Image

റോബിന്‍ ആദ്യം കൈഞരമ്പ് മുറിച്ചു, അവസാനം ബെല്‍റ്റില്‍ തൂങ്ങി

Published on 13 August, 2014
റോബിന്‍ ആദ്യം കൈഞരമ്പ് മുറിച്ചു, അവസാനം ബെല്‍റ്റില്‍ തൂങ്ങി
ന്യൂയോര്‍ക്ക്: ഹോളിവുഡ് നടന്‍ മറാബിന്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരണം. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. വിഷാദരോഗത്തിന് അടിമയായിരുന്ന ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് മരിക്കാന്‍ തീരുമാനിച്ച ശേഷം കൈഞരമ്പുകള്‍ മുറിക്കാനുള്ള ശ്രമം നടത്തുകയാണ് ആദ്യം ചെയ്തത്. കൈയ്ക്ക് മുറിവേറ്റെങ്കിലും അത് ആഴത്തിലുള്ളതായിരുന്നില്ല. 

ക്ഷമ നശിച്ച വില്യംസ് ബെല്‍റ്റ് ഉപയോഗിച്ച് ഫാനില്‍ തൂങ്ങാനുള്ള ശ്രമം നടത്തി. അതിനൊടുവില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 

ഭാര്യയാണ് അദ്ദേഹത്തെ ജീവനോടെ അവസാനം കാണുന്നത്. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പാണത്. രാവിലെ ഭാര്യ ഓഫീസിലേക്ക് പോയി. അപ്പോള്‍ റോബിന്‍ കിടപ്പറയിലെ വലിയ കട്ടിലില്‍ കിടക്കുകയായിരുന്നു. ബെല്‍റ്റ് പൊട്ടി അദ്ദേഹം കട്ടിലിലേക്ക് വീണതാണെന്നാണ് അനുമാനം. 

പിന്നീട് അദ്ദേഹത്തിന്റെ പി.എ വന്ന് വാതിലില്‍ മുട്ടി. പ്രതികരണം ഇല്ലായിരുന്നു. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. കട്ടിലിന് സമീപത്ത് നിന്ന് കൈഞരമ്പ് മുറിക്കാനുപയോഗിച്ച കത്തി കണ്ടെത്തി. കഴിഞ്ഞാഴ്ച വീണ്ടും മനോരോഗ ചികിത്സയ്ക്ക് വിധേയനാകാന്‍ വില്യംസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പി.എ പറഞ്ഞു. 

ഹാസ്യകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരനാക്കിയ വില്യംസിനെ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഗുഡ്‌മോര്‍ണിങ് വിയറ്റ്‌നാം, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ്‌വില്‍ ഹണ്ടിങ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1997ല്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടി. രണ്ട് തവണ എമ്മി പുരസ്‌കാരവും നാല് ഗോള്‍ഡണ്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങളും അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

റോബിന്‍ ആദ്യം കൈഞരമ്പ് മുറിച്ചു, അവസാനം ബെല്‍റ്റില്‍ തൂങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക