Image

`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍

ജയപ്രകാശ്‌ നായര്‍ Published on 18 August, 2014
`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍
ന്യൂയോര്‍ക്ക്‌: ആഗസ്റ്റ്‌ 8, 9, 10 തീയതികളില്‍ വാഷിംഗ്‌ടണ്‍ ഡി.സി.ക്കടുത്തുള്ള അലക്‌സാണ്ട്രിയ ഹില്‍റ്റനില്‍ ഒരുക്കിയ 'മന്നം നഗറില്‍' എന്‍.എസ്‌.എസ്‌. ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നായര്‍ സംഗമം 2014 ആഘോഷപൂരിതമായി. താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ എത്തിച്ചേര്‍ന്ന മുഖ്യാതിഥികളായ എത്തിച്ചേര്‍ന്ന സുപ്രസിദ്ധ സിനിമാ നടന്‍ സൂപ്പര്‍ സ്റ്റാര്‍ ഭരത്‌ സുരേഷ്‌ ഗോപി, ചെങ്ങന്നൂര്‍ എം.എല്‍.എ. പി .സി. വിഷ്‌ണുനാഥ്‌, സുപ്രസിദ്ധ പിന്നണി ഗായകന്‍ ജി. വേണു ഗോപാല്‍, ഭാഗവതാചാര്യന്മാരായ സ്വാമി ഉദിത്‌ ചൈതന്യജി, ശ്രീ മണ്ണടി ഹരിജി, എന്നിവരെ വേദിയിലേക്ക്‌ ആനയിച്ചു. മുഖ്യാതിഥികള്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ സംഗമത്തിന്‌ തുടക്കം കുറിച്ചു. ജി. വേണുഗോപാലിന്റെ പ്രാര്‍ഥനാഗാനാലാപനത്തിനു ശേഷം കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി എല്ലാവരെയും സംഗമത്തിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്‌തു. സെക്രട്ടറി സുധ കര്‍ത്തായുടെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ്‌ രമേശന്‍ പിള്ള ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും സംഗമത്തില്‍ നടക്കാന്‍ പോകുന്ന കാര്യപരിപാടികളെക്കുറിച്ച്‌ വിശദീകരിച്ചു. തുടര്‍ന്നു്‌ സുരേഷ്‌ ഗോപി, സ്വാമി ഉദിത്‌ ചൈതന്യജി, ഗ്രാന്റ്‌ പേട്രന്‍ മന്മഥന്‍ നായര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. തുടര്‍ന്ന്‌ വിവിധ സ്ഥലങ്ങളിലുള്ള നായര്‍ സംഘടനകളില്‍ നിന്നെത്തിയ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ രാത്രി ഒരുമണി വരെ നടന്നു. ന്യൂ യോര്‍ക്കില്‍ നിന്നുള്ള ഡോ. നിഷാ പിള്ളയും വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രേം നായരും എം. സി.മാരായി പ്രവര്‍ത്തിച്ചു.

രണ്ടാം ദിവസം രാവിലെ ആറുമണി മുതല്‍ സ്വാമി ഉദിത്‌ ചൈതന്യജിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും യോഗയും, പ്രഭാഷണവും നടക്കുകയുണ്ടായി. രാവിലെ 9 മണി മുതല്‍ മുഖ്യാതിഥികള്‍ നേതൃത്വം കൊടുത്ത വിവിധ സെമിനാറുകള്‍ ബഹുജന പങ്കാളിത്തം കൊണ്ട്‌ അത്യധികം വിജയമായി. ശ്രീ മണ്ണടി ഹരിയുടെ പ്രഭാഷണത്തില്‍ ഹൈന്ദവ സംഘടനകള്‍ എവിടെയൊക്കെ പ്രവര്‍ത്തിച്ചാലും അവിടൊക്കെ തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവുമെന്ന്‌ പറഞ്ഞു. നായര്‍ സമുദായത്തിന്റെ ആചാര്യന്‍ മന്നത്ത്‌ പദ്‌മനാഭന്‍ ആണെങ്കില്‍ ശ്രീ ചട്ടമ്പി സ്വാമികള്‍ തന്നെയാണ്‌ കുലദൈവം എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട്ടമ്പി സ്വാമികളുടെ അപദാനങ്ങള്‍ യുവതലമുറയ്‌ക്ക്‌ പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്‌ എന്ന്‌ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ജയപ്രകാശ്‌ നായര്‍ എല്ലാവര്‍ക്കും നന്ദിപറഞ്ഞു.

ഒരു മണി മുതല്‍ പൊതുയോഗവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തില്‍ പ്രസിഡന്റ്‌ രമേശന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധ കര്‍ത്താ, വൈസ്‌ പ്രസിഡന്റ്‌ ജയപ്രകാശ്‌ നായര്‍, ട്രഷറര്‍ സജി നായര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി. അടുത്ത സംഗമം ഹ്യൂസ്റ്റണില്‍ വച്ച്‌ നടത്തുവാന്‍ തീരുമാനിച്ചു. ഹ്യൂസ്റ്റണില്‍ നിന്നുള്ള ജി. കെ. പിള്ളയെ പ്രസിഡന്റായും, സെക്രട്ടറിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള സുനില്‍ നായരെയും, ട്രഷററായി ഹ്യൂസ്റ്റണില്‍ നിന്നുള്ള ശ്രീമതി പൊന്നു പിള്ളയെയും വൈസ്‌ പ്രസിഡന്റായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള മാധവന്‍ നായരെയും, ജോയിന്റ്‌ സെക്രട്ടറിയായി ഡാളസ്സില്‍ നിന്നുള്ള ശ്രീമതി മല്ലികാ രാധാകൃഷ്‌ണനെയും, ജോയിന്റ്‌ ട്രഷററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ബാലു മേനോനെയും തെരഞ്ഞെടുത്തു. ചിക്കാഗോയില്‍ നിന്നുള്ള വാസുദേവന്‍ പിള്ള, എം.എന്‍.സി. നായര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള അപ്പുക്കുട്ടന്‍ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാന്‍, പെന്‍സില്‍വാനിയയില്‍ നിന്നും ശിവന്‍ പിള്ള, രാമചന്ദ്രന്‍ നായര്‍, വാഷിംഗ്‌ടനില്‍ നിന്നും സനില്‍ ഗോപി, ഗാര്‍ലാന്റില്‍ നിന്നുമുള്ള പ്രമോദ്‌ നായര്‍, ഡാളസില്‍ നിന്നും ശ്രീമതി രാധാ നായര്‍, ഹ്യൂസ്റ്റണില്‍ നിന്നുള്ള മനോജ്‌ നായര്‍ എന്നിവരെ നാഷണല്‍ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തു. അഡ്വൈസറി ബോര്‍ഡിലേക്ക്‌ മന്മഥന്‍ നായര്‍, ജി.കെ.നായര്‍, സുധ കര്‍ത്താ, സത്യാ മേനോന്‍, സത്യജിത്‌ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

നായര്‍ സംഘടനകള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനും, ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജയപ്രകാശ്‌ നായര്‍ പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജി.കെ.പിള്ള ഏവര്‍ക്കും നന്ദി അറിയിക്കുകയും തന്റെ പരിചയസമ്പത്ത്‌ എന്‍.എസ്‌.എസ്‌. ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ വളര്‍ച്ചക്കുവേണ്ടി വിനിയോഗിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന്‌ ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മിസ്‌ രേവതി നായര്‍ അവതരിപ്പിച്ച പ്രൊഫൈല്‍ ഷോ യുവജനങ്ങള്‍ക്ക്‌ ഏറെ ഉത്സാഹം പകര്‍ന്നു. പങ്കെടുത്ത ചെറുപ്പക്കാരുടെ പ്രൊഫൈല്‍, സ്ലൈഡ്‌ ഷോയിലൂടെ പ്രദര്‍ശിപ്പിച്ചത്‌ വളരെ നന്നായി എന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടു.

ശനിയാഴ്‌ച്ച വൈകിട്ട്‌ നടന്ന ബാങ്ക്വറ്റ്‌ വിഭവസമൃദ്ധമായിരുന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി, പ്രസിഡന്റ്‌ രമേശന്‍ പിള്ള, സെക്രട്ടറി സുധ കര്‍ത്താ, ട്രഷറര്‍ സജി നായര്‍, മുഖ്യാതിഥികളായ സുരേഷ്‌ ഗോപി, പി.സി.വിഷ്‌ണുനാഥ്‌ എം.എല്‍.എ., സ്വാമി ഉദിത്‌ ചൈതന്യ എന്നിവര്‍ സംസാരിച്ചു. എം.ജി. മേനോന്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, കെ.ജി. മന്മഥന്‍ നായര്‍ എന്നിവര്‍ക്ക്‌ അവരുടെ സമുദായ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ പൊന്നാട അണിയിക്കുകയും പ്രശംസാ ഫലകം നല്‍കുകയുമുണ്ടായി. ബാങ്ക്വറ്റിനു ശേഷം ജി.വേണുഗോപാല്‍ നയിച്ച ഗാനമേളയില്‍ അമേരിക്കയിലുള്ള ചില ഗായകരും പങ്കെടുത്തു. ശബരിനാഥ്‌ നായര്‍, ശാലിനി മധു, സുമ നായര്‍, കാര്‍ത്തിക ഹരിദാസ്‌, സുഷമ എന്നീ ഗായകര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

ഞായറാഴ്‌ച്ച രാവിലെ ആറു മണിമുതല്‍ ശ്രീ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ രാമായണ പാരായണവും നടന്നു. അതിനുശേഷം മനോജ്‌ കൈപ്പള്ളിയുടെ ഭക്തിഗാനമേളയും നടന്നു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഈ ഗാനമേള ഏവര്‍ക്കും ഹൃദ്യമായി.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി നന്ദി പ്രകാശിപ്പിക്കുകയും ഈ സംഗമം ഇത്രയും ഭംഗിയായി നടന്നതില്‍ തനിക്ക്‌ അതിയായ സന്തോഷം ഉണ്ട്‌ എന്നും പറഞ്ഞു. സെക്രട്ടറി സുധ കര്‍ത്താ എല്ലാവര്‍ക്കും നന്ദി പറയുകയും 2016ല്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന സംഗമത്തിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം നല്‌കുകയും ഉണ്ടായി. ഉച്ചഭക്ഷണത്തിന്‌ ശേഷം സംഗമത്തിന്‌ തിരശീല വീണു.
`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍`നായര്‍ സംഗമം 2014` വന്‍ വിജയം, അടുത്ത സംഗമം 2016ല്‍ ഹ്യൂസ്റ്റണില്‍
Join WhatsApp News
എസ്കെ 2014-08-18 12:50:03

ജാതിചിന്ത ഇല്ലാതിരുന്ന ചട്ടമ്പിസ്വാമികളെ നായന്മാരുടെ കുലഗുരുവാക്കി പ്രതിഷ്ടിച്ചത് അല്പം കടന്ന കയ്യായിപ്പോയി. 

സംശയം 2014-08-18 17:11:56
നായന്മാർക്ക് രക്ഷിക്കപ്പെടാൻ പാടില്ല എന്ന് വല്ല നിയമവും ഉണ്ടോ എസ്കെ?
വിദ്യാധരൻ 2014-08-19 09:25:46
ശ്രീനാരായണ ഗുരുവുമായി ചേർന്ന് സമൂഹത്തെ ശിഥിലമാക്കിക്കൊണ്ടിരുന്ന ജാതിവ്യവസ്ഥിതിക്കെതിരെ പോരാടിയ ഒരു വ്യക്തിയാണ് ചട്ടമ്പി സ്വാമികൾ. അദ്ദേഹം ക്രൈസ്തവർ തുടങ്ങിയ അന്യമതസ്ഥരുമായി ബന്ധം പുലർത്തുകയും സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യിതിരുന്നു. എന്നാൽ ഇന്നത്തെ നേതാക്കളുടെ പോക്ക് ഏതു ദിശയിലേക്കാണെന്ന് ഒരു എത്തും പിടിയും ഇല്ല. തങ്ങളുടേതായ കൊട്ടാര വളപ്പിൽ താമസിച്ചു ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സുഖജീവിതം നടത്തുന്നതിൽ താല്പ്പരരാണെന്ന് തോന്നുന്നു മിക്കവരും. ക്രൈസ്തവർ തങ്ങൾ ശ്രേഷ്ഠജാതിയിൽ നിന്ന് വന്നവരാണെന്ന് അവകാശപ്പെടുമ്പോൾ, ഹിന്ദുക്കളും പിള്ളമാരും ശ്രീനാരായണഗുരുവിൽ നിന്ന് വിടർത്തി ചട്ടമ്പി സ്വാമികളെ അവരുട സ്വന്തം സ്വാമിയാക്കാൻ ശ്രമിക്കുന്നു. ഇന്ന് അമേരിക്കയിൽ നടക്കുന്ന ഒരു മത സമ്മേളനത്തിലും മറ്റു മത പണ്ഡിതന്മാരെ ഉൾപ്പെടുത്തി അവരുടെ അടിസ്ഥാന വിശ്വാസങ്ങൾ ഇവിടെയുള്ള മറ്റു മതസ്ഥർക്ക് ഭീഷണിയല്ല എന്ന അവബോധം ജനങ്ങളിൽ ഉണ്ടാക്കിയാൽ നമ്മളുടെ പൂർവികർ കാട്ടിതന്ന പാതയിൽ സഞ്ചരിക്കാനും കൂടുതൽ മത സൗഹൃദങ്ങൾ ഇവിടെ വളർത്താനും കഴിയും. അതിനു പകരം ഇപ്പോൾ തന്നെ അധർമ്മികളും, വിടന്മാരും, അഴുമതിക്കാരാലും ദുഷിച്ച രാഷ്ട്രീയ അന്തക്ഷീരത്തിലേക്ക്, ചില മത നേതാക്കൾ കാട്ടികൂട്ടുന്നതുപോലെ, വലിച്ചിഴക്കുകയല്ല വേണ്ടത്. "എമ്പ്രാനിത്തിരി കട്ട് ഭുജിച്ചാൽ അമ്പല വാസികൾ ഒക്കെ കക്കും"
എസ്കെ 2014-08-19 16:10:24

നായന്മാരെ മാത്രം രക്ഷപെടുത്താന്‍ അവതരിച്ച മഹാനല്ല ചട്ടമ്പിസ്വാമികള്‍. നായന്മാരുടെ കുലദൈവമാക്കാന്‍ ‘ശ്രീ മണ്ണടി ഹരി’ ശ്രമിക്കുന്ന ചട്ടമ്പിസ്വാമികളെ നായര്‍സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്‍  ഒരിക്കല്‍ പോലും നേരില്‍ പോയി കണ്ടിട്ടില്ല. ചട്ടമ്പിസ്വാമികള്‍ക്ക് നായന്മാരോട് പ്രത്യേക വാത്സല്യം ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് ആദ്ദേഹത്തിന്റെ ജീവിതം പറയുന്നത്. ശ്രീനാരായണ ഗുരുവിനോട് ഈഴവര്‍ കാണിച്ച അപരാധം ചട്ടമ്പിസ്വാമികളോട് ദയവായി കാണിക്കാതിരിക്കുക.   

വിദ്യാധരൻ 2014-08-19 19:17:32
'മനുഷ്യാണാം മനുഷ്യത്വം ' ജാതിർഗോത്വം ഗവാം യഥാ, ന ബ്രാഹ്മണാദിരസ്യൈവം, ഹാ! തത്ത്വം വേത്തി കോfപിന" എപ്രകാരമാണോ പശുവർഗത്തിൽപ്പെട്ട ജന്തുക്കൾക്കു ഗോവിന്റെ ഭാവം എന്നർത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യർക്ക്‌ മനുഷ്യത്വം എന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാതി ജാതി ഇപ്രകാരം യുക്തിയൊന്നും ഉള്ളതല്ല. കഷ്ടം! ആരും തന്നെ യാഥാർഥ്യം എന്തെന്ന് അറിയുന്നെ ഇല്ല - (ജാതിനിർണയം =ശ്രിനാരായണ ഗുരു)- ഈഴവന്മാർ ശ്രീനാരായണ ഗുരുവിനെ അവഗണിച്ചതും നായന്മാർ ചട്ടമ്പി സ്വാമികളെ കുലഗുരുവാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വിവരംകെട്ട ഈഴവന്മാരും നായന്മാരും ആയിപ്പോയതിൽ എന്ത് ചെയ്യാൻ കഴിയും എസ്കേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക