്ളു. ഒന്നാമത്തെകാരണം നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ പ്രാപ്യം അല്ലാത്തുതുകൊണ്ട്. രണ്ടാമത് അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍വായിച്ച് പുളകംകൊള്ളാന്‍ താല്‍പര്യമില്ലാത്തുകൊണ്ട്. പാല്‍പ്പായസം കുടിച്ചിട്ട് കാഞ്ഞിരക്കുരു ചവക്കാന്‍ ആരും ഇഷ്ടപ്പെടത്തില്ലല്ലോ.

ഇംഗ്‌ളീഷ് കൃതികളെപ്പറ്റി പറയുമ്പോള്‍ എല്ലാകൃതികളും നല്ലതാണെന്ന് അര്‍ത്ഥമാക്കുന്നില്ല.
പല എഴുത്തുകാരും അവരുടെ പാണ്ഠിത്യം പ്രകടിപ്പിക്കാനാണ് എഴുതുന്നത്. വായനക്കാരനെ മുമ്പില്‍ കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടി എഴുതുന്നവര്‍ ചുരുക്കമാണ്. ചിലരുടെ കൃതികള്‍ വായിക്കണമെങ്കില്‍ ഒരു ഡിക്ഷണറികൂടി കയ്യില്‍ കരുതണം. ഓരോ വാചകവും വായിച്ചിട്ട് ഡിക്ഷണറി തുറന്ന് എഴുത്തുകാരന്‍ പ്രയോഗിച്ചിരിക്കുന്ന കടുപ്പമുള്ള വാക്കുകളുടെ അര്‍ഥമെന്താണെന്ന് കണ്ടുപിടിക്കണം. ഒഴുക്കന്‍ മട്ടില്‍ വായിച്ചുപോകാവുന്ന കൃതികളേ ഞാന്‍ വായിക്കാറുളളു, കഥയായാലും, ചരിത്രമായാലും. വായനയുടെ പാരമ്യത്തില്‍ എത്തിയിട്ടുള്ള എനിക്കിപ്പോള്‍ ചരിത്രം വായിക്കുന്നതിലാണ് കൂടുതല്‍ താല്‍പര്യം.

മുട്ടത്തു വര്‍ക്കിയില്‍നിന്നും താഴേക്കുപോകാന്‍ താല്‍പര്യമില്ലാത്തുകൊണ്ട് അമേരിക്കന്‍ മലയാള എഴുത്തുകാരുടെ കൃതികള്‍ വായിക്കാറില്ല. അടുത്തിടെ ഒരു പ്രഭാഷണത്തിനുശേഷം കേഴ്‌വിക്കാരില്‍ ഒരാള്‍ അയാളുടെ കൃതികള്‍ വായിച്ചിട്ടുണ്ടോയെന്ന് എന്നോട് ചോദിക്കുകയുണ്ടായി. 'ഇല്ല' എന്ന എന്റെ മറുപടി അദ്ദേഹത്തിന്റെ ആരാധകനില്‍നിന്നും വിമര്‍ശ്ശനം വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ കൃതി വായിക്കാത്ത എനിക്ക് അമേരിക്കന്‍ മലയാള എഴുത്തുകാരുടെ കൃതികളെപ്പറ്റി അഭിപ്രായം പറയാന്‍ എന്താ അവകാശമെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കൃതി വായിക്കാത്തതുകൊണ്ട് എനിക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന് പറയാഞ്ഞത് മാന്യവ്യക്തിയെ തരംതാഴ്‌ത്തേണ്ട എന്ന് വിചാരിച്ചിട്ട് മാത്രമാണ്.

