കേരളം പഴയ കേരളമല്ല, വര്‍ഗീയതയും ഫാസിസവും
കൊടികുത്തി വാഴുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍
മാറിയിരിക്കുന്നു-കോഴിക്കോട്ട് ചുംബന സമരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട
കവിയും ഫിലിം മേക്കറുമായ ജയന്‍ ചെറിയാന്‍ (ജയന്‍ കെ.സി) ഇമലയാളിയോടു
പറഞ്ഞു.
ബസ് സ്റ്റാന്‍ഡ് പരിസരത്തു മധ്യവയസ്‌കരായ ദമ്പതികള്‍ കവിള്‍
മുട്ടിയുരുമ്മിയതു കണ്ട് പാഞ്ഞെത്തീയ പോലീസിനെ ചോദ്യം ചെയ്തതിനാണു ജയനെ
അറസ്റ്റു ചെയ്തത്. ടെഹല്‍ക്ക റിപ്പോര്‍ട്ടറും കൂടെ ഉണ്ടായിരുന്നു.
ജീപ്പില്‍ കയറ്റി കസ്ബ സ്റ്റേഷനില്‍ കൊണ്ടു പോയി. അവിടെ നിന്നു കമ്മീഷനര്‍
ഓഫീസില്‍. രാത്രിയായപ്പോള്‍ വിട്ടു.
രാത്രി നഗരം ഗുണ്ടകളുടെ കസ്റ്റഡിയിലായിരുന്നു. പോലീസ് വിട്ടയക്കുന്നവരെ
തെരെഞ്ഞു പിടിച്ച് അവര്‍ മര്‍ദിച്ചു. അങ്ങനെയാണു കാലികറ്റ് യൂണിവേഴ്‌സിറ്റി
വിദ്യാര്‍ഥിനി തമ്പാട്ടിക്കും ദീപക്കിനും ക്രൂര മര്‍ദനം ഏറ്റത്.
ചുംബന സമരം എന്തോ അശ്ലീലമാണെന്ന ധാരണയിലാണു പോലീസ് നേരിട്ടത്. ഹനുമാന്‍
സേനയുടെ മറ്റൊരു പതിപ്പായി പൊലീസ്. സത്യത്തില്‍ സദാചാര പോലീസിനു എതിരായ
പ്രതിഷേധ സമരം മാത്രമായിരുന്നു അത്. അല്ലാതെ ചുംബിക്കാനും വികാരം
പ്രകടിപ്പിക്കാനുമുള്ള ഏര്‍പ്പടൊന്നുമായിരുന്നില്ല. അതു മന്‍സൈലാക്കാനുള്ള
സാമാന്യ വിവേകം പോലും പോലീസിനും കാണികള്‍ക്കും ഉണ്ടായില്ല.സമരം ചെയ്യാനുള്ള
സ്വാതന്ത്യത്തെയാണു പോലീസ് നേരിട്ടത്.
എന്തായാലും സമരം കെട്ടടങ്ങുകയൊന്നുമില്ല. ജനുവരി നാലിനു ആലപ്പുഴയില്‍ ചുംബന സമരം നടക്കും.
സ്വന്തം ശരീരം ആയുധമാക്കി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങളെപറ്റിയുള്ള
സിനിമ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണു ജയന്‍. അതിന്റെ ഭാഗമായാണു
കോഴിക്കോട്ടു സമരക്കാരുമായി ബന്ധപ്പെട്ടത്.
ചിത്രങ്ങള്‍: പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധ റാലി (ഫോട്ടോ: ബഷീര്‍ അഹമ്മദ്)
vidyadharan should not show his color of saffron...
ഒരു സമരമോ പ്രതിഷേധമോ ജനക്കൂട്ടമോ എങ്ങിനെ കൈകാര്യം ചെയ്യണം എന്നു നമ്മുടെ പോലീസിനു പരിശീലനമോ നിശ്ചയമോ ഒട്ടുമില്ലന്നു കോഴിക്കോട്ടു നടന്ന സംഭവങ്ങൾ തെളിയിച്ചു.
ഞാൻ പരസ്യചുംബന സമരത്തിന്റെ അംബാസ്സഡർ അല്ല. അത്തരം ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാനും സാധ്യത ഇല്ല. എന്നാൽ അതു ഭാരതീയ സംസ്കാരം തകരും എന്നു പറഞ്ഞു സമരത്തിൽ പങ്കെടുക്കുന്നവരെ നഗ്നരാക്കി തെരുവിലൂടെ നടത്തും എന്നു ഭീഷണിപ്പെടുത്തിയവർക്കു ഭാരതവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവും ഇല്ലാത്ത കുറ്റവാളി മനസ്സുള്ള ഒരു വിഭാഗം ആണു എന്നു നിസ്സംശയം പറയാം. സ്ത്രീകളെ നഗ്നരാക്കുന്ന ആശയം പാഞ്ചാലിയുടെ വസ്ത്രാക്ഷേപ കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു വിളിച്ചു പറഞതായിരിക്കും . എന്നാൽ പാഞ്ചാലി അലമുറയിട്ടു കരഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശ്രീക്രുഷ്ണന്റെ കഥ ഈ ക്കൂട്ടർ സൗകര്യ പൂർവ്വം മറക്കുകയും ചെയ്തു.
നിയമം, ഭരണഘടന എന്നിവ നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുകയാണു ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കടമ. അതു
നടപ്പാക്കേണ്ട പോലീസ് തെരുവു യുദ്ധം അനുവദിക്കുകയോ കുറച്ചു പേർക്കു കുടുംബമായി എത്തിയവരെ ആക്രമിക്കാൻ അവസരം കൊടുക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു .
ഡെൽഹിയിൽ സമാനമായ ഒരു പ്രതിഷേധം കൈകാര്യം ചെയ്ത പോലീസിന്റെ രീതി ശ്രദ്ധേയമാണു. പ്രകോപനം ഉണ്ടാകുന്നതു തടയുക എന്നതും പോലീസിനു ചെയ്യാൻ കഴിയുന്നതാണു. അൻപതു പ്രതിഷേധക്കാരെ കാണാൻ ആയിരം കാണികളും അവരെ ആക്രമിക്കാൻ അഞ്ഞൂറു സാമൂഹ്യവിരുദ്ധരും എന്ന നില ഒരുപക്ഷെ കേരളത്തിൽ മാത്രം കണ്ട പ്രത്യേകത ആണു .
എതായാലും ഈ സംഭവം കെട്ടുകെഴ്വി ഇല്ലാതിരുന്ന കുറച്ചു ഈർക്കിൽ സംഘടകൾക്കു അഴിഞ്ഞാടി വാർത്തകളിൽ നിറയാൻ പോലീസും അവസരം ഉണ്ടാക്കി ക്കൊടുത്തു .
അതോടെ ബാർ കോഴയും സോളാർ വിഷയവും മുല്ലപ്പെരിയാറും മദ്യനയവും മാലിന്യനിർമാർജ്ജനവും കസ്തൂരി രംഗനും എല്ലാം മാദ്ധ്യമങ്ങളും ജനവും മറന്നു കൊള്ളും .
ശുഭദിനം !
സംഘപരിവാര്‍ തീവ്രവാദത്തിന്റെ വിഷം വമിക്കുന്ന വിസര്‍ജ്യ വസ്തുക്കളായ ശ്രീരാമ സേനയും മറ്റും നമ്മുടെ അതിര്‍ത്തികള്‍ക്ക് തൊട്ടടുത്ത് പോലും അഴിഞ്ഞാടിയപ്പോള്‍ ഇവിടെ മലയാളികള്‍ പ്രബുദ്ധര്‍ ആണെന്ന് ഗീര്‍വാണം വിട്ട ഇടതു വലതു യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം ആ വിസര്‍ജ്യത്തിന്റെ അതി ദുര്‍ഗന്ധം വമിക്കുന്ന ഒരു കഷ്ണം വാനര രൂപത്തില്‍ കേരളത്തിലും ഉണ്ടെന്ന സത്യം മനസിലാക്കി. അല്ലെങ്കില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്ക് കോട്ടം വരാതെ സമരം ചെയ്യാന്‍ ഒന്ന് തയ്യാറെടുക്കാം നിങ്ങള്‍ക്ക് ഈ പോക്കുപോയാല്‍ താമസിയാതെ അതുവേണ്ടിവേരും എന്ന സത്യവും വേദനയോടെയെങ്കിലും പറഞ്ഞെ തീരു .
എന്തായാലും ഞങ്ങള്‍ പിന്നോട്ടില്ല ഒരു സമരം എന്നതിനപ്പുറം ഞങ്ങള്‍ക്ക് ഇതൊരു മുന്നേറ്റം ആണ് പലകാലം കൊണ്ട് പലരാല്‍ സാധിക്കാന്‍ കഴിയുന്ന ഒരു വലിയ സാംസ്‌കാരിക ശുദ്ധീകരണത്തിന്റെ ആദ്യ പടികളാണ് ഞങ്ങള്‍ കൊണ്ട ഓരോ അടിയും . ഞങ്ങള്‍ എന്ന സാമൂഹിക വിരുദ്ധര്‍ക്ക് കടലാസിലും പ്രസ്താവനകളിലും നിങ്ങള്‍ നല്‍കിയ 'മാരക' പിന്തുണക്കും നന്ദി .
ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല കാവി കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഒരു വ്യക്തിയായി കേരളത്തിന്റെ അഭ്യന്തര മന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അങ്ങ് ഒട്ടും ലജ്ജിക്കുന്നില്ല എന്ന് 'പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല' എന്ന ഒറ്റ വാചകത്തില്‍ കൂടി മനസിലാക്കാം .അല്ലെങ്കില്‍ ഈ രണ്ടു സേനയും ലയിപ്പിച്ചു ഒരു സദാചാര വാനര ഗുണ്ടാ സേന രൂപികരിക്കാന്‍ ഒരു കരടു നിയമത്തിന്റെ പണി തുടങ്ങാം.
പറ്റുമെങ്കില്‍ പോലീസ് യുണിഫൊര്‍മില്‍ ചെറിയൊരു അഴിച്ചുപണി നടത്തി കാവി നിക്കര്‍ ഇടീക്കു.
ഒരു സമരത്തെക്കുറിച്ച്, അത് മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളെക്കുറിച്ച് ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം, എനിക്കും ചുംബനസമരത്തോട് ആശയപരമായ ചില വിയോജിപ്പുകള്‍ ഉണ്ട്. അതൊക്കെ ചര്‍ച്ചചെയ്യേണ്ടതും അത്തരം സംവാദങ്ങള്‍ കൂടുതല്‍ തുറവിലേക്കാണ് നയിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതോടൊപ്പംതന്നെ മനുഷ്യന്, ആണിനും പെണ്ണിനും അഭിമാനത്തോടെ, സ്വതന്ത്രമായി ജീവിക്കാന്‍വേണ്ടി നടത്തുന്ന ഈ പോരാട്ടത്തെ ഞാന്‍ അനുകൂലിക്കുന്നു. പങ്കാളിയാവാന്‍ പറ്റിയതില്‍ അഭിമാനിക്കുന്നു.
സദാചാരത്തിനടിയില്‍ ചാരം മൂടി കിടക്കുന്ന സ്ത്രീയുടെ അസ്തിത്വത്തെ പുറത്തുകൊണ്ടു വരികയാണ് ആത്യന്തികമായി ചുംബന സമരം.
സദാചാരം എന്ന വാക്കിനു സദ്ജനങ്ങളുടെ ആചാരം എന്നാണര്‍ഥം. ആരാണ് സദ്ജനങ്ങള്‍? ധാര്‍മിക മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവര്‍. അപ്പോള്‍ ആരാണ് സദാചാര വിരുദ്ധര്‍? അഴിമതി, അക്രമം, ചൂഷണം, പീഡനം ഇവയൊക്കെ നടത്തുന്നവര്‍. എന്നാല്‍ കേരളീയരില്‍ ചിലര്‍ക്ക് സദാചാര വിരുദ്ധര്‍ പരസ്യമായി ചുംബിക്കുന്നവര്‍ മാത്രമാണ്. ശരീരാധിഷ്ഠിതമായ ഒന്നായി സദാചാരത്തെ ചുരുക്കുന്നതില്‍ എല്ലാ മതങ്ങളും വിജയിച്ചിരിക്കുന്നു.
സ്ത്രീ കാല്‍ അകത്തി ഇരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും രതിയെക്കുറിച്ച് സംസാരിക്കുന്നതും അശ്ലീലമായി കരുതുന്ന ഈ സമൂഹത്തിലാണ് പൊതു ഇടത്തില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് സ്ത്രീകള്‍ സാംസ്കാരകാഘാതമേല്‍പ്പിക്കുന്നത്! .......
.....................................................................
പൊതുമുതല്‍ നശിപ്പിക്കാതെ, ജനജീവിതം സ്തംഭിപ്പിക്കാതെ, ആരെയും ആക്രമിക്കാതെ തികച്ചും അഹിംസാത്മകമായ ഈ സമര രീതി ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമാണ്.
പുരോഗമനാത്മകമായ മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന പിണറായി വിജയനെയും എം ബി രാജേഷിനെയും കോണ്‍ഗ്രസിന്റെ മുരടന്‍ നയത്തെ പരസ്യമായി പരിഹസിച്ച വി ടി ബല്‍റാമിനെയും പോലെയുള്ള നേതാക്കളുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നു.
ഒരു കാര്യം ഉറപ്പാണ്, വര്‍ഗീയ വാദികളുടേയും ഫാസിസ്റ്റ് ഭീകരരുടെയും വായടപ്പിക്കുക തന്നെ ചെയ്യും ഈ ചുംബനങ്ങള്‍.....