നമ്മുടെ പ്രധാനമന്ത്രി എത്രമാത്രം ജനപക്ഷത്തു നില്‍ക്കുമെന്ന്
വിധിക്കാറായിട്ടില്ലെങ്കിലും ഒരു പ്രധാനമന്ത്രിയെന്ന നിലയില് അദ്ദേഹത്തിന്റെ
നടപ്പും ഇരുപ്പും വസ്‌ത്രധാരണവും എല്ലാം അഭിനന്ദനാര്‍ഹം.. അധികാമേറ്റ ശേഷം
രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് , മൂലധനം മുടക്കാന്‍ കെല്‌പുള്ള രാജ്യക്കാരെ
വിളിച്ചു വരുത്തുന്നതും രാജ്യം ഉടനീളം അടിച്ചു വ്രുത്തിയാക്കാന്‍ ശ്രമിക്കുന്നതും
നല്ലതു തന്നെ. എന്നാല്‍ മുന്‍ ഭരണാധികാരികളോടും രാഷ്‌ട്ര ശില്‌പികളോടും വിദ്വേഷവും
പകയും പ്രകടമാക്കുന്ന പെരുമാറ്റങ്ങളും സംസാര രീതികളും ആര്‍ക്കും ഭൂഷണമല്ല .
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം നടത്തിയ ഒരു പരാമര്‍ശം
ശ്രദ്ധിക്കാം . 1947 നു ശേഷം ഇന്‍ഡ്യയില്‍ ജനിച്ച ആദ്യത്തെ ഇന്‍ഡ്യയുടെ
പ്രധാനമന്ത്രിയെന്ന് എന്തോ വിദ്വേഷം സ്‌പുരിക്കുമാറ് അദ്ദേഹം അവകാശപ്പെടുന്നു.
അതിന്റെ അര്‍ത്ഥം മുന്‍ പ്രാധനമന്ത്രിമാര്‌ക്കും രാഷ്‌ട്ര ശില്‌പികള്‍ക്കും
രാഷ്‌ട്രീയ സ്വയം സേവകരല്ലാത്തവര്‌ക്കും എന്തോ അയോഗ്യത അദ്ദേഹം കല്‌പിക്കുന്നു.
കയ്യടിക്കുവേണ്‌ടിയുള്ള ഈ വക തരംതാണ അഭിപ്രായ പ്രകടനങ്ങള്
വെറും 31 ശതമാനം ജന പിന്തുണയുള്ള ഒരു പ്രധാനമന്ത്രിക്കു യോജിച്ചതല്ല.
അമേരിക്കയില്‍ വന്നു വൈറ്റുഹൗസല്‍ നിന്നു കാപ്പി കുടിക്കാന്‍ അദ്ദേഹം
മടികാണിച്ചു . കാരണം അദ്ദേഹത്തിനു മാത്രമെ അറിയൂ. വീസ നിഷേധിച്ചതുമാകാം.
മിഷേല്‍ ഒബാമ ഡിന്നറില്‍ പങ്കെടുത്തില്ല, കാരണം മോദിയുടെ ഭാര്യ
എവിടെയാണെന്നു ചോദിച്ചാല്‍ , ഉണ്‌ടെന്നും ഇല്ലെന്നും സമയാ സമയങ്ങളില്‍ മാറ്റി
മാറ്റി പറയുന്ന ഒരു രാഷ്‌ട്ര നേതാവിന്റെ വിരുന്നില്‍ നിന്നും അവരും വിട്ടു നിന്നു.
എന്തൊക്കെയാണെങ്കിലും ഭാര്യയോട് നീരസം ഉണ്‌ടെങ്കിലും, ഒരു രാഷ്‌ട്രത്തിന്റെ
തലവനെന്ന നിലയില്‍ മൊഴി ചൊല്ലാത്ത ഭാര്യ ജീവിച്ചിരിപ്പുണ്‌ടെങ്കില്‍ അവരെ കൂടെ
കൊണ്‌ടു വരുന്നതല്ലേ അന്തസ്സ് !
മറ്റൊന്ന് - കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ
പാടെ വിമര്‍ശിക്കുക . സത്യമാണ് മന്മോഹന്‍ സിംഗ് ഗവണ്‍മെന്റ് അഴമതിയുടെ
പര്യായയമായിരുന്നു. അതിന് ജനങ്ങള്‍ മറുപടിയും നല്‌കി. അങ്ങനെ ജനായത്ത ഭരണത്തിന്റെ
ആണിക്കല്ലായ സമ്മതിദായകര്‍ ശിക്ഷ കൊടുത്തിരിക്കെ, പ്രതിപക്ഷത്തോട് കൂടുതല്‍
സഹവര്‍ത്തിത്വമാണ് എല്ലാവരും മോദിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
ഓര്‍ക്കുക, കോണ്‌ഗ്രസിന്റെ നേതാക്കള്‍ വളരെ ദീര്‍ഘ വീക്ഷണത്തോടെ പാകിയ
അടിത്തറയിലാണ് ഇന്‍ഡ്യ ഇന്നും ഉറച്ചു നില്‌ക്കുന്നത് . ഇന്‍ഡ്യയുടെ ഭരണഘടന എഴുതിയ
കാലത്തും മോദിയെ പോലുള്ള നിര്‍ധനര്‍ക്ക് ഉയര്‍ന്നുവരാനുള്ള സംവരണം
നിലനിര്‍ത്തിക്കൊണ്‌ടാണ് അംഗീകരിക്കപ്പെട്ടത്. പത്തു വര്‍ഷത്തെ കാലാവധിയില്‍
തുടങ്ങിയ സംവരണം ഇന്നും നിലനില്‌ക്കുന്നു. ഇതെല്ലാം ജനങ്ങളോടുള്ള
താല്‌പര്യത്തിന്റെ പേരില് കോണ്‌ഗ്രസ് ഗവണ്‍മെന്റും, വാജ്‌പേയ് ഗവണ്‍മെന്റും
അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്‌ട് ചെയ്‌തിട്ടുള്ളതാണ്. കോണ്‍ഗ്രസിന്റെ
തെറ്റുകള്‍ മാത്രം ചൂണ്‌ടിക്കാണിക്കാനുള്ള പ്രധാനമന്ത്രിയുടെ വെമ്പല്‍ ഒട്ടും
ആശാവഹമല്ല.
വല്ലഭായി പട്ടേല്‍ എന്ന ഉരുക്കു മനുഷ്യനെ ആരും മാറ്റി
നിര്‍ത്തുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ എല്ലാ വിധത്തിലും
യോഗ്യനായിരുന്നു. പക്ഷേ വിഭജനത്തിനു ശേഷം ഉണ്‌ടായ പുത്തന്‍ ഭാരതത്തില്‍
മതേതരത്തിലൂന്നിയ ഭരണം കാഴ്‌ചവെക്കാന്‍ ഏറ്റവും യോഗ്യന്‍ എന്ന മുന്‍തൂക്കത്തിലാണ്
നെഹ്‌റുവിന് അവസരം ഒരുങ്ങിയത്.
ഇതു തന്നെയാണ് , രണ്ടാം ലോക മഹായുദ്ധ്‌തിനു ശേഷം ഇംഗ്ലണ്‌ടിലും സംഭവിച്ചത്. എല്ലാവരും കരുതി വിന്‍സ്‌റ്റന്‍
ചര്‍ച്ചില്‍ വീണ്‌ടും പ്രധാനമന്തിയാകുമെന്ന് , പക്ഷേ കുറി വീണത് മറ്റൊരാള്‍ക്ക്. കാരണം കഴിഞ്ഞകാല സംഭവങ്ങള്‍ വൈരാഗ്യ ബുദ്ധിയോടെ
കൊണ്‌ടു നടന്നേക്കാവുന്ന ഒരു വ്യക്തിയെ വീണ്‌ടും പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം
വീണ്‌ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയാലോ എന്ന ശങ്ക, ചര്‍ച്ചിലിനു പ്രധാനമന്ത്രി
പദം നഷ്‌ടപ്പെടുത്തി.
ഇന്‍ഡ്യയിലും അതു തന്നെ സംഭവിച്ചു. ഹിന്ദു മുസ്ലീം
വൈരത്തിനു പുകള്‍പെറ്റ ഗുജറാത്തില്‍ നിന്ന്, പ്രത്യേകിച്ച് ഉരുക്കു മനുഷ്യന്‍
എന്നറിയപ്പെടുന്ന പട്ടേലിനെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം വീണ്‌ടും
വെന്തുരുകിയെങ്കിലോ എന്ന ശങ്ക പട്ടേലിന്റെ പ്രധാനമന്ത്രി പദം തെറിപ്പിച്ചു.
മോദിയുടെ കാര്യത്തിലും ഹിന്ദു മുസ്ലീം വൈരം ആളിക്കത്തിക്കുന്ന പ്രവര്‍ത്തിയാണ്
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2003 ല്‍ ് സംഭവിച്ചത്.
മോദി - വാജ്‌പേയിയെ
പോലെയോ അദ്വാനിയേ പോലെയോ പ്രതിപക്ഷ ബഹുമാനമുള്ള ഒര നേതാവാകാന്‍ ശ്രമിക്കണം, പകരം
സ്റ്റേറ്റ് ഡിന്നര്‍ നടക്കുമ്പോള്‍ സോണിയ ഗാന്ധിയോട് സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുക, ഇന്ദിരാ
ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തില്‍ പട്ടേലിന്റെ ജന്മദിനം
ആഘോഷിച്ചു മുന്‍ നേതാക്കന്മാരുടെ മുഖത്ത് കരിവാരിതേയ്‌ക്കാന്‍ ശ്രമിക്കുക,
സാര്‍ക്ക് സമ്മേളനത്തില്‍ എല്ലാ രാജ്യ നേതാകക്കന്മാരോടും സംസാരിക്കാന്‍ സമയം
കണ്‌ടെത്തിയ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുക ഇതൊന്നും
ഇരുത്തം വന്ന ഒരു നേതാവിന്റെ ലക്ഷണമല്ല.
അമേരിക്കയില്‍ വന്ന്
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി, അമേരിക്കയെ പ്രീതിപ്പെടുത്താന്‍
എഗ്രിമന്റുണ്‌ടാക്കി. എയ്‌ഡ്‌സ് രോഗത്തിനു പ്രതിവിധിയായി നല്‌കുന്ന ആന്റി റിട്രോ
വൈറല് ഡറ്‌ഗ് ലോകത്തില് ഏറ്റവും വിലകുറച്ച് നിര്‍മ്മിക്കുന്നത് ഇന്‍ഡ്യയിലാണ്. പല രാജ്യങ്ങളും ഈ മരുന്നു വാങ്ങിക്കുന്നത് ഇന്‍ഡ്യയില്‍ നിന്നാണ് .
അമേരിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി നടത്തിയ ഉടമ്പടിയോടെ ഇന്‍ഡ്യയിലെ
ജനങ്ങള്‍ക്കു പോലും താങ്ങാന്‍ വയ്യാത്ത ഒരു വിലയിലേക്കാണു
അതുയര്‍ന്നിരിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രി ഇന്‍ഡ്യ സന്ദര്‍ശിപ്പോള്‍ ആദ്യം
കൊണ്‌ടു പോയത് ഗുജറാത്തിലേയ്‌ക്കാണ് . ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍
ഇന്‍ഡ്യയുടെ പ്രധാന മന്ത്രി പദം അലങ്കരിക്കുന്ന ശ്രീ നരേന്ദ്രമോദി, അദ്ദേഹം പറയും
പോലെ കൂടുതല്‍ ഇന്‍ഡ്യനും, അല്‌പം അന്തര്‍ദേശീയനും, പാടെ സങ്കുചിതം വെടിഞ്ഞ്
ഉയര്‍ന്ന ചിന്താമണ്ഡലത്തില്‍ വിഹരിക്കുന്ന തന്ത്രശാലിയെയുമാണ് ഇന്‍ഡ്യക്കാവശ്യം.
വരും കാലങ്ങളില്‍ വളരെ ഇരുത്തം വന്ന ഒരു പ്രധാനമന്ത്രിയായി തീരുമെന്ന്
പ്രതീക്ഷിക്കാം.
There is a tendency among some to get carried away by their own self importance. They claim that their traditions, religion or heritage is better than others and all should follow it. It is just childish. Instead of contributing something for the coming generations to be proud of them, they hide their weakness behind such claims. They take all the credits for the hard work of others. Some of these people out of selfishness bring division in the community to project as champions of such causes. Beware of such reactionary forces.
People like Anthappan and Indran, hiding behind their veils find my writings very sensitive. It is against their reactionary RSS ideology. RSS want to take India back to the Aryan supremacy. For that first they have to neutralize the influence of other religions in India. The first step in that process is to take the faith in God away. To say that there is no God is acceptable for them. There is a saying that man proposes and God disposes. These people do not know that they are racing against time and it is futile to do that. When they build one side up it crumbles down from another side. Then it will be too late to restore to the old shape. History proves this. Many countries were shattered to pieces due to narrow minded policies of some of its so called leaders. These so called leaders who divide communities in the name of religion do so only in their own self interest to become leaders. They instill fear and hatred and jealousy in others to achieve their goals. If we do not learn from history, history will repeat itself.
It is absurd to label a person RSS or radical when he or she looks at your eyes and tell the truth but it is not unusual either. Jesus was called demon possessed, bastard, and many other bad names by your crooked forefathers who wanted to oppress the lay people and cling on to power and comfort of life.