പ്രവാസി സാഹിത്യത്തെപ്പറ്റി ഞാന്‍ ഇമലയാളിയില്‍ എഴുതിയ രണ്ട് ലേഖനങ്ങള്‍ വളരെയധികം വായനക്കാരുടെ അഭിനന്ദനത്തിനും ചുരുക്കം ചിലരുടെ വിമര്‍ശ്ശനത്തിനും ഇടയാക്കി. വിമര്‍ശ്ശിച്ചവര്‍ മുട്ടത്തു വര്‍ക്കിയടെ കൃതികള്‍ മത്രം വായിച്ചിട്ടുള്ളവരും, സാഹിത്യ രംഗത്ത് പ്രവേശിക്കാന്‍ ശ്രമിച്ചിട്ട് അകാലചരമം അടഞ്ഞിട്ടുള്ളവരും ആണെന്നാണ് ഞാന്‍ പിന്നീട് മനസിലാക്കിയത്. പ്രവാസി സാഹിത്യം എന്നൊന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. പ്രവാസി എഴുതുന്നതിനെ പിന്നെഎന്താണ് വിളിക്കേണ്ടത്? നിങ്ങളോ ഞാനോ അല്ല അങ്ങനെയൊരു പേരുചൊല്ലി വിളിച്ചത്, നാട്ടിലെ ഏഴുത്തുകാരാണ്. 'പ്രവാസി സാഹിത്യം' എന്ന് അയിത്തം കല്‍പിച്ച് പടിക്കുപുറത്ത് നിറുത്തിയിരിക്കയാണ് അമേരിക്കന്‍ എഴുത്തുകരുടെ കൃതികളെ അവര്‍. 'അമ്മച്ചി സാഹിത്യം' എന്ന് കളിയാക്കി വിളിക്കുകയും ചെയ്യാറുണ്ട്. അവരെ നിഷേധിക്കാന്‍ എനിക്കാകില്ല എന്ന് സങ്കടത്തോടെ പറയട്ടെ.



വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
vayanakaaran 2014-07-31 08:52:43
സാം നിലമ്പള്ളിയെ വിമര്സിച്ചവർ മുടത് വര്ക്കി സാറിന്റെ കൃതികള വായിച്ചവരും സാഹിത്യലോകത്ത് പ്രവേശിക്കാൻ കൊതിച്ച് അകാല ചരമം അടഞ്ഞവരുമാകുന്നു. നിലമ്പല്ലിയുടെ കണ്ടുപിടിത്തം നിലം പതിക്കാതെ ഇരിക്കട്ടെ.എന്തായാലും പേരുകള പരയാതത്കൊണ്ട് അത് അവനാണ് എന്ന് കരുതി അവരൊക്കെ സന്തോഷിക്കുന്നുന്റാകും. ഏത് അവൻ... അത് ഊഹം മാത്രം. ദൈര്യമായിട്ട് പേരുകള പറയു സാം താങ്കള് നിലം പതിക്കയില്ല.
Parameswaran 2014-08-01 00:59:07
സാം എഴുതിയതു സത്യമെന്നു അല്പ്പമെങ്കിലും വായന നടത്തിയിട്ടുള്ളവർക്കറിയാം. 'വായനക്കാരൻ'  എന്ന പേരിൽ ഒരാളിവിടെ തലയിൽ 'പപ്പു' തപ്പുന്നു. അദ്ദേഹത്തിനു കോഴിയെ കട്ടവൻ ആരാന്നു സാം എഴുതി ഓതണമത്രേ... തന്റെ പേരു അതിലുണ്ടോന്നുള്ള ശങ്കയല്ലേ, സ്വന്തം പേരു 'വായനക്കാരൻ' എന്നെഴുതിക്കൊണ്ട്  തലയിൽ തപ്പിക്കാണിക്കുന്നത്? എഴുത്തുകാരനാവാൻ കൊതിക്കുന്ന, "മാ...കൂ..." എന്നെല്ലാം എഴുതാൻ പഠിച്ച മറ്റൊരു അമേരിക്കൻ മലയാളി 'ചാഴി' ദാ പുളയുന്നു... ഇക്കൂട്ടരെ സാം വിട്ടുകളഞ്ഞു ലേഖനത്തിൽ!
vayanakaran 2014-08-01 06:13:32
ഒരു കള്ളപേരിന്റെ പുരകിലിരുന്ന് താങ്കള് കോഴിതൂവ്വലിനെ കുറിച്ച് പറയുമ്പോൾ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. എന്തായാലും താങ്കള്ക്ക് അത്കൊണ്ട് സന്തോഷമുണ്ടായെങ്കിൽ നല്ലത്. ശരിയാണു ഞാൻ വായ്നകാരാൻ എനിക്ക് എന്റെ പേരു പറയാൻ ഇഷ്ടമല്ല. സാം നിലംപല്ലി ഇവിടത്തെ എഴുത്തുകാരെ അധിക്ഷേപിക്കുമ്പോൾ അദ്ദേഹത്തിനു പക്ഷം ചേരുന്നത് എന്തിനു എന്നരിഞ്ഞ്നുകൂറ്റ. റീനി മാംബ്ലം, സി.എം.സി., നീന പനക്കൽ , സാമ്സി കൊടുമണ്‍, നിർമ്മലമാർ തോമസും, ജോസഫും, ഒക്കെ എഴുതുന്ന പോലെ ഒരു കഥ സാം നിലംപള്ളി എഴുതിയിട്ടുണ്ടൊ. ഡോക്ടർ കുഞ്ഞ്ഞാപു മുടത് വര്ക്കിയുറെ മാത്രം രചനകളെ വായിച്ചിട്ടുള്ളു.പ്രിയ സഹോദര,സമിനെ പോലെയുള്ളവരാണ്‌ സാഹിത്യത്തിൽ അകാല ചരമം അടയുന്നത് അത് കൊണ്ട് അവർ മറ്റുള്ളവരെ പഴിക്കുന്നു. സ്വന്തം കാൽ മണലിൽ പൂഴ്ത്തി വഴിയെ പോകുന്നവരെ മന്താ എന്ന് വിളിക്കുന്ന ഒരു സ്വഭാവമാണ് സാം കാണിക്കുന്നത്. അത് അദേഹത്തിന്റെ വ്യകതിത്വം ആയിക്കോട്ടെ അതിനു മടുള്ളവർ എന്തിനു കുട പിടിക്കുന്നു.അമേരിക്കാൻ മലയാളി എഴുത്തുകാരെ ഒന്നടങ്കം പരഞ്ഞത്കൊണ്ട് ചിലരുടെ പേരുകള ഒര്മിച്ച്ചു എന്ന് മാത്രം.
ശിവൻ 2014-08-01 07:01:05
വായനക്കാരൻ വായനക്കാരന്റെ തലയിലല്ലേ പപ്പ്‌ തപ്പിയത്? സാമിന്റെ തലയിലോ പരമേശ്വരന്റെ തലയിലോ അല്ലോല്ലോ? പിന്നെ പരമേശ്വരൻ എന്ന പേരുള്ളത്കൊണ്ട് എന്തും ആകാം എന്ന് ഒരു വിചാരം കാണും. അത് ശരിയല്ല. അതോ സാം നിങ്ങളെ ധ്യനിച്ചതിന്റെ ഫലമായി വല്ല വരവും കൊടുത്ത് ശത്രു സംഹാരത്തിനു ഇറങ്ങിയതാണോ? പരമേശ്വരന്, പരമേശരന്റെ ഡിപ്പാർട്ട്മെന്റു നോക്കിയാൽ പോരെ? ബാക്കി നോക്കാൻ വേറെ ആളുകൾ ഉണ്ട്.
വിദ്യാധരൻ 2014-08-01 11:12:09
ഒരു വായനക്കാരൻ എന്ന നിലക്ക് സാം നിലമ്പള്ളിക്ക് നമസ്ക്കാരം. വായിക്കാതെ അമേരിക്കാൻ മലയാളികൾ എഴുതുന്നത്‌ എല്ലാം ചീത്തയാണെന്ന് പറയുന്നതിനോട് എന്നാൽ യോചിക്കുന്നില്ല. എല്ലാം വായിക്കണം. എന്നിട്ട് തല്ലുകൊടുക്കണ്ടവനിട്ടു തല്ലു കൊടുക്കണം. തല്ലികൊല്ലണ്ടവനെ, ഒരിക്കലും എഴുനേറ്റു വരാത്തവണ്ണം കൊല്ലുകയും വേണം. മുഖങ്ങൾ ഇല്ലാത്തവരും, വലിയ കോർപ്പറേറ്റ് സംഘടനകൾ നല്കുന്ന അവാർഡുകളുടെ പിൻബലം ഇല്ലാത്തവരുമായ എത്രയോ എഴുത്തുകാർ അമേരിക്കയിൽ ഉണ്ടാന്നുള്ളത് വിസ്മരിക്കാനാവില്ല. അത്തരക്കാരെ മുൻപന്തിയിൽ കൊടുവരാനായി വായനക്കാര്ക്ക് സാധിക്കും. അമേരിക്കയിലെ എഴുത്തുകാരുടെ വളർച്ചക്ക് വിലങ്ങു തടിയായി നില്ക്കുന്നത് ഈ അവാർഡുകളോടും അംഗീകാരങ്ങളോടും ഉള്ള ഭ്രമവും അത് നേടാനുള്ള പറക്കും പാച്ചിലും കുറുക്കു വഴികളുമാണ്. പൊതുജനം ദിവസവും കാണുന്നത് പത്രങ്ങളിലും മീഡിയകളിലും ഇവർ കാട്ടികൂട്ടുന്ന പരാക്രമങ്ങളാണ്. ഈ കാഴ്ചകൾ ഇത്തരെക്കാരെക്കുറിച്ച് ഒരു തെറ്റായ ധാരണയുണ്ടാക്കുകയും, വായനക്കാരൻ പറയാറുള്ളതുപോലെ അവരെ അപഹാസ്യ കഥാപാത്രങ്ങൾ ആക്കുകയും ചെയ്യുന്നു. കാക്കകുളിച്ചാൽ കൊക്കാകുകയില്ല എന്ന് പറഞ്ഞതുപോലെ, തുഞ്ചൻ പറമ്പിൽ പോയതുകൊണ്ട് കേരളത്തിലെ സാഹിത്യ ലോകത്തിലെ മഹാരഥന്മാരുടെ കൂടെ നിന്ന് പടം എടുത്തു ലേഖനങ്ങൾ അണപൊട്ടി ഒഴുകുന്ന ഒരു നദിപോലെ ഇറക്കി വിടുന്നതുകൊണ്ടോ ഒരു വായനക്കാരൻ അവരെ സാഹ്ത്യകാരനായി അംഗീകരിക്കണം എന്ന് നിർബന്ധം ഇല്ല. നല്ല ഒരു വായനക്കാരന് മാത്രമേ നിർഭയമായി വിമർശിക്കാൻ കഴിയുകയുള്ളൂ. പേരില്ലാതെ എഴുതുന്നത്‌ ഭയം കൊണ്ടാണെന്ന് ചിലർക്ക് തെറ്റായ ഒരു ധാരണയുണ്ട്. എന്നാൽ സാഹിത്യലോകത്തിലെ പേരും കള്ളന്മാരായ കായ്‌ക്കൂലിക്കാരെ മാറ്റി നിറുത്തുന്നതിനും, മുഖം നോക്കാതെ അഭിപ്രായം എഴുതുന്നതിനും, പരമേശ്വരനോടും ശിവനോടും ഒക്കെ ഏറ്റു മുട്ടാനും മുഖം ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്. എത്ര നല്ല മുഖം ഉണ്ടെങ്കിലും ആശാൻ പറഞ്ഞതുപോലെ "ഒന്നിനും ഇല്ല നില ഉന്നതമായ കുന്നുമെന്നല്ല ആഴിയും നശിക്കും ഓർത്താൽ" അതുകൊണ്ട് തലയില പപ്പുണ്ടോ മുഖം ഉണ്ടോ എന്ന് നോക്കാതെ അവസരോചിതമായി യുദ്ധ തന്ത്രങ്ങൾ മാറ്റിയും മറിച്ചും മലയാള സാഹിത്യത്തിന്റെ ഗതിവിഗതികളെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന അസുര വര്ഗ്ഗത്തെ കൊന്ന് മനുഷ്യ സംസ്ക്കാരത്തെ സ്ഫുടം ചെയ്യ്‌ത്തെടുക്കുന്ന സാഹിത്യത്തെ കാത്തു സൂഖിക്കേണ്ടത് ഓരോ വായനക്കാരൻറെയും ധർമ്മാണ്
വിദ്യാധരൻ 2014-08-01 12:56:04
ഇന്ത്യൻ സിനിമ ലോകത്ത് ഞാൻ ആദരിക്കുന്ന അവാർഡു ജനങ്ങൾ കൊടുക്കുന്ന അവാർഡാണ്. അതുപോലെ, ഇപ്പോൾ ഇ-മലയാളി വായനക്കാരുടെ അഭിപ്രായങ്ങൾ അനുസരിച്ച്, കഴിഞ്ഞ വർഷത്തെപ്പോലെ, നൽകുന്ന അവാർഡുകൾ കുറച്ചുകൂടി മാന്യതയുള്ളതായിരിക്കും. അനാവശ്യമായി എഴുത്തുകാർ സ്വാധീക്കാതിരിക്കാനായി വായനക്കാരുടെ അഭിപ്രായങ്ങൾ സൂക്ഷിക്കേണ്ടതുമാണ്. പത്ര മാധ്യമങ്ങൾക്ക് ഇതിൽ പലതും ചെയ്യാൻ സാധിക്കും, മാമൻമാപ്പിളയെപ്പോലെയുള്ളവർ മലയാളമനോരമയിലൂടെ ചെയ്യതതും ഇതാണ്. ഇത് കപടസാഹിത്യകാരന്മാരെ തുരത്താനും സാഹായിക്കും.
Parameswaran 2014-08-01 13:19:59
സാമിനെ എനിക്കറിയില്ല. "മാ... കൂ..." പറയാതെയും "പൂച്ച സാഹിത്യം" എഴുതാതെയും വായനയെക്കുറിച്ചു ലളിതമായും സ്വാഭിവികമായും  അങ്ങേരെഴുതിയ ലേഖനം വായിക്കാൻ കഴിഞ്ഞു. അപ്പോഴാണ് കോഴിക്കാര്യം വായിച്ചൊരാൾ തലയിൽ തപ്പുന്നതു കണ്ടത്. വായനക്കാർ അതു ശ്രദ്ധിക്കുന്നു എന്നെ പറഞ്ഞുള്ളൂ? അതു പറയാൻ ഞാൻ ഏതു ഡിപ്പാർട്ടുമെന്റിലോട്ടാ പോവേണ്ടത്? ആവോ? എങ്ങനാ അതിന്റെ ഏർപ്പാടെന്നു കൂടി പറഞ്ഞു തന്നാലും. 
കമൻറിൽ പറയുന്ന എഴുത്തുകാരെ ആരെയും കുറ്റം പറഞ്ഞിട്ടില്ല ഇവിടെ ആരുംതന്നെ. അമേരിക്കയിൽ വന്നു പേന വാങ്ങിക്കഴിഞ്ഞപ്പോൾ എഴുതാൻ തോന്നി,  പലരും എഴുത്തു തുടങ്ങി. പൈങ്കിളി ഒത്തിരി പാറിപ്പറന്നു. തന്നെയോ, കഠിനന്മാരായ 'സാഹിത്യക്കാരും ഇറങ്ങി കൊടുവാളു മേന്തി. അവർ പതിയിരിക്കുന്നു ബോംബെറിയാൻ. അറുബോറും ശൂന്യതയും കോരിയെടുത്തു കേരളത്തിലെ വാരികകളും, മാസികകളും നിറക്കാൻ നോക്കി മടുത്തവരാണിവർ. സാമിനെ ഇവരറിയും. എവിടെയെങ്കിലും വെച്ചു സാം അടി കൊടുത്തിട്ടുണ്ടാവാം. ഇവിടെ വന്നു ഒളിച്ചും പാത്തും 'മാ...കൂ...' പറയുന്നതു അതുകൊണ്ടാവണം.  'അമേരിക്കൻ സാഹിത്യ'കാരന്മാർക്ക് 'റിസർവേഷൻ' കൊടുക്കണമെന്നുവരെ ന്യൂയോർക്കിൽ ചില മാസികകളുടെ പ്രതിനിധികൾ ഉൾപ്പെട്ട മീറ്റിംഗിൽ ഒരു വിദ്വാൻ കുറെ വർഷങ്ങൾക്കു മുമ്പ് ആവിശ്യപ്പെട്ടതു ഓർക്കുന്നു. അമേരിക്കൻ-ബോണ്ടാ തിന്നുവെന്നു കരുതി എഴുതുന്നതെല്ലാം സാഹിത്യമാണെന്നും അവയെല്ലാം നല്ല വാരികകളും മാസികകളും പബ്ലീഷു ചെയ്യണമെന്നും അങ്ങനെ തങ്ങളുടെ കലാസൃഷ്ടികൾ ഞങ്ങൾ വായിക്കണമെന്നും, അഭിനന്ദനിക്കണമെന്നുമോ അങ്ങയുടെ ആഗ്രഹവും അഭിപ്രായവും? നല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിൽ പത്രക്കാർ കാത്തിരിക്കുന്നു. അമേരിക്കയിൽ നിന്നും എഴുത്തുകൾ അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പൈങ്കിളികളായി വിമർശനവും മാതൃഭൂമിയിലും കലാകൗമുദിയിലും വന്നിട്ടുമുണ്ട്.

നാരദർ 2014-08-01 16:31:53
സാം അടികൊടുത്തതാണോ അതോ സാം അടികൊണ്ടാതാണോ എന്ന് ആർക്കറിയാം ? എന്തായാലും ആ മനസ്സു വളരെ കലുക്ഷിതമാണ്. കൊല്ലം തെൽമയുടെ അസൂയ കയറി കൂടിയതായിരിക്കും. അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ? പക്ഷെ എനിക്ക് മനസിലാകാത്തത് നിങ്ങൾ എന്തിനാണ് മറ്റുള്ളവർക്ക് വേണ്ടി പടപൊരുതുന്നതു ? കഴിഞ്ഞ പ്രാവശ്യം നിങ്ങൾ നമ്പിമഠത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു. നിങ്ങൾ ഇവരുടെ ഗുണ്ട വല്ലതുമാണോ? പണമാം മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങൻറെ ചാട്ടം എന്നാണല്ലോ പാട്ടുകാരൻ പാടുന്നത്? എന്തായാലും യുദ്ധം മുറുകട്ടെ. കാണാൻ രസം ഉണ്ടല്ലോ?
Cheru Akkan 2014-08-01 16:39:52
വലിയ മഹ്വത്തരങ്ങളായ പുസ്തകങ്ങൾ 
വായിച്ചിട്ടുള്ള സാം നിലമ്പള്ളിയുടെ ഈ ലേഖനം
 ഒരു  S.S.L.C. ക്കാരന്റെ സ്റ്റാൻഡേർഡ് മാത്രമേ 
ഉള്ളുയെന്നു പറയുന്നതിൽ പരിഭവിക്കല്ലേ.

തീപ്പൊരി 2014-08-01 17:56:55
ലൈഗംഗിക ആരാജാകത്തിന്റെ പൈങ്കിളി കവിതകൾ കേരള കൗമതി യിലോ മാത്ര്ഭൂമിയിലോ വായിച്ചതോര്ത്തു പരശുരമാൻ എഴുതിയതായിരിക്കും. എന്ത് ചവറു എഴുതിയാലും അത് പബ്ലിഷ് ചെയ്യുന്ന കൂട്ടത്തിലാണ് അവരും. ഇത്തരം കവിതകളെ പൊക്കി പാടിപുകഴുത്തുന്ന രതിദേവധമാരും , അവാർഡു കൊടുക്കാൻ ധാരാളം പേരും ഉള്ളപ്പോൾ പിന്നെ ഇവമാർക്ക് ശൌര്യം കൂടും പിന്നെ നീല കവിതകകളുടെ പ്രവാഹം, മുക്ര വിളികൾ, മൈഥുനം (ഈ വാക്ക് ജയൻ കെ സി യുടെ കവിതയിൽ നിന്ന് എടുത്തതാണ് ). മാ കൂ പിന്നെ പൂച്ച എലി ആന സാഹിത്യം അങ്ങനെ ആകെ ബഹളം. സാംമിന്റെ എഴുത്തിനു അത്രയും ഒക്കെ സ്റ്റാന്റെര്ഡു മതി കാരണം വായിക്കുന്നവർ മിക്കവാറും പത്താം ക്ലാസ്സും ഡ്രില്ലും. അവന്മാരൊക്കെ തന്നെയാണല്ലോ ഒടുവിൽ വായിക്കാതെ അവാർഡും കൊടുക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